ബംഗളൂരു: വനിതാ യാത്രികരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിങ്ക് ടാക്സി സർവീസ് ആരംഭിക്കുന്നു. കർണാടക വിനോദസഞ്ചാര വികസന കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലേക്കും തിരിച്ചും രാത്രിസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരേ ഡ്രൈവർമാരുടെ അതിക്രമം വർധിക്കുന്നുവെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് പിങ്ക് ടാക്സി പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളം കേന്ദ്രീകരിച്ച് പിങ്ക് ടാക്സികൾ ഓടിക്കാൻ വനിതാ ഡ്രൈവര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചിരുന്നു ഇതുവരെ 15 പേരാണ് അപേക്ഷ സമർപ്പിച്ചത്.
പാനിക് ബട്ടണ്‍ അടക്കം സ്ത്രീസുരക്ഷയ്ക്കായുള്ള എല്ലാ സംവിധാനങ്ങളും പിങ്ക് ടാക്സിയിലുണ്ടാകും. യാത്രക്കാർക്ക് സ്മാർട്ട് ആപ്പിലൂടെയും കഐസ്ടിഡിസിയുടെ ആപ്പിലൂടെയും പിങ്ക് ടാക്സികൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പിങ്ക് ടാക്സികൾ നിരീക്ഷിക്കാൻ പോലീസിൻറെ സഹായത്തോടെ പ്രത്യേക സംവിധാനമൊരുക്കാനും കെഎസ്ടിഡിസി പദ്ധതിയിടുന്നുണ്ട്. അതേസമയം, പിങ്ക് ടാക്സികളിൽ സാധാരണ ടാക്സികൾ ഈടാക്കുന്നതിനേക്കാൾ കൂടുതൽ തുക ഈടാക്കും.
പാനിക് ബട്ടണ്‍ അടക്കം സ്ത്രീസുരക്ഷയ്ക്കായുള്ള എല്ലാ സംവിധാനങ്ങളും പിങ്ക് ടാക്സിയിലുണ്ടാകും. യാത്രക്കാർക്ക് സ്മാർട്ട് ആപ്പിലൂടെയും കഐസ്ടിഡിസിയുടെ ആപ്പിലൂടെയും പിങ്ക് ടാക്സികൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പിങ്ക് ടാക്സികൾ നിരീക്ഷിക്കാൻ പോലീസിൻറെ സഹായത്തോടെ പ്രത്യേക സംവിധാനമൊരുക്കാനും കെഎസ്ടിഡിസി പദ്ധതിയിടുന്നുണ്ട്. അതേസമയം, പിങ്ക് ടാക്സികളിൽ സാധാരണ ടാക്സികൾ ഈടാക്കുന്നതിനേക്കാൾ കൂടുതൽ തുക ഈടാക്കും.