മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു.
ഈ മാസം മൂന്നിന് സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള കുർബാനയോടൊപ്പമാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്.
കുർബാനയ്ക്ക് മുന്നോടിയായി, അച്ഛന്മാരെല്ലാവരും ഒന്നുചേർന്ന്, കാഴ്ചസമർപ്പണം നടത്തി. ഇടവകയിലെ കുട്ടികൾ എഴുതി തയാറാക്കിയ ഫാദേഴ്സ് ഡേ പ്രത്യേക പ്രാർഥനകൾ, ഇടവകയിൽ സമർപ്പിച്ചു പ്രാർഥിച്ചു. കുർബാനയ്ക്കു ശേഷം, ഫാദേഴ്സ്ഡേ വീഡിയോ- ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കേക്ക് മുറിച്ചു പിതൃദിനാഘോഷത്തിന്റെ മധുരം പങ്കുവയ്ക്കുകയും ഇടവകയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഫാദേഴ്സ് ഡേ കോഓർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി,
കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, പാരിഷ് കൗൻസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പിതൃദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
ഈ മാസം മൂന്നിന് സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലെ 4.15നും സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള കുർബാനയോടൊപ്പമാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്.
കുർബാനയ്ക്ക് മുന്നോടിയായി, അച്ഛന്മാരെല്ലാവരും ഒന്നുചേർന്ന്, കാഴ്ചസമർപ്പണം നടത്തി. ഇടവകയിലെ കുട്ടികൾ എഴുതി തയാറാക്കിയ ഫാദേഴ്സ് ഡേ പ്രത്യേക പ്രാർഥനകൾ, ഇടവകയിൽ സമർപ്പിച്ചു പ്രാർഥിച്ചു. കുർബാനയ്ക്കു ശേഷം, ഫാദേഴ്സ്ഡേ വീഡിയോ- ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കേക്ക് മുറിച്ചു പിതൃദിനാഘോഷത്തിന്റെ മധുരം പങ്കുവയ്ക്കുകയും ഇടവകയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു.
പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഫാദേഴ്സ് ഡേ കോഓർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി,
കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, പാരിഷ് കൗൻസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പിതൃദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.