ബംഗളൂരു: കോൺഗ്രസ് സർക്കാരിന്‍റെ ഇന്ദിര കാന്‍റീനുകൾക്ക് ബദലായി പത്തുവർഷം മുമ്പ് ജെഡി-എസ് ആരംഭിച്ച നമ്മ അപ്പാജി കാന്‍റീൻ അടച്ചുപൂട്ടുന്നു. കാന്‍റീൻ നടത്തിപ്പ് അവതാളത്തിലായതോടെയാണ് ജെഡി-എസ് ആസ്ഥാനത്തിനു സമീപമുള്ള കാന്‍റീനിനു പൂട്ടുവീണത്. വൈദ്യുതി കുടിശിക വർധിച്ചതിനെ തുടർന്ന് ബെസ്കോം കാന്‍റീനിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു.
സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ഇന്ദിര കാന്‍റീൻ പദ്ധതി വൻവിജയമായതോടെയാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ജെഡി-എസ് അപ്പാജി കാന്‍റീൻ ആരംഭിച്ചത്. എംഎൽഎ ടി.എ. ശരവണന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കാന്‍റീനിൽ ഉച്ചഭക്ഷണത്തിന് 10 രൂപയാണ് ഈടാക്കിയിരുന്നത്. സംസ്ഥാനമൊട്ടാകെ ഇത്തരം കാന്‍റീനുകൾ സ്ഥാപിക്കാൻ ജെഡി-എസ് പദ്ധതിയിട്ടിരുന്നെങ്കിലും അത് പ്രാവർത്തികമായില്ല.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ 2017ൽ ബജറ്റിന്‍റെ ഭാഗമായാണ് ഇന്ദിര കാന്‍റീൻ പദ്ധതി നടപ്പാക്കിയത്. അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും ലഭിക്കുന്ന കാന്‍റീനുകളിൽ ദിവസേന ആയിരക്കണക്കിന് പേരാണ് എത്തുന്നത്.
സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ഇന്ദിര കാന്‍റീൻ പദ്ധതി വൻവിജയമായതോടെയാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ജെഡി-എസ് അപ്പാജി കാന്‍റീൻ ആരംഭിച്ചത്. എംഎൽഎ ടി.എ. ശരവണന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കാന്‍റീനിൽ ഉച്ചഭക്ഷണത്തിന് 10 രൂപയാണ് ഈടാക്കിയിരുന്നത്. സംസ്ഥാനമൊട്ടാകെ ഇത്തരം കാന്‍റീനുകൾ സ്ഥാപിക്കാൻ ജെഡി-എസ് പദ്ധതിയിട്ടിരുന്നെങ്കിലും അത് പ്രാവർത്തികമായില്ല.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ 2017ൽ ബജറ്റിന്‍റെ ഭാഗമായാണ് ഇന്ദിര കാന്‍റീൻ പദ്ധതി നടപ്പാക്കിയത്. അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും ലഭിക്കുന്ന കാന്‍റീനുകളിൽ ദിവസേന ആയിരക്കണക്കിന് പേരാണ് എത്തുന്നത്.