ബംഗളുരു: മുഖം തിരിച്ചറിഞ്ഞ് യാത്രനടപടികൾ പൂർത്തിയാക്കുന്ന സംവിധാനം പ്രാബല്യത്തിൽ വരുത്താൻ ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിയിടുന്നു. ബോർഡിംഗ് നടപടികൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായാണു നടപടി. അടുത്ത വർഷം മുതൽ ചില തെരഞ്ഞെടുത്ത വിമാന സർവീസുകളിൽ ഫേഷ്യൽ റിക്കഗ്നിഷൻ സംവിധാനം നടപ്പാക്കുമെന്ന് ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) അറിയിച്ചു.
സംവിധാനം നടപ്പിൽ വരുത്തുന്നതിനു മുന്നോടിയായി ലിസ്ബണ്‍ ആസ്ഥാനമായ വിഷൻ ബോക്സ് എന്ന കമ്പനിയുമായി വിമാനത്താവള അധികൃതർ ചർച്ച നടത്തി. ഡിജിറ്റൽ, ബയോമെട്രിക് സേവനങ്ങളാണ് കമ്പനി ഒരുക്കിനൽകുക. പദ്ധതി സർക്കാരിന്റെ ഡിജി യാത്രാ പദ്ധതിക്കു ശക്തിപകരുമെന്ന് ബിയാൽ അറിയിച്ചു.
പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിൽ വന്നാൽ യാത്രക്കാർ വിമാനത്താവളത്തിന്റെ വാതിൽ കടന്ന് ഉള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ അവരെ തിരിച്ചറിയും. വിമാനത്താവളത്തിൽ ഉടനീളം സഞ്ചരിക്കുന്നതിനിടയിൽ യാത്രക്കാരെ തിരിച്ചറിയുന്നതും അനാവശ്യ തടയലുകൾ ഒഴിവാക്കുന്നതിനും ബയോമെട്രിക് സംവിധാനത്തിലൂടെ കഴിയും. കൂടാതെ, ബോർഡിംഗ് പാസുകൾ, പാസ്പോർട്ടുകൾ, മറ്റ് ശാരീരിക തിരിച്ചറിയൽ രേഖകൾ എന്നിവ ആവർത്തിച്ച് സമർപ്പിക്കുന്നതും ഒഴിവാക്കാം.
ബയോമെട്രിക് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതോടെ, കടലാസ്രഹിത വിമാനയാത്രാ സംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ എയ്റോഡ്രോം ആയി ബംഗളുരു എയർപോർട്ട് മാറും.
സംവിധാനം നടപ്പിൽ വരുത്തുന്നതിനു മുന്നോടിയായി ലിസ്ബണ്‍ ആസ്ഥാനമായ വിഷൻ ബോക്സ് എന്ന കമ്പനിയുമായി വിമാനത്താവള അധികൃതർ ചർച്ച നടത്തി. ഡിജിറ്റൽ, ബയോമെട്രിക് സേവനങ്ങളാണ് കമ്പനി ഒരുക്കിനൽകുക. പദ്ധതി സർക്കാരിന്റെ ഡിജി യാത്രാ പദ്ധതിക്കു ശക്തിപകരുമെന്ന് ബിയാൽ അറിയിച്ചു.
പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിൽ വന്നാൽ യാത്രക്കാർ വിമാനത്താവളത്തിന്റെ വാതിൽ കടന്ന് ഉള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ അവരെ തിരിച്ചറിയും. വിമാനത്താവളത്തിൽ ഉടനീളം സഞ്ചരിക്കുന്നതിനിടയിൽ യാത്രക്കാരെ തിരിച്ചറിയുന്നതും അനാവശ്യ തടയലുകൾ ഒഴിവാക്കുന്നതിനും ബയോമെട്രിക് സംവിധാനത്തിലൂടെ കഴിയും. കൂടാതെ, ബോർഡിംഗ് പാസുകൾ, പാസ്പോർട്ടുകൾ, മറ്റ് ശാരീരിക തിരിച്ചറിയൽ രേഖകൾ എന്നിവ ആവർത്തിച്ച് സമർപ്പിക്കുന്നതും ഒഴിവാക്കാം.
ബയോമെട്രിക് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതോടെ, കടലാസ്രഹിത വിമാനയാത്രാ സംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ എയ്റോഡ്രോം ആയി ബംഗളുരു എയർപോർട്ട് മാറും.