+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ ആൻസി സോജനും അബ്ദുള്ള അബൂബക്കറിനും സ്വർണം

റാഞ്ചി: 26ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിനു സൂപ്പർ ക്ലൈമാക്സോടെ അവസാനം. ചാന്പ്യൻഷി
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ ആൻസി സോജനും അബ്ദുള്ള അബൂബക്കറിനും സ്വർണം
റാഞ്ചി: 26-ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിനു സൂപ്പർ ക്ലൈമാക്സോടെ അവസാനം. ചാന്പ്യൻഷിപ്പിന്‍റെ അവസാനദിനം കേരളത്തിന് രണ്ടു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും ലഭിച്ചു.

വനിതാ ലോംഗ്ജംപിലും വനിതാ 400 മീറ്റർ ഹർഡിൽസിലും കേരളത്തിന് ഇരട്ട മെഡൽ കിട്ടി. വനിതാ ലോംഗ്ജംപിലൂടെ ആൻസി സോജൻ കേരളത്തിന് അവസാന ദിനം സ്വർണം സമ്മാനിച്ചു. 6.56 മീറ്ററോടെ ഏഷ്യൻ ചാന്പ്യൻഷിപ്പ് യോഗ്യതും നേടിയായിരുന്നു ആൻസിയുടെ സുവർണജംപ്. നയന ജയിംസ് (6.30) കേരളത്തിനായി വെങ്കലം സ്വന്തമാക്കി. വനിതാ വിഭാഗം ഹൈജംപിൽ കേരളത്തിന്‍റെ അഞ്ജലി പി. ദേവസ്യ (1.76 മീറ്റർ) വെള്ളിയണിഞ്ഞു. ഹരിയാനയുടെ റുബിന യാദവിനാണ് (1.80) സ്വർണം.

പുരുഷ വിഭാഗം ട്രിപ്പിൾ ജംപിലൂടെയാണ് കേരളത്തിന്‍റെ അക്കൗണ്ടിൽ മറ്റൊരു സ്വർണമെത്തിയത്. അബ്ദുള്ള അബൂബക്കർ (16.76 മീറ്റർ) ഏഷ്യൻ ചാന്പ്യൻഷിപ്പ് യോഗ്യതയോടെ സ്വർണം സ്വന്തമാക്കി. കേരളത്തിന്‍റെ യു. കാർത്തികിനായിരുന്നു (16.44) വെള്ളി. പുരുഷ വിഭാഗം 800 മീറ്ററിൽ പി. മുഹമ്മദ് അഫ്സലിലൂടെ (1:47.66) കേരളം വെള്ളി നേടി. ഏഷ്യൻ യോഗ്യത സ്വന്തമാക്കുന്ന പ്രകടനമാണ് മുഹമ്മദ് അഫ്സൽ പുറത്തെടുത്തത്.

ഹർഡിൽ കടന്ന് മെഡൽ

പുരുഷ-വനിതാ 400 മീറ്റർ ഹർഡിൽസിലൂടെ കേരളം ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി. വനിതാ വിഭാഗത്തിൽ ആർ. ആരതി (58.29 സെക്കൻഡ്) വെള്ളി നേടിയപ്പോൾ ആർ. അനു (59.32) വെങ്കലത്തിൽ മുത്തമിട്ടു. പുരുഷ വിഭാഗത്തിൽ എം.പി. ജാബിറിലൂടെ കേരള അക്കൗണ്ടിൽ വെങ്കലമെത്തി. 49.99 സെക്കൻഡിലായിരുന്നു ജാബിർ ഫിനിഷിംഗ് ലൈൻ കടന്നത്. പുരുഷ 200 മീറ്ററിൽ ദേശീയ റിക്കാർഡിനുടമയായ ആസാമിന്‍റെ അംലൻ ബൊർഗോഹെയ്ൻ (20.83) സ്വർണത്തിൽ മുത്തമിട്ടു. 20.94 സെക്കൻഡുമായി ഛത്തീസ്ഗഡിന്‍റെ അനിമേഷ് കുജുർ വെള്ളി കരസ്ഥമാക്കി.

വനിതാ 200 മീറ്ററിൽ ജ്യോതി യാരാജിക്കാണു സ്വർണം (23.42 സെക്കൻഡ്).