അഹമ്മദാബാദ്: ഐ പി എൽ ട്വന്റി-20 ക്രിക്കറ്റ് 2023 സീസണിൽ ഗുജറാത്ത് ടൈറ്റൺസിനു വിജയത്തുടക്കം. സീസൺ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് അഞ്ച് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചു. നാല് പന്ത് ബാക്കി നിൽക്കേയാണ് ഗുജറാത്തിന്റെ ജയം.
സ്കോർ: ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178. ഗുജറാത്ത് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182. 36 പന്തിൽ 63 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 21 പന്തിൽ 27 റൺസ് എടുത്ത വിജയ് ശങ്കറുമാണ് ഗുജറാത്തിനെ ജയത്തിലെത്തിച്ചത്.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരിട്ട 23-ാം പന്തിലായിരുന്നു ഗെയ്ക്വാദ് അർധസെഞ്ചുറി തികച്ചത്. അർധസെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തി. ഓപ്പണർ ഡെവോണ്‍ കോണ്‍വെ (1) തുടക്കത്തിൽത്തന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ മൊയീൻ അലിക്ക് (17 പന്തിൽ 23) ഒപ്പം ചേർന്ന് ഋതുരാജ് ഗെയ്ക്വാദ് 36 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ചെന്നൈ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഗെയ്ക്വാദും അന്പാട്ടി റായുഡുവും (12) ചേൻന്ന് നേടിയ 51 റണ്‍സായിരുന്നു. ബെൻ സ്റ്റോക്സ് (7), ശിവം ദുബെ (19), രവീന്ദ്ര ജഡേജ (1) എന്നിവരെ വേഗം മടക്കി അയയ്ക്കാൻ ഗുജറാത്തിനു സാധിച്ചു. ഏഴ് പന്തിൽ 14 റണ്‍സുമായി എം.എസ്. ധോണി പുറത്താകാതെനിന്നു.
ഫീൽഡിംഗിനിടെ പരിക്കേറ്റ് ഗുജറാത്തിന്റെ കെയ്ൻ വില്യംസണിനു മൈതാനം വിടേണ്ടിവന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്പാട്ടി റായുഡുവിനെ ബൗൾഡാക്കി ജോഷ് ലിറ്റിലും ഒരു വിക്കറ്റ് സ്വന്തമാക്കി.
പഞ്ചാബ് x കോൽക്കത്ത, 3.30 pm
തല മാറിയാൽ തലേവര നന്നാകുമോ...? ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സൂപ്പർ ടീമുകളായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തലമാറ്റവുമായാണ് എത്തുന്നത്. ഐപിഎൽ 16-ാം സീസണിന്റെ രണ്ടാം ദിനമായ ഇന്നു പുതിയൊരു ക്യാപ്റ്റൻ അരങ്ങേറ്റം കുറിക്കും-കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണ.
സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ പരിക്കേറ്റു പുറത്തായതോടെയാണു നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി നിതീഷ് റാണ നിയമിതനായത്. പഞ്ചാബ് കിംഗ്സിനെതിരേയാണു നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചാബിന്റെ തട്ടകമായ മൊഹാലി സ്റ്റേഡിയത്തിലാണു മത്സരം. നൈറ്റ് റൈഡേഴ്സിനെതിരേ ഇറങ്ങുന്ന പഞ്ചാബിനും പുതിയ നായകനാണ്.
ഡൽഹി ക്യാപ്പിറ്റൽസിനെ നയിച്ചിട്ടുള്ള ശിഖർ ധവാനാണ് ഇത്തവണ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ. മായങ്ക് അഗർവാളിനു പകരമായാണ് പഞ്ചാബിന്റെ ക്യാപ്റ്റനായി ധവാന്റെ വരവ്.
ക്യാപ്റ്റന്മാർക്കൊപ്പം പരിശീലകരും പുതിയതാണെന്നതാണു കെകെആറിന്റെയും പഞ്ചാബ് കിംഗ്സിന്റെയും ഇത്തവണത്തെ സവിശേഷത. പഞ്ചാബിന്റെ തന്ത്രജ്ഞനായി ട്രെവർ ബെയ്ലിസും കോൽക്കത്തയുടെ ആശാനായി ചന്ദ്രകാന്ത് പണ്ഡിറ്റിനും ഇന്ന് അരങ്ങേറ്റമാണ്.
ഡൽഹി x ലക്നോ, 7.30 pm
ഐപിഎൽ 16-ാം സീസണിന്റെ രണ്ടാംദിനത്തിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ലക്നോ സൂപ്പർ ജയ്ന്റ്സിനെ നേരിടും.
ഋഷഭ് പന്ത് ഇല്ലാത്ത ഡൽഹി ക്യാപ്പിറ്റൽസാണ് ഈ സീസണിലെ പ്രത്യേകത. പരിക്കേറ്റു പുറത്തായ പന്തിനു പകരം ഓസീസ് വെറ്ററൻ ഡേവിഡ് വാർണർ ക്യാപ്പിറ്റൽസിനെ നയിക്കും.
റിക്കി പോണ്ടിംഗാണ് ക്യാപ്പിറ്റൽസിന്റെ തന്ത്രജ്ഞൻ. പന്തിനു പകരം ബംഗാൾ താരമായ അഭിഷേക് പോറെൽ ടീമിലെത്തി. 20 ലക്ഷം രൂപയ്ക്കാണു പോറെലിനെ ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്.
പന്തിന്റെ അഭാവത്തിൽ ഇന്ത്യൻ ദേശീയ ടീം വിക്കറ്റ് കീപ്പറായ കെ.എൽ. രാഹുലിന്റെ ലക്നോ സൂപ്പർ ജയന്റ്സ് ആണു ഡൽഹി ക്യാപ്പിറ്റൽസിന്റെ എതിരാളി. ആൻഡി ഫ്ളവറിന്റെ ശിക്ഷണത്തിലിറങ്ങുന്ന ലക്നോ, തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത് എന്നതാണ് ശ്രദ്ധേയം.
സ്കോർ: ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178. ഗുജറാത്ത് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182. 36 പന്തിൽ 63 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 21 പന്തിൽ 27 റൺസ് എടുത്ത വിജയ് ശങ്കറുമാണ് ഗുജറാത്തിനെ ജയത്തിലെത്തിച്ചത്.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരിട്ട 23-ാം പന്തിലായിരുന്നു ഗെയ്ക്വാദ് അർധസെഞ്ചുറി തികച്ചത്. അർധസെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തി. ഓപ്പണർ ഡെവോണ്‍ കോണ്‍വെ (1) തുടക്കത്തിൽത്തന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ മൊയീൻ അലിക്ക് (17 പന്തിൽ 23) ഒപ്പം ചേർന്ന് ഋതുരാജ് ഗെയ്ക്വാദ് 36 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ചെന്നൈ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഗെയ്ക്വാദും അന്പാട്ടി റായുഡുവും (12) ചേൻന്ന് നേടിയ 51 റണ്‍സായിരുന്നു. ബെൻ സ്റ്റോക്സ് (7), ശിവം ദുബെ (19), രവീന്ദ്ര ജഡേജ (1) എന്നിവരെ വേഗം മടക്കി അയയ്ക്കാൻ ഗുജറാത്തിനു സാധിച്ചു. ഏഴ് പന്തിൽ 14 റണ്‍സുമായി എം.എസ്. ധോണി പുറത്താകാതെനിന്നു.
ഫീൽഡിംഗിനിടെ പരിക്കേറ്റ് ഗുജറാത്തിന്റെ കെയ്ൻ വില്യംസണിനു മൈതാനം വിടേണ്ടിവന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്പാട്ടി റായുഡുവിനെ ബൗൾഡാക്കി ജോഷ് ലിറ്റിലും ഒരു വിക്കറ്റ് സ്വന്തമാക്കി.
പഞ്ചാബ് x കോൽക്കത്ത, 3.30 pm
തല മാറിയാൽ തലേവര നന്നാകുമോ...? ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സൂപ്പർ ടീമുകളായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തലമാറ്റവുമായാണ് എത്തുന്നത്. ഐപിഎൽ 16-ാം സീസണിന്റെ രണ്ടാം ദിനമായ ഇന്നു പുതിയൊരു ക്യാപ്റ്റൻ അരങ്ങേറ്റം കുറിക്കും-കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണ.
സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ പരിക്കേറ്റു പുറത്തായതോടെയാണു നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി നിതീഷ് റാണ നിയമിതനായത്. പഞ്ചാബ് കിംഗ്സിനെതിരേയാണു നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചാബിന്റെ തട്ടകമായ മൊഹാലി സ്റ്റേഡിയത്തിലാണു മത്സരം. നൈറ്റ് റൈഡേഴ്സിനെതിരേ ഇറങ്ങുന്ന പഞ്ചാബിനും പുതിയ നായകനാണ്.
ഡൽഹി ക്യാപ്പിറ്റൽസിനെ നയിച്ചിട്ടുള്ള ശിഖർ ധവാനാണ് ഇത്തവണ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ. മായങ്ക് അഗർവാളിനു പകരമായാണ് പഞ്ചാബിന്റെ ക്യാപ്റ്റനായി ധവാന്റെ വരവ്.
ക്യാപ്റ്റന്മാർക്കൊപ്പം പരിശീലകരും പുതിയതാണെന്നതാണു കെകെആറിന്റെയും പഞ്ചാബ് കിംഗ്സിന്റെയും ഇത്തവണത്തെ സവിശേഷത. പഞ്ചാബിന്റെ തന്ത്രജ്ഞനായി ട്രെവർ ബെയ്ലിസും കോൽക്കത്തയുടെ ആശാനായി ചന്ദ്രകാന്ത് പണ്ഡിറ്റിനും ഇന്ന് അരങ്ങേറ്റമാണ്.
ഡൽഹി x ലക്നോ, 7.30 pm
ഐപിഎൽ 16-ാം സീസണിന്റെ രണ്ടാംദിനത്തിലെ രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ലക്നോ സൂപ്പർ ജയ്ന്റ്സിനെ നേരിടും.
ഋഷഭ് പന്ത് ഇല്ലാത്ത ഡൽഹി ക്യാപ്പിറ്റൽസാണ് ഈ സീസണിലെ പ്രത്യേകത. പരിക്കേറ്റു പുറത്തായ പന്തിനു പകരം ഓസീസ് വെറ്ററൻ ഡേവിഡ് വാർണർ ക്യാപ്പിറ്റൽസിനെ നയിക്കും.
റിക്കി പോണ്ടിംഗാണ് ക്യാപ്പിറ്റൽസിന്റെ തന്ത്രജ്ഞൻ. പന്തിനു പകരം ബംഗാൾ താരമായ അഭിഷേക് പോറെൽ ടീമിലെത്തി. 20 ലക്ഷം രൂപയ്ക്കാണു പോറെലിനെ ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്.
പന്തിന്റെ അഭാവത്തിൽ ഇന്ത്യൻ ദേശീയ ടീം വിക്കറ്റ് കീപ്പറായ കെ.എൽ. രാഹുലിന്റെ ലക്നോ സൂപ്പർ ജയന്റ്സ് ആണു ഡൽഹി ക്യാപ്പിറ്റൽസിന്റെ എതിരാളി. ആൻഡി ഫ്ളവറിന്റെ ശിക്ഷണത്തിലിറങ്ങുന്ന ലക്നോ, തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത് എന്നതാണ് ശ്രദ്ധേയം.