ബംഗളൂരു: വെബ്സൈറ്റുകളിലൂടെ ബുക്കിംഗ് സ്വീകരിച്ച് അനധികൃതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരേ പരാതിയുമായി കർണാടക ആർടിസി. ഇത്തരം സർവീസുകൾ നടത്തുന്ന ബസുകളെയും ബുക്കിംഗ് സംവിധാനം ഒരുക്കുന്ന വെബ്സൈറ്റുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ആർടിസി ഗതാഗത വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
കോണ്‍ട്രാക്ട് കാര്യേജ് പെർമിറ്റുള്ള സ്വകാര്യ ബസുകൾ റെഡ്ബസ് പോലെയുള്ള വെബ്സൈറ്റുകൾ വഴി ബുക്കിംഗ് സ്വീകരിച്ച ശേഷം താത്കാലിക പെർമിറ്റെടുത്ത് സർവീസ് നടത്തുകയാണെന്നും ബുക്കിംഗ് സൈറ്റുകൾ അനധികൃത സർവീസുകൾക്ക് സഹായം നൽകുകയാണെന്നും കർണാടക ആർടിസി പരാതിയിൽ പറയുന്നു. ഇത്തരം സർവീസുകൾ കാരണം കർണാടക ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ നഷ്ടമുണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
നേരത്തെ, സ്ഥിരമായി കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരെ സ്വകാര്യബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുക്കിംഗ് സൈറ്റുകൾ പ്രേരിപ്പിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് സൈറ്റ് പ്രവർത്തിക്കുന്നതെന്ന് റെഡ്ബസ് അറിയിച്ചു.
മുൻവർഷങ്ങളിൽ കർണാടക ആർടിസിയുടെ പല ദീർഘദൂര സർവീസുകളും നഷ്ടത്തിലായിരുന്നെങ്കിലും 2017 മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷത്തിൽ 10.29 കോടി ലാഭം രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റുകളെയും ബസ് സർവീസുകളെയും നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വലിയ നഷ്ടങ്ങളിലേക്ക് നയിക്കുമെന്നാണ് കർണാടക ആർടിസി പറയുന്നത്.
കോണ്‍ട്രാക്ട് കാര്യേജ് പെർമിറ്റുള്ള സ്വകാര്യ ബസുകൾ റെഡ്ബസ് പോലെയുള്ള വെബ്സൈറ്റുകൾ വഴി ബുക്കിംഗ് സ്വീകരിച്ച ശേഷം താത്കാലിക പെർമിറ്റെടുത്ത് സർവീസ് നടത്തുകയാണെന്നും ബുക്കിംഗ് സൈറ്റുകൾ അനധികൃത സർവീസുകൾക്ക് സഹായം നൽകുകയാണെന്നും കർണാടക ആർടിസി പരാതിയിൽ പറയുന്നു. ഇത്തരം സർവീസുകൾ കാരണം കർണാടക ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ നഷ്ടമുണ്ടായതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
നേരത്തെ, സ്ഥിരമായി കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരെ സ്വകാര്യബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ബുക്കിംഗ് സൈറ്റുകൾ പ്രേരിപ്പിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് സൈറ്റ് പ്രവർത്തിക്കുന്നതെന്ന് റെഡ്ബസ് അറിയിച്ചു.
മുൻവർഷങ്ങളിൽ കർണാടക ആർടിസിയുടെ പല ദീർഘദൂര സർവീസുകളും നഷ്ടത്തിലായിരുന്നെങ്കിലും 2017 മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷത്തിൽ 10.29 കോടി ലാഭം രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റുകളെയും ബസ് സർവീസുകളെയും നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ വലിയ നഷ്ടങ്ങളിലേക്ക് നയിക്കുമെന്നാണ് കർണാടക ആർടിസി പറയുന്നത്.