ബംഗളൂരു: അവധിക്കാല യാത്രാത്തിരക്കിനു പരിഹാരമായി പ്രഖ്യാപിച്ച കൊച്ചുവേളി കെആർ പുരം പ്രതിവാര സ്പെഷൽ ട്രെയിൻ ഞായറാഴ്ച മുതൽ സർവീസ് തുടങ്ങി. ജൂണ് 30 വരെയാണു സ്പെഷൽ സർവീസ്. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
കൊച്ചുവേളിയിൽനിന്നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു പുറപ്പെട്ട കൊച്ചുവേളി കെആർ പുരം സുവിധ സ്പെഷൽ ട്രെയിൻ (82644) പിറ്റേദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു കെആർ പുരത്തു നിന്ന് പുറപ്പെടുന്ന കെആർ പുരം കൊച്ചുവേളി പ്രതിവാര ട്രെയിൻ (06027) പിറ്റേദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും.
കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, ഈറോഡ്, ബംഗാരപേട്ട്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പർ, രണ്ട് തേഡ് എസി, രണ്ട് ജനറൽ കന്പാർട്ട്മെൻറ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.
താൽക്കാലിക സർവീസാണെങ്കിലും കൊച്ചുവേളിയിൽനിന്നു ബാനസവാടിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ഞായറാഴ്ച സർവീസ് നടത്താനുളള സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ഹംസഫർ എക്സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണപശ്ചിമ റെയിൽവേയ്ക്കും എതിർപ്പില്ലെന്നാണു സൂചന.
കേരളത്തിൽനിന്നു ബംഗളുരുവിലേക്കു സർവീസ് നടത്തുന്ന കല്ലട ബസിൽ യാത്രക്കാർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള ഞായറാഴ്ച ദിവസങ്ങളിൽ ഏജൻസികൾ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾ നൽകുന്നത്. സ്വകാര്യ അന്തർസംസ്ഥാന ബസുകൾ യാത്രക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് കേന്ദ്ര റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. അവധിക്കാല സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ബസുകളുടെ കൊള്ള ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് കരുതുന്നത്.
കൊച്ചുവേളിയിൽനിന്നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു പുറപ്പെട്ട കൊച്ചുവേളി കെആർ പുരം സുവിധ സ്പെഷൽ ട്രെയിൻ (82644) പിറ്റേദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു കെആർ പുരത്തു നിന്ന് പുറപ്പെടുന്ന കെആർ പുരം കൊച്ചുവേളി പ്രതിവാര ട്രെയിൻ (06027) പിറ്റേദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും.
കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, ഈറോഡ്, ബംഗാരപേട്ട്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പർ, രണ്ട് തേഡ് എസി, രണ്ട് ജനറൽ കന്പാർട്ട്മെൻറ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.
താൽക്കാലിക സർവീസാണെങ്കിലും കൊച്ചുവേളിയിൽനിന്നു ബാനസവാടിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ഞായറാഴ്ച സർവീസ് നടത്താനുളള സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ഹംസഫർ എക്സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണപശ്ചിമ റെയിൽവേയ്ക്കും എതിർപ്പില്ലെന്നാണു സൂചന.
കേരളത്തിൽനിന്നു ബംഗളുരുവിലേക്കു സർവീസ് നടത്തുന്ന കല്ലട ബസിൽ യാത്രക്കാർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള ഞായറാഴ്ച ദിവസങ്ങളിൽ ഏജൻസികൾ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾ നൽകുന്നത്. സ്വകാര്യ അന്തർസംസ്ഥാന ബസുകൾ യാത്രക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് കേന്ദ്ര റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. അവധിക്കാല സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ബസുകളുടെ കൊള്ള ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് കരുതുന്നത്.