ബംഗളൂരു: സ്കൂളിൽ നിന്ന് പുറത്തായ കുട്ടികൾ പിന്നീട് ലോകത്തിനു തന്നെ മാതൃകയായി മാറിയ കഥകൾ നിരവധിയാണ്. അതിൽ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് മാറത്തഹള്ളി ദൊഡ്ഡനെഗുണ്ടി സ്വദേശിയായ നിഹാർ താക്കർ എന്ന പതിനാലുകാരൻ. നാലാം ക്ലാസിനു ശേഷം സ്കൂൾ ഉപേക്ഷിച്ച നിഹാർ തയാറാക്കിയ ബിഎംടിസി ബസ് ട്രാക്കിംഗ് ആപ്പ് ഇന്ന് തരംഗമായി മാറിക്കഴിഞ്ഞു. "ബംഗളൂരു ബസസ് ട്രാക്ക് ബിഎംടിസി ബസസ് ഇൻ റിയൽ ടൈം’ എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ മാത്രം 60,000 തവണയാണ് ഡൗണ്ലോഡ് ചെയ്യപ്പെട്ടത്. ബിഎംടിസി ബസുകളുടെ റൂട്ടുകളെയും സമയത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഈ ആപ്പ് ഇന്ന് ബിഎംടിസിയുടെ ഒൗദ്യോഗിക ആപ്പിനെക്കാൾ ജനപ്രിയമാണ്.
ബിഎംടിസി ബസിലെ തന്റെ യാത്രകളാണ് ഈ ആപ്പ് നിർമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നിഹാർ പറയുന്നു. ദൊഡ്ഡനെഗുണ്ടിക്കും കോൾസ് റോഡിനുമിടയിൽ സ്ഥിരമായി സഞ്ചരിച്ചിരുന്ന നിഹാൽ ബിഎംടിസിയുടെ ഒൗദ്യോഗിക ആപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് ബസുകളുടെ കൃത്യമായ സമയവിവരങ്ങൾ ലഭ്യമാകാതെ വന്നതോടെയാണ് പുതിയ ആപ്പിനെക്കുറിച്ചു ചിന്തിക്കാൻ ആരംഭിച്ചതെന്ന് നിഹാർ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് നിഹാർ തന്റെ ആപ്പിന്റെ ആദ്യപതിപ്പ് പുറത്തിറക്കിയത്. ബിഎംടിസിയുടെ സെർവറിൽ നിന്ന് ബസുകളുടെ റിയൽ ടൈം വിവരങ്ങൾ ശേഖരിച്ച നിഹാർ ബസുകളുടെ സമയക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചേർത്താണ് ആദ്യപതിപ്പ് തയാറാക്കിയത്. പിന്നീട് ട്രിപ്പ് പ്ലാനർ പോലെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച രണ്ടാം പതിപ്പ് നവംബറിൽ പുറത്തിറക്കി.
ബിഎംടിസി ബസിലെ തന്റെ യാത്രകളാണ് ഈ ആപ്പ് നിർമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നിഹാർ പറയുന്നു. ദൊഡ്ഡനെഗുണ്ടിക്കും കോൾസ് റോഡിനുമിടയിൽ സ്ഥിരമായി സഞ്ചരിച്ചിരുന്ന നിഹാൽ ബിഎംടിസിയുടെ ഒൗദ്യോഗിക ആപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് ബസുകളുടെ കൃത്യമായ സമയവിവരങ്ങൾ ലഭ്യമാകാതെ വന്നതോടെയാണ് പുതിയ ആപ്പിനെക്കുറിച്ചു ചിന്തിക്കാൻ ആരംഭിച്ചതെന്ന് നിഹാർ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് നിഹാർ തന്റെ ആപ്പിന്റെ ആദ്യപതിപ്പ് പുറത്തിറക്കിയത്. ബിഎംടിസിയുടെ സെർവറിൽ നിന്ന് ബസുകളുടെ റിയൽ ടൈം വിവരങ്ങൾ ശേഖരിച്ച നിഹാർ ബസുകളുടെ സമയക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചേർത്താണ് ആദ്യപതിപ്പ് തയാറാക്കിയത്. പിന്നീട് ട്രിപ്പ് പ്ലാനർ പോലെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച രണ്ടാം പതിപ്പ് നവംബറിൽ പുറത്തിറക്കി.