ആഥൻസ്: ഗ്രീസിലെ കല്ലിതേയയിൽ നടന്ന 13-ാമത് ഇന്റർനാഷണൽ ഫിലാത്ലിറ്റികോസ് ജംപിംഗ് മീറ്റിൽ ഇന്ത്യയുടെ മലയാളി താരം മുരളി ശ്രീശങ്കറിനു സ്വർണം. 8.18 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ ചാന്പ്യൻപട്ടം നിലനിർത്തിയത്.
2022ലും ശ്രീശങ്കറായിരുന്നു സ്വർണ ജേതാവ്. അന്ന് 8.31 മീറ്റർ ശ്രീശങ്കർ കുറിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ ജെസ്വിൻ ആൾഡ്രിനാണ് വെള്ളി. 7.85 മീറ്റർ താണ്ടിയാണ് ജെസ്വിൻ വെള്ളി സ്വന്തമാക്കിയത്.
ലോക അത്ലറ്റിക്സ് കോണ്ടെനിറ്റൽ ടൂറിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ഈ സീസണിലെ മികച്ച ദൂരമാണ് ശ്രീശങ്കർ കണ്ടെത്തിയത്. 7.94, 8.17, 8.11, 8.04, 8.01, 8.18 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം.
2022ലും ശ്രീശങ്കറായിരുന്നു സ്വർണ ജേതാവ്. അന്ന് 8.31 മീറ്റർ ശ്രീശങ്കർ കുറിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ ജെസ്വിൻ ആൾഡ്രിനാണ് വെള്ളി. 7.85 മീറ്റർ താണ്ടിയാണ് ജെസ്വിൻ വെള്ളി സ്വന്തമാക്കിയത്.
ലോക അത്ലറ്റിക്സ് കോണ്ടെനിറ്റൽ ടൂറിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ഈ സീസണിലെ മികച്ച ദൂരമാണ് ശ്രീശങ്കർ കണ്ടെത്തിയത്. 7.94, 8.17, 8.11, 8.04, 8.01, 8.18 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം.