ബംഗളൂരു: സംസ്ഥാന സർക്കാർ ആരംഭിച്ച സൈക്കിൾ ഷെയറിംഗ് പദ്ധതി പ്രാവർത്തികമായെങ്കിലും പൂർണമായി വിജയമാകാൻ കടന്പകൾ ബാക്കി. സൈക്കിളുകൾ ലഭ്യമാണെങ്കിലും ആവശ്യത്തിന് ട്രാക്കുകൾ ഇല്ലെന്നതാണ് ഇപ്പോഴത്തെ പോരായ്മ. നിലവിൽ നഗരത്തിലെ ടെൻഡർഷുവർ റോഡുകളിൽ 16 കിലോമീറ്ററും കബണ്‍ റോഡിൽ രണ്ടു കിലോമീറ്ററും മഡിവാള തടാകത്തിനു സമീപം രണ്ടു കിലോമീറ്ററും ഉൾപ്പെടെ 20 കിലോമീറ്റർ സൈക്കിൾ ട്രാക്ക് മാത്രമാണുള്ളത്. തിരക്കേറിയ റോഡുകളിൽ സൈക്കിൾ യാത്ര ദുഷ്കരമായതിനാൽ എല്ലാ പ്രധാന റോഡുകളോടും ചേർന്ന് സൈക്കിൾ ട്രാക്കുകൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
നഗരത്തിലെ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച സൈക്കിൾ ഷെയറിംഗ് പദ്ധതി ഈമാസം നാലിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഉദ്ഘാടനം ചെയ്തത്. സൂം കാർ പെഡൽ, യുലു ബൈക്ക്സ്, ബൗണ്‍സ്, ലെസോനോട്ട് തുടങ്ങിയ സ്വകാര്യ കന്പനികളുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി 5,000 സൈക്കിളുകളാണ് നഗരത്തിലെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരത്തിൻറെ വിവിധ ഭാഗങ്ങളിലായി നാനൂറോളം സൈക്കിൾ ഡോക്കുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉപയോക്താക്കൾക്കായി സൈക്കിൾ ഷെയറിംഗ് മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കൾ ഡോക്കുകളിൽ പാർക്ക് ചെയ്തിരിക്കുന്ന സൈക്കിളിലെ ക്യുആർ കോഡ് ആപ്പുപയോഗിച്ച് സ്കാൻ ചെയ്ത ശേഷം വേണം സവാരി നടത്താൻ. യാത്രയ്ക്കു ശേഷം തൊട്ടടുത്ത ഡോക്കിൽ സൈക്കിൾ തിരികെ വയ്ക്കാം. അരമണിക്കൂർ നേരത്തെ സവാരിക്ക് അഞ്ചു രൂപയാണ് വാടക. മൊബൈൽ ആപ്പിലെ ഇവാലറ്റ് വഴി പണമടയ്ക്കാം. സുരക്ഷയ്ക്കായി ജിപിഎസ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ സൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തെ, പരീക്ഷണാടിസ്ഥാനത്തിൽ മൈസൂരുവിൽ ആരംഭിച്ച ട്രിൻ ട്രിൻ സൈക്കിൾ ഷെയറിംഗ് പദ്ധതി വിജയമായിരുന്നു. ഇതേത്തുടർന്നാണ് ബംഗളൂരുവിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
നഗരത്തിലെ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച സൈക്കിൾ ഷെയറിംഗ് പദ്ധതി ഈമാസം നാലിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഉദ്ഘാടനം ചെയ്തത്. സൂം കാർ പെഡൽ, യുലു ബൈക്ക്സ്, ബൗണ്‍സ്, ലെസോനോട്ട് തുടങ്ങിയ സ്വകാര്യ കന്പനികളുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഭാഗമായി 5,000 സൈക്കിളുകളാണ് നഗരത്തിലെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരത്തിൻറെ വിവിധ ഭാഗങ്ങളിലായി നാനൂറോളം സൈക്കിൾ ഡോക്കുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉപയോക്താക്കൾക്കായി സൈക്കിൾ ഷെയറിംഗ് മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കൾ ഡോക്കുകളിൽ പാർക്ക് ചെയ്തിരിക്കുന്ന സൈക്കിളിലെ ക്യുആർ കോഡ് ആപ്പുപയോഗിച്ച് സ്കാൻ ചെയ്ത ശേഷം വേണം സവാരി നടത്താൻ. യാത്രയ്ക്കു ശേഷം തൊട്ടടുത്ത ഡോക്കിൽ സൈക്കിൾ തിരികെ വയ്ക്കാം. അരമണിക്കൂർ നേരത്തെ സവാരിക്ക് അഞ്ചു രൂപയാണ് വാടക. മൊബൈൽ ആപ്പിലെ ഇവാലറ്റ് വഴി പണമടയ്ക്കാം. സുരക്ഷയ്ക്കായി ജിപിഎസ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ സൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തെ, പരീക്ഷണാടിസ്ഥാനത്തിൽ മൈസൂരുവിൽ ആരംഭിച്ച ട്രിൻ ട്രിൻ സൈക്കിൾ ഷെയറിംഗ് പദ്ധതി വിജയമായിരുന്നു. ഇതേത്തുടർന്നാണ് ബംഗളൂരുവിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.