ബംഗളൂരു: കേരളത്തിൽ വെസ്റ്റ്നൈൽ പനി മൂലമുള്ള മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണാടകയിലെ അതിർത്തി ജില്ലകളിൽ ജാഗ്രതാനിർദേശം. മൈസൂരു, ചാമരാജനഗർ, കുടക്, ദക്ഷിണകന്നഡ എന്നീ ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ആശുപത്രികളിൽ ആശുപത്രികളിൽ അടിയന്തരസാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നല്കി. കേരള അതിർത്തികളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മതിയായ സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദേശം നല്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുന്നൊരുക്കമെന്ന നിലയിൽ നിരീക്ഷണം ശക്തമാക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആശാ വർക്കർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹകരണത്തോടെയാണ് കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആശാ വർക്കർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹകരണത്തോടെയാണ് കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.