മംഗളൂരു: ഉഡുപ്പി ജില്ലയിലെ റാഗിഹക്ലു ഗവ. സ്കൂളിലെ കുട്ടികൾക്ക് മഹാദേവമഞ്ജ വെറും അധ്യാപകൻ മാത്രമല്ല, അവരുടെ പ്രിയപ്പെട്ട സാരഥി കൂടിയാണ്. വനമേഖലയിലൂടെ കിലോമീറ്ററുകൾ നടക്കേണ്ട ഇവർ സ്കൂളിലെത്തുന്നത് മഹാദേവയുടെ സ്വന്തം കാറിലാണ്.
ബൈന്ദൂർ താലൂക്കിലെ ഉൾനാടൻ ഗ്രാമമായ റാഗിഹക്ലുവിലെ ഏക സ്കൂളിലെ പ്രധാനധ്യാപകനാണ് മഹാദേവ മഞ്ജ. ആകെ 94 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവരിൽ ഇരുപതോളം പേർക്ക് സൗപർണിക നദീതീരത്തെ വനമേഖലയിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ സ്കൂളിലെത്താൻ കഴിയൂ. മഴക്കാലമായാൽ ഈ പാതയിലൂടെയുള്ള യാത്ര അപകടകരമാണ്. ഇക്കാരണത്താൽ മിക്ക രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാതായി. യാത്രാ ബുദ്ധിമുട്ട് മൂലം സ്കൂളിൽ പുതുതായി ചേരാനെത്തുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് കണ്ടതോടെയാണ് ഇവരുടെ സാരഥിയാകാൻ മഹാദേവ തീരുമാനിച്ചത്. രാവിലെ ഇവരെയുമായി സ്കൂളിലെത്തുന്ന ഇദ്ദേഹം വൈകുന്നേരം എല്ലാവരും സുരക്ഷിതമായി വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മടങ്ങുന്നത്.
ബൈന്ദൂർ താലൂക്കിലെ ഉൾനാടൻ ഗ്രാമമായ റാഗിഹക്ലുവിലെ ഏക സ്കൂളിലെ പ്രധാനധ്യാപകനാണ് മഹാദേവ മഞ്ജ. ആകെ 94 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവരിൽ ഇരുപതോളം പേർക്ക് സൗപർണിക നദീതീരത്തെ വനമേഖലയിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ സ്കൂളിലെത്താൻ കഴിയൂ. മഴക്കാലമായാൽ ഈ പാതയിലൂടെയുള്ള യാത്ര അപകടകരമാണ്. ഇക്കാരണത്താൽ മിക്ക രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാതായി. യാത്രാ ബുദ്ധിമുട്ട് മൂലം സ്കൂളിൽ പുതുതായി ചേരാനെത്തുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന് കണ്ടതോടെയാണ് ഇവരുടെ സാരഥിയാകാൻ മഹാദേവ തീരുമാനിച്ചത്. രാവിലെ ഇവരെയുമായി സ്കൂളിലെത്തുന്ന ഇദ്ദേഹം വൈകുന്നേരം എല്ലാവരും സുരക്ഷിതമായി വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മടങ്ങുന്നത്.