കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍റെ കാലിൽ രക്തപ്രവാഹം !

09:08 PM Aug 07, 2017 | Deepika.com
സിഡ്നി: കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍റെ കാലിൽനിന്നു രക്തപ്രവാഹം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ സാം കാനിസെ എന്ന കൗമാരക്കാരനാണ് ഈ ദുരനുഭവമുണ്ടായത്.

മെൽബണ്‍ പ്രാന്തത്തിലെ ബ്രൈറ്റൻ ബീച്ചിലാണ് സാം അപകടത്തിൽപ്പെട്ടത്. രാത്രിയിൽ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു സാം. 30 മിനിറ്റ് കടലിൽ നീന്തിയശേഷം തിരിച്ചുകയറിയപ്പോഴാണ് കണങ്കാലിൽനിന്നു ചോരയൊഴുകുന്നതായി സാം കണ്ടത്. എന്നാൽ കടലിൽ അസ്വാഭാവികമായി സാമിന് ഒന്നും അനുഭവപ്പെട്ടിരുന്നതുമില്ല. ഉടൻതന്നെ സാം മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ സാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവിന്‍റെയും രക്തപ്രവാഹത്തിന്‍റെയും കാരണം വിവരിക്കാൻ ഡോക്ടർമാർക്കു പോലും കഴിഞ്ഞില്ല.

പിന്നീട് സാമിന്‍റെ പിതാവ് കടലിലെത്തി നടത്തിയ പരിശോധനയിൽ മാംസഭുക്കുകളായ ചെറുജീവികളെ കണ്ടെത്തി. ഇവയെ പിടികൂടി ആശുപത്രിക്കു കൈമാറിയിട്ടുണ്ട്. അപൂർവയിനം കടൽചെള്ളുകളാണ് ഇതെന്ന് സമുദ്ര ജീവശാസ്ത്രജ്ഞയായ ഡോ. ജെനിഫർ സ്മിത്ത് എഎഫ്പിയോടു പ്രതികരിച്ചു.