ബംഗളൂരു: അശ്രദ്ധയും ആവേശവും മൂലം പാളങ്ങളിൽ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. ആർപിഎഫ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ബംഗളൂരു റെയിൽവേ ഡിവിഷനിൽ ഈവർഷം സെപ്റ്റംബർ വരെ ട്രെയിൻ തട്ടി മരിച്ചത് 194 പേരാണ്. അതായത്, പ്രതിമാസം ശരാശരി 21 പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. അശ്രദ്ധമായി റെയിൽപാളം മുറിച്ചുകടക്കുന്നവർ, പാളത്തിൽ അതിക്രമിച്ചുകയറുന്നവർ, ജീവനൊടുക്കാൻ പാളം തെരഞ്ഞെടുക്കുന്നവർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും.
അപകടങ്ങൾ കുറയ്ക്കാൻ പാളത്തിനോടു ചേർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ബോധവൽകരണം നടത്താനൊരുങ്ങുകയാണ് റെയിൽവേ. ആളില്ലാ ലെവൽ ക്രോസുകളിൽ ജീവനക്കാരെ നിയമിക്കുന്നതു വഴി അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.
അതേസമയം, പാളങ്ങളിൽ അതിക്രമിച്ചു കടക്കുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ കുറവുണ്ടായതായി ആർപിഎഫിൻറെ റിപ്പോർട്ടിൽ പറയുന്നു. ഈവർഷം സെപ്റ്റംബർ വരെ ഇത്തരത്തിൽ 675 പേർക്കെതിരേയാണ് കേസെടുത്തത്. 2017ൽ ഇത് 1109 ആയിരുന്നു. നിയമലംഘകർക്കെതിരേ പിഴയടക്കമുള്ള കർശന നടപടികളാണ് സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ കുറയാൻ ഇതും കാരണമായിട്ടുണ്ട്.
അപകടങ്ങൾ കുറയ്ക്കാൻ പാളത്തിനോടു ചേർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ബോധവൽകരണം നടത്താനൊരുങ്ങുകയാണ് റെയിൽവേ. ആളില്ലാ ലെവൽ ക്രോസുകളിൽ ജീവനക്കാരെ നിയമിക്കുന്നതു വഴി അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.
അതേസമയം, പാളങ്ങളിൽ അതിക്രമിച്ചു കടക്കുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ കുറവുണ്ടായതായി ആർപിഎഫിൻറെ റിപ്പോർട്ടിൽ പറയുന്നു. ഈവർഷം സെപ്റ്റംബർ വരെ ഇത്തരത്തിൽ 675 പേർക്കെതിരേയാണ് കേസെടുത്തത്. 2017ൽ ഇത് 1109 ആയിരുന്നു. നിയമലംഘകർക്കെതിരേ പിഴയടക്കമുള്ള കർശന നടപടികളാണ് സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ കുറയാൻ ഇതും കാരണമായിട്ടുണ്ട്.