ബംഗളൂരു: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ ഇനി കന്നഡ നിർബന്ധം. രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥികൾക്കാണ് കന്നഡപഠനം നിർബന്ധമാക്കിയത്. ഇതുമായി ബന്ധപ്പെട്ട സർക്കുലർ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല അഫിലിയേറ്റ് ചെയ്ത എൻജിനിയറിംഗ് കോളജുകൾക്ക് നൽകി. ഈ അധ്യയനവർഷം മുതൽ ഇതു നടപ്പാക്കണമെന്നും കന്നഡപഠനം ആരംഭിച്ചതിൻറെ റിപ്പോർട്ട് സർവകലാശാലയ്ക്ക് നല്കണമെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ നേരത്തെ തന്നെ കന്നഡ പഠനം നിർബന്ധമാക്കിയിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കന്നഡ നിർബന്ധമാക്കണമെന്ന് കന്നഡ വികസന അഥോറിറ്റി നേരത്തെ നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതുപ്രകാരം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ കന്നഡ ക്ലാസ് നൽകും.
സംസ്ഥാനത്തെ സ്കൂളുകളിൽ നേരത്തെ തന്നെ കന്നഡ പഠനം നിർബന്ധമാക്കിയിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കന്നഡ നിർബന്ധമാക്കണമെന്ന് കന്നഡ വികസന അഥോറിറ്റി നേരത്തെ നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതുപ്രകാരം ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ കന്നഡ ക്ലാസ് നൽകും.