ബംഗളൂരു: ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ, സിറ്റി റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത യാഥാർഥ്യമാകുന്നു. പാതയുടെ അവസാനഘട്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരിയിൽ തുറക്കും. നിർമാണം മുടങ്ങിക്കിടന്ന പാതയുടെ അവസാനഘട്ട ജോലികൾ പൂർത്തിയായി. വയറിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഈയാഴ്ച തന്നെ ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. റെയിൽവേ സ്റ്റേഷന്റെ പത്താം നന്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ആകാശപ്പാത തുടങ്ങുന്നത്.
റെയിൽവേയും ബംഗളൂരു മെട്രോ റെയിൽ കോർപറേഷനും ചേർന്ന് 2016ലാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. രണ്ടുകോടിയോളം രൂപയാണ് ഇതിനായി ചെലവ് കണക്കാക്കിയത്. എന്നാൽ, തുക കൈമാറുന്നതിൽ മെട്രോ റെയിൽ കോർപറേഷൻ വീഴ്ച വരുത്തിയതോടെ നിർമാണജോലികൾ നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ തുക ബിഎംആർസിഎൽ കൈമാറിയതോടെയാണ് പദ്ധതി പുനരാരംഭിച്ചത്.
ആകാശപ്പാത യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ ചിരകാല ആഗ്രഹമാണ് സഫലമാകുന്നത്. നിലവിൽ മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് തിരക്കേറിയ റോഡ് മുറിച്ചുകടന്നുവേണം സിറ്റി റെയിൽവേ സ്റ്റേഷനിലെത്താൻ. ആകാശപ്പാത എത്തിയാൽ ഈ ബുദ്ധിമുട്ടിന് പരിഹാരമാകും. മെട്രോയിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി നടപ്പാത അവസാനിക്കുന്ന പ്ലാറ്റ്ഫോമിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടർ നിർമിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.
റെയിൽവേയും ബംഗളൂരു മെട്രോ റെയിൽ കോർപറേഷനും ചേർന്ന് 2016ലാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. രണ്ടുകോടിയോളം രൂപയാണ് ഇതിനായി ചെലവ് കണക്കാക്കിയത്. എന്നാൽ, തുക കൈമാറുന്നതിൽ മെട്രോ റെയിൽ കോർപറേഷൻ വീഴ്ച വരുത്തിയതോടെ നിർമാണജോലികൾ നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ തുക ബിഎംആർസിഎൽ കൈമാറിയതോടെയാണ് പദ്ധതി പുനരാരംഭിച്ചത്.
ആകാശപ്പാത യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ ചിരകാല ആഗ്രഹമാണ് സഫലമാകുന്നത്. നിലവിൽ മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് തിരക്കേറിയ റോഡ് മുറിച്ചുകടന്നുവേണം സിറ്റി റെയിൽവേ സ്റ്റേഷനിലെത്താൻ. ആകാശപ്പാത എത്തിയാൽ ഈ ബുദ്ധിമുട്ടിന് പരിഹാരമാകും. മെട്രോയിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി നടപ്പാത അവസാനിക്കുന്ന പ്ലാറ്റ്ഫോമിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടർ നിർമിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.