ബംഗളൂരു: കർണാടകയിൽ കാൽപ്പന്തിന്റെ കളിയാരവം മുഴക്കാൻ ഫുട്ബോൾ ലീഗ് എത്തുന്നു. കർണാടക ഫുട്ബോൾ ലീഗ് എന്ന പേരിൽ രാജ്യത്തെ ഏറ്റവും പണക്കൊഴുപ്പേറിയ സംസ്ഥാനതല ലീഗ് ആരംഭിക്കാനാണ് കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (കഐസ്എഫ്എ) പദ്ധതിയിടുന്നത്. ഒരു കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കെപിഎലിന്റെ മാതൃകയിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് ലീഗ് നടത്തുന്നത്.
കഐസ്എഫ്എ പ്രസിഡൻറ് എൻ.എ. ഹാരിസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായും ഓഹരിയുടമകളുമായും ചർച്ച നടത്തിയ ശേഷമാണ് ലീഗിന് അന്തിമരൂപം നൽകുക. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുക്കും. മേയിലോ ജൂണിലോ ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്. അതേസമയം, എല്ലാ മത്സരങ്ങളും ബാംഗളൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ മാത്രമായിരിക്കും സംഘടിപ്പിക്കുക. ഓരോ ടീമിനും മൂന്നുവർഷത്തേക്ക് അന്പതു ലക്ഷം രൂപ വീതമായിരിക്കും അടിസ്ഥാന തുക. സൂപ്പർ ഡിവിഷൻ ലീഗിലെ വന്പൻ ടീമുകളുടെ ഉടമകളടക്കം നിരവധിപ്പേർ ടീമുകളെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
രണ്ടു ഫ്രാഞ്ചൈസികൾ ബംഗളൂരുവിൽ നിന്നു തന്നെയായിരിക്കും. മൈസൂരു, മംഗളൂരു, ബെലാഗവി, ഹുബ്ബള്ളി, ബല്ലാരി എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും തുമകുരു, കാലാബുരാഗി, മാണ്ഡ്യ എന്നിവിടങ്ങളിൽ നിന്നായി ഒരു ഫ്രാഞ്ചൈസിയുമുണ്ടാകും. വിജയിക്കുന്ന ടീമിന് 50 മുതൽ 60 ലക്ഷം വരെ സമ്മാനത്തുക നല്കും. ഐഎസ്എൽ ഓഫ് സീസണിലായിരിക്കും കഐഫ്എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഐഎസ്എലിലെ മികച്ച താരങ്ങളെ കഐഫ്എലിൽ അവതരിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഫെഡറേഷൻ കണക്കുകൂട്ടുന്നു.
കഐസ്എഫ്എ പ്രസിഡൻറ് എൻ.എ. ഹാരിസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായും ഓഹരിയുടമകളുമായും ചർച്ച നടത്തിയ ശേഷമാണ് ലീഗിന് അന്തിമരൂപം നൽകുക. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുക്കും. മേയിലോ ജൂണിലോ ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്. അതേസമയം, എല്ലാ മത്സരങ്ങളും ബാംഗളൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ മാത്രമായിരിക്കും സംഘടിപ്പിക്കുക. ഓരോ ടീമിനും മൂന്നുവർഷത്തേക്ക് അന്പതു ലക്ഷം രൂപ വീതമായിരിക്കും അടിസ്ഥാന തുക. സൂപ്പർ ഡിവിഷൻ ലീഗിലെ വന്പൻ ടീമുകളുടെ ഉടമകളടക്കം നിരവധിപ്പേർ ടീമുകളെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
രണ്ടു ഫ്രാഞ്ചൈസികൾ ബംഗളൂരുവിൽ നിന്നു തന്നെയായിരിക്കും. മൈസൂരു, മംഗളൂരു, ബെലാഗവി, ഹുബ്ബള്ളി, ബല്ലാരി എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും തുമകുരു, കാലാബുരാഗി, മാണ്ഡ്യ എന്നിവിടങ്ങളിൽ നിന്നായി ഒരു ഫ്രാഞ്ചൈസിയുമുണ്ടാകും. വിജയിക്കുന്ന ടീമിന് 50 മുതൽ 60 ലക്ഷം വരെ സമ്മാനത്തുക നല്കും. ഐഎസ്എൽ ഓഫ് സീസണിലായിരിക്കും കഐഫ്എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഐഎസ്എലിലെ മികച്ച താരങ്ങളെ കഐഫ്എലിൽ അവതരിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഫെഡറേഷൻ കണക്കുകൂട്ടുന്നു.