മൈസൂരു: നഗരത്തിലെ തടാകങ്ങളും പാർക്കുകളും നവീകരിക്കാൻ പ്രത്യേക പദ്ധതിയുമായി കോർപറേഷൻ. മൈസൂരു നഗരത്തിന്റെ സൗന്ദര്യവൽകരണവും വിനോദസഞ്ചാര മേഖലയിലെ വികസനവും ലക്ഷ്യമിട്ടാണ് വിനോദസഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലെ പാർക്കുകളുടെയും സർക്കിളുകളുടെയും നവീകരണത്തിന് പദ്ധതിയിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഏതാനും പാർക്കുകൾ ഇതിനകം കോർപറേഷന്റെ ഫണ്ട് ഉപയോഗിച്ചു നവീകരിച്ചിരുന്നു. ശേഷിക്കുന്നവയുടെ നവീകരണമാണ് കീറാമുട്ടിയായി തുടരുന്നത്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള സാമൂഹിക വികസന ഫണ്ട് ഉപയോഗിച്ച് ഇത് നടത്താമെന്നാണ് കോർപറേഷൻ പദ്ധതിയിടുന്നത്. പാർക്കുകളുടെ നവീകരണങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ വിവിധ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നഗരത്തിലെ തടാകങ്ങളുടെ നവീകരണത്തിനായി ബജറ്റ് വിഹിതത്തിൽ നിന്നുള്ള തുക വിനിയോഗിക്കാനാണ് തീരുമാനം. കുക്കരഹള്ളി തടാകത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്കായി 2.9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൈസൂരു സർവകലാശാലയ്ക്കാണ് തടാകത്തിന്റെ മേൽനോട്ട ചുമതല. തടാകത്തോടൊപ്പം യോഗ സെൻറർ, ചിൽഡ്രൻസ് പാർക്ക്, ബോട്ട്ജെട്ടി തുടങ്ങിയവയുടെ നിർമാണം, കുവേംപു വനത്തിന്റെയും മുളങ്കാടുകളുടെയും സംരക്ഷണം എന്നിവയും നടപ്പാക്കും. മൈസൂരു മൃഗശാലയുടെ മേൽനോട്ടത്തിൽ കരാഞ്ചി തടാകവും ഇൻഫോസിസിന്റെ നേതൃത്വത്തിൽ ഹെബ്ബാൾ തടാകവും നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നഗരത്തിലെ പാർക്കുകളുടെയും സർക്കിളുകളുടെയും നവീകരണത്തിന് പദ്ധതിയിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഏതാനും പാർക്കുകൾ ഇതിനകം കോർപറേഷന്റെ ഫണ്ട് ഉപയോഗിച്ചു നവീകരിച്ചിരുന്നു. ശേഷിക്കുന്നവയുടെ നവീകരണമാണ് കീറാമുട്ടിയായി തുടരുന്നത്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള സാമൂഹിക വികസന ഫണ്ട് ഉപയോഗിച്ച് ഇത് നടത്താമെന്നാണ് കോർപറേഷൻ പദ്ധതിയിടുന്നത്. പാർക്കുകളുടെ നവീകരണങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ വിവിധ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നഗരത്തിലെ തടാകങ്ങളുടെ നവീകരണത്തിനായി ബജറ്റ് വിഹിതത്തിൽ നിന്നുള്ള തുക വിനിയോഗിക്കാനാണ് തീരുമാനം. കുക്കരഹള്ളി തടാകത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്കായി 2.9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൈസൂരു സർവകലാശാലയ്ക്കാണ് തടാകത്തിന്റെ മേൽനോട്ട ചുമതല. തടാകത്തോടൊപ്പം യോഗ സെൻറർ, ചിൽഡ്രൻസ് പാർക്ക്, ബോട്ട്ജെട്ടി തുടങ്ങിയവയുടെ നിർമാണം, കുവേംപു വനത്തിന്റെയും മുളങ്കാടുകളുടെയും സംരക്ഷണം എന്നിവയും നടപ്പാക്കും. മൈസൂരു മൃഗശാലയുടെ മേൽനോട്ടത്തിൽ കരാഞ്ചി തടാകവും ഇൻഫോസിസിന്റെ നേതൃത്വത്തിൽ ഹെബ്ബാൾ തടാകവും നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.