മൈസൂരു: കൊച്ചുവേളിയിൽ നിന്ന് ബംഗളൂരു വഴി മൈസൂരുവിലേക്കു പോകേണ്ടിയിരുന്ന കൊച്ചുവേളി എക്സ്പ്രസ് (1631516) മൈസൂരുവിലേക്ക് നീട്ടേണ്ടതില്ലെന്ന റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രികരോടുള്ള റെയിൽവേയുടെ വഞ്ചനയാണിതെന്ന് യാത്രക്കാരുടെ സംഘടനകൾ ആരോപിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യാൻ കൊച്ചുവേളി എക്സ്പ്രസിനെ ആശ്രയിക്കുന്ന നിരവധി മലയാളി യാത്രികരുടെയും വിദ്യാർഥികളുടെയും വയറ്റത്തടിക്കുന്ന ഈ നടപടിക്കെതിരേ കേരളത്തിലെ എംപിമാർ രംഗത്തുവരണമെന്നാണ് ആവശ്യമുയരുന്നത്.
കൊച്ചുവേളി എക്സ്പ്രസ് ബംഗളൂരുവിൽ യാത്ര അവസാനിപ്പിക്കുകയും പകരം ആന്ധ്രയിൽ നിന്നുള്ള കാച്ചെഗുഡ ബംഗളൂരു എക്സ്പ്രസ് (1278586) ഇതേസമയത്തിൽ മൈസൂരുവിലേക്ക് സർവീസ് നടത്തുകയും ചെയ്യുന്ന തരത്തിലാണ് റെയിൽവേ കഴിഞ്ഞ ദിവസം പുതിയ പരിഷ്കാരം കൊണ്ടുവന്നത്. കണ്ണൂർ എക്സ്പ്രസും എറണാകുളം എക്സ്പ്രസും ബാനസവാഡിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കേരളത്തോടുള്ള റെയിൽവേയുടെ ഈ അവഗണന.
മൈസൂരു സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയിടാൻ മതിയായ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാരണത്താൽ ചെന്നൈ, കാച്ചെഗുഡ എക്സ്പ്രസുകൾ അശോകപുരം വരെ നീട്ടുകയാണ് ചെയ്തത്.
കൊച്ചുവേളി എക്സ്പ്രസ് ബംഗളൂരുവിൽ യാത്ര അവസാനിപ്പിക്കുകയും പകരം ആന്ധ്രയിൽ നിന്നുള്ള കാച്ചെഗുഡ ബംഗളൂരു എക്സ്പ്രസ് (1278586) ഇതേസമയത്തിൽ മൈസൂരുവിലേക്ക് സർവീസ് നടത്തുകയും ചെയ്യുന്ന തരത്തിലാണ് റെയിൽവേ കഴിഞ്ഞ ദിവസം പുതിയ പരിഷ്കാരം കൊണ്ടുവന്നത്. കണ്ണൂർ എക്സ്പ്രസും എറണാകുളം എക്സ്പ്രസും ബാനസവാഡിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കേരളത്തോടുള്ള റെയിൽവേയുടെ ഈ അവഗണന.
മൈസൂരു സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയിടാൻ മതിയായ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാരണത്താൽ ചെന്നൈ, കാച്ചെഗുഡ എക്സ്പ്രസുകൾ അശോകപുരം വരെ നീട്ടുകയാണ് ചെയ്തത്.