ബംഗളൂരു: യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ സ്ഥലപരിമിതികൾ പറഞ്ഞു ബാനസവാടിയിലേക്കു മാറ്റിയതിനു ശേഷം അവിടെനിന്നുതന്നെ മൂന്നു പുതിയ ട്രെയിനുകൾ സർവീസ് തുടങ്ങിയത് മലയാളി യാത്രക്കാരോടുള്ള റെയിൽവേയുടെയും റെയിൽവേ മന്ത്രാലയത്തിൻറെയും വെല്ലുവിളിയാണെന്ന് കർണാടക മലയാളി കോണ്ഗ്രസ് ആരോപിച്ചു.
എല്ലാ മലയാളി സംഘടനകളും ഒത്തുചേർന്നു സമരം ചെയ്തിട്ടും നടപടിയെടുക്കാതെ മലയാളികളെ ദ്രോഹിക്കുന്ന നടപടിയുടെ പിന്നിൽ മംഗളൂരു, ശിവമോഗ ബിജെപി എംപിമാരും അവരെ സഹായിക്കുന്ന റെയിൽവേ മന്ത്രാലയവും ഉദ്യോഗസ്ഥരുമാണെന്നും കർണാടക മലയാളി കോണ്ഗ്രസ് ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെക്കൊണ്ട് ട്രെയിൻ തിരികെ യശ്വന്തപുര സ്റ്റേഷനിൽ കൊണ്ടുവരാനുള്ള നടപടിയെടുപ്പിക്കാൻ ബിജെപി മലയാളി സെൽ സംസ്ഥാന നേതൃത്വം തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേരളത്തിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ രാഘവൻ എന്നിവർക്ക് നിവേദനം നൽകുമെന്നും പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു.
എല്ലാ മലയാളി സംഘടനകളും ഒത്തുചേർന്നു സമരം ചെയ്തിട്ടും നടപടിയെടുക്കാതെ മലയാളികളെ ദ്രോഹിക്കുന്ന നടപടിയുടെ പിന്നിൽ മംഗളൂരു, ശിവമോഗ ബിജെപി എംപിമാരും അവരെ സഹായിക്കുന്ന റെയിൽവേ മന്ത്രാലയവും ഉദ്യോഗസ്ഥരുമാണെന്നും കർണാടക മലയാളി കോണ്ഗ്രസ് ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെക്കൊണ്ട് ട്രെയിൻ തിരികെ യശ്വന്തപുര സ്റ്റേഷനിൽ കൊണ്ടുവരാനുള്ള നടപടിയെടുപ്പിക്കാൻ ബിജെപി മലയാളി സെൽ സംസ്ഥാന നേതൃത്വം തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേരളത്തിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ രാഘവൻ എന്നിവർക്ക് നിവേദനം നൽകുമെന്നും പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു.