ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനം കർണാടകയെന്ന് റിപ്പോർട്ട്. കേന്ദ്ര റോഡ് ഗതാഗത വകുപ്പാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. മുൻവർഷവും സംസ്ഥാനം ഇതേ സ്ഥാനത്തായിരുന്നു. 42,542 അപകടങ്ങളാണ് 2017ൽ റിപ്പോർട്ട് ചെയ്തത്. 2016ൽ ഇത് 44,403 ആയിരുന്നു. മുൻവർഷത്തേക്കാൾ 1861 അപകടങ്ങൾ കുറവുണ്ടായെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് കർണാടക. ഈവർഷത്തെ കണക്കുകൾ പുറത്തുവരുന്പോൾ അപകടങ്ങളുടെ എണ്ണം വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സംസ്ഥാനത്തെ 37,984 അപകടങ്ങളുടെയും കാരണം അമിതവേഗമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെറ്റായ ദിശയിൽ വാഹനമോടിച്ചതിനെ തുടർന്ന് 1422 അപകടങ്ങളുമുണ്ടായി. 169 അപകടങ്ങൾ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണുണ്ടായത്.
ഗതാഗത നിയമം കർശനമായി നടപ്പാക്കുന്നതും ഗതാഗത ബോധവത്കരണ പരിപാടികൾ ഉൗർജിതമായി നടത്തുന്നതുമാണ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായകമായത്. തുടർന്നും ഈ നടപടികൾ തുടരാനാണ് ഗതാഗത വകുപ്പിൻറെ തീരുമാനം. ഇതിൻറെ ഭാഗമായി നഗരത്തിൽ വിവിധയിടങ്ങളിൽ സിഗ്നലുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലകളിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ 37,984 അപകടങ്ങളുടെയും കാരണം അമിതവേഗമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെറ്റായ ദിശയിൽ വാഹനമോടിച്ചതിനെ തുടർന്ന് 1422 അപകടങ്ങളുമുണ്ടായി. 169 അപകടങ്ങൾ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണുണ്ടായത്.
ഗതാഗത നിയമം കർശനമായി നടപ്പാക്കുന്നതും ഗതാഗത ബോധവത്കരണ പരിപാടികൾ ഉൗർജിതമായി നടത്തുന്നതുമാണ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായകമായത്. തുടർന്നും ഈ നടപടികൾ തുടരാനാണ് ഗതാഗത വകുപ്പിൻറെ തീരുമാനം. ഇതിൻറെ ഭാഗമായി നഗരത്തിൽ വിവിധയിടങ്ങളിൽ സിഗ്നലുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലകളിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.