ബംഗളൂരു: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളും പോളിടെക്നിക്കുകളും ഇനിമുതൽ പ്ലാസ്റ്റിക് മുക്തമാകും. സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിൽ ഈ അധ്യയനവർഷം മുതൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പാടില്ലെന്ന് അറിയിച്ച് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കോളജിലെ ആഘോഷ പരിപാടികളിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നും കാന്റീനുകളിലും ഹോസ്റ്റലുകളിലും പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റി പകരം സ്റ്റീൽ കപ്പുകൾ ഉപയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കോളജ് അധികൃതർ പ്രചാരണപരിപാടികൾ നടത്തണമെന്നും കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ പതിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.
കോളജിലെ ആഘോഷ പരിപാടികളിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നും കാന്റീനുകളിലും ഹോസ്റ്റലുകളിലും പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റി പകരം സ്റ്റീൽ കപ്പുകൾ ഉപയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കോളജ് അധികൃതർ പ്രചാരണപരിപാടികൾ നടത്തണമെന്നും കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ പതിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.