ബംഗളൂരു: സർവീസ് തുടങ്ങി ആറുവർഷത്തിനു ശേഷം നമ്മ മെട്രോ ലാഭത്തിന്റെ ട്രാക്കിലേക്ക്. 2017 ഏപ്രിലിനും 2018 മാർച്ചിനുമിടയിൽ 73.11 കോടിയുടെ പ്രവർത്തനലാഭമാണ് ലഭിച്ചത്. ഈ കാലയളവിൽ 337.21 കോടി രൂപ വരുമാനവും 264.1 കോടി രൂപ പ്രവർത്തനച്ചെലവും രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 158 ശതമാനം വരുമാനവർധനയാണ് ഇത്തവണയുണ്ടായത്. ടിക്കറ്റ് വിൽപനയ്ക്ക് പുറമേ പരസ്യങ്ങളിൽ നിന്നും സിനിമാ ചിത്രീകരണങ്ങളിൽ നിന്നുമുള്ള വരുമാനമാണ് നമ്മ മെട്രോയെ ലാഭത്തിലേക്കു നയിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ മെട്രോ ഒന്നാംഘട്ടം പൂർത്തിയായതിനു ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. ദിവസേന ശരാശരി നാലുലക്ഷത്തോളം യാത്രക്കാരാണ് നമ്മ മെട്രോ ഉപയോഗിക്കുന്നത്. പർപ്പിൾ ലൈനിൽ യാത്രക്കാരുടെ എണ്ണത്തിൽ 55.52 ശതമാനവും ഗ്രീൻലൈനിൽ 23.8 ശതമാനവും വർധനയുണ്ടായി. ആറുകോച്ചുകളുള്ള കൂടുതൽ മെട്രോകൾ നിലവിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണം ദിവസേന ശരാശരി അഞ്ചുലക്ഷമാകുമെന്നാണ് ബിഎംആർസിഎല്ലിന്റെ പ്രതീക്ഷ.
കഴിഞ്ഞ വർഷം ജൂണിൽ മെട്രോ ഒന്നാംഘട്ടം പൂർത്തിയായതിനു ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. ദിവസേന ശരാശരി നാലുലക്ഷത്തോളം യാത്രക്കാരാണ് നമ്മ മെട്രോ ഉപയോഗിക്കുന്നത്. പർപ്പിൾ ലൈനിൽ യാത്രക്കാരുടെ എണ്ണത്തിൽ 55.52 ശതമാനവും ഗ്രീൻലൈനിൽ 23.8 ശതമാനവും വർധനയുണ്ടായി. ആറുകോച്ചുകളുള്ള കൂടുതൽ മെട്രോകൾ നിലവിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണം ദിവസേന ശരാശരി അഞ്ചുലക്ഷമാകുമെന്നാണ് ബിഎംആർസിഎല്ലിന്റെ പ്രതീക്ഷ.