ബംഗളൂരു: നഗരത്തിലെ 90 ശതമാനം സ്ത്രീകളും സുരക്ഷാഭീതിയിലാണ് ജീവിക്കുന്നതെന്ന് പഠന റിപ്പോർട്ട്. സേവ് ദ ചിൽഡ്രൻ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. മിക്ക സ്ത്രീകൾക്കും പൊതുസ്ഥലങ്ങളിൽ മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതായും സാമൂഹ്യമാധ്യമങ്ങളിൽ പോലും അപമാനമേൽക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
പ്രായമനുസരിച്ച് സ്ത്രീകളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് സർവേ നടത്തിയത്. ഇവരിൽ 15 മുതൽ 35 വയസുവരെയുള്ളവരാണ് അതിക്രമങ്ങൾക്ക് കൂടുതലും ഇരകളാകുന്നതെന്ന് പഠനറിപ്പോർട്ട് പറയുന്നു. ഇവരിൽ 90 ശതമാനം പേരും ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഭയപ്പെടുന്നവരാണ്. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ പോലും സ്ത്രീകൾക്ക് അരക്ഷിതാവസ്ഥയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. പത്തിൽ ഒമ്പതു സ്ത്രീകളും അപമാനിക്കപ്പെടുന്നു, സ്ത്രീകളുടെ അക്കൗണ്ടുകളിൽ അശ്ലീലകമന്റുകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന സൈബർ കുറ്റവാളികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രായമനുസരിച്ച് സ്ത്രീകളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് സർവേ നടത്തിയത്. ഇവരിൽ 15 മുതൽ 35 വയസുവരെയുള്ളവരാണ് അതിക്രമങ്ങൾക്ക് കൂടുതലും ഇരകളാകുന്നതെന്ന് പഠനറിപ്പോർട്ട് പറയുന്നു. ഇവരിൽ 90 ശതമാനം പേരും ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഭയപ്പെടുന്നവരാണ്. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ പോലും സ്ത്രീകൾക്ക് അരക്ഷിതാവസ്ഥയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. പത്തിൽ ഒമ്പതു സ്ത്രീകളും അപമാനിക്കപ്പെടുന്നു, സ്ത്രീകളുടെ അക്കൗണ്ടുകളിൽ അശ്ലീലകമന്റുകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന സൈബർ കുറ്റവാളികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.