ഷാംഗ്ഹായ്: ആർച്ചറി ലോകകപ്പിൽ സുവർണനേട്ടവുമായി ഇന്ത്യൻ കൗമാരതാരം പ്രഥമേഷ് ജാക്കർ. നെതർലൻഡ്സിന്റെ ലോക ഒന്നാം നന്പർ താരം മൈക്ക് ഷോൾസറെ തകർത്താണു പ്രഥമേഷിന്റെ കന്നി ലോകകപ്പ് മെഡൽ നേട്ടം. പുരുഷന്മാരുടെ വ്യക്തിഗത കോംപൗണ്ട് വിഭാഗത്തിലാണു മെഡൽ. സ്കോർ: 149-148.
നോണ്‍ ഒളിന്പിക് കോംപൗണ്ട് വിഭാഗത്തിൽ ഇന്ത്യ രണ്ടു സ്വർണമെഡൽ സ്വന്തമാക്കി. മിക്സഡ് ടീം വിഭാഗത്തിൽ ഓജസ് പ്രവീണ്‍ ദേവ്തേൽ, ജ്യോതി സുരേഖ വെന്നം എന്നിവരാണു മെഡൽ ജേതാക്കൾ. ടോപ് സീഡായ കൊറിയയുടെ കിം ജോംഗോ-ഓ യൂഹ്യൻ ടീമിനെ പരാജയപ്പെടുത്തിയാണ് ഇവരുടെ മെഡൽ നേട്ടം. സ്കോർ: 156-155. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് മിക്സഡ് ടീം മെഡൽ സ്വന്തമാക്കുന്നത്.
മറ്റൊരു ഇന്ത്യൻ താരം അവനീത് കൗർ വെങ്കലവും സ്വന്തമാക്കി. മൂന്നാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ഓ യൂഹ്യനെ തകർത്ത് അവനീത് പ്രതീക്ഷ നൽകിയെങ്കിലും സെമിയിൽ ബ്രിട്ടന്റെ എല്ല ഗിബ്സനോടു പരാജയപ്പെട്ടു.
നോണ്‍ ഒളിന്പിക് കോംപൗണ്ട് വിഭാഗത്തിൽ ഇന്ത്യ രണ്ടു സ്വർണമെഡൽ സ്വന്തമാക്കി. മിക്സഡ് ടീം വിഭാഗത്തിൽ ഓജസ് പ്രവീണ്‍ ദേവ്തേൽ, ജ്യോതി സുരേഖ വെന്നം എന്നിവരാണു മെഡൽ ജേതാക്കൾ. ടോപ് സീഡായ കൊറിയയുടെ കിം ജോംഗോ-ഓ യൂഹ്യൻ ടീമിനെ പരാജയപ്പെടുത്തിയാണ് ഇവരുടെ മെഡൽ നേട്ടം. സ്കോർ: 156-155. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് മിക്സഡ് ടീം മെഡൽ സ്വന്തമാക്കുന്നത്.
മറ്റൊരു ഇന്ത്യൻ താരം അവനീത് കൗർ വെങ്കലവും സ്വന്തമാക്കി. മൂന്നാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ഓ യൂഹ്യനെ തകർത്ത് അവനീത് പ്രതീക്ഷ നൽകിയെങ്കിലും സെമിയിൽ ബ്രിട്ടന്റെ എല്ല ഗിബ്സനോടു പരാജയപ്പെട്ടു.