+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപർണയുടെ ആത്മഹത്യ; കുടുംബപ്രശ്നങ്ങളൊന്നും ഇല്ല, ആരോപണങ്ങൾ തള്ളി ഭർത്താവ്

സീരിയൽസിനിമ താരം അപർണ നായരുടെ ആത്മഹത്യയെ കുറിച്ച് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച ര
അപർണയുടെ ആത്മഹത്യ; കുടുംബപ്രശ്നങ്ങളൊന്നും ഇല്ല, ആരോപണങ്ങൾ തള്ളി ഭർത്താവ്

സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയെ കുറിച്ച് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു.

ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

അപർണയുടെ ആത്മഹത്യ ഭർത്താവിന്‍റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.