ഭാഷയുടെ പേരിൽ എന്തിനാണീ അസഹിഷ്ണുത? ഹിന്ദി ദേശീയ ഭാഷയായി നാമെല്ലാം അംഗീകരിക്കുന്നു. അതിനോട് ആർക്കും വിയോജിപ്പില്ല. എന്നുപറഞ്ഞ് ആ ഭാഷ രാജ്യത്തെ എല്ലാവരിലേക്കും അടിച്ചേൽപ്പിക്കുന്നത് നീതികരിക്കാനാവുമോ?
വൈവിധ്യമാണ് ഇന്ത്യയെ വേറിട്ടതാക്കുന്നത്. സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങൾ ഇഴുകിച്ചേർന്നുള്ള ഭാരതീയ സംസ്കാരം നൽകുന്ന സന്ദേശവും ഏകതാബോധവും ലോകമെങ്ങും ഉറ്റുനോക്കുന്ന വൈശിഷ്ട്യംകൂടിയാണ്. ഈ വൈവിധ്യത്തിന്റെ അടിത്തറയിലാണ് നമ്മുടെ ഭരണഘടന രൂപപ്പെട്ടിട്ടുള്ളത്. ഭാരതം മുന്നോട്ടുവയ്ക്കുന്ന ഈ ഏകതാബോധത്തെ ഇല്ലാതാക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമം പലവഴിക്കു നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൈരിന്റെ പേരു മാറ്റണമെന്ന വിജ്ഞാപനത്തിലൂടെ പുറത്തുവന്നത്.
തൈരിന്റെ പേര് ഹിന്ദിയിലാക്കണം പോലും. തൈരിന്റെ പായ്ക്കറ്റിൽ ഇംഗ്ലീഷ് വാക്കായ കേർഡ് ഒഴിവാക്കി ഹിന്ദി വാക്കായ ‘ദഹി’ എന്നെഴുതാനും തൈര് ഉൾപ്പെടെയുള്ള മലയാളം വാക്കുകൾ ബ്രായ്ക്കറ്റിൽ ഏഴുതിയാൽ മതിയെന്നുമായിരുന്നു കഴിഞ്ഞ ജനുവരി 11ലെ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ വിജ്ഞാപനം. തൈരിനു പുറമെ വെണ്ണ, ചീസ് ഉത്പന്നങ്ങൾക്കും ഇതു ബാധകമാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡ പ്രകാരം പാലിനും പാലുത്പന്നങ്ങൾക്കും പൊതുവായ മാനദണ്ഡം എന്ന വ്യവസ്ഥയുടെ മറവിലാണു പുളിപ്പിച്ച പാലുത്പന്നങ്ങളുടെ പേരുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയത്. ഈ നിർദേശം മാതൃഭാഷയോടുള്ള അവഹേളനമാണെന്ന തരത്തിൽ പ്രചാരണമുണ്ടായി. ഈ നിർദേശത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യം ഹിന്ദിഭാഷ അടിച്ചേൽപ്പിക്കാനുള്ള പരസ്യമായ അജൻഡയാണെന്ന് അക്ഷരാഭ്യാസമില്ലാത്തവർക്കുപോലും വ്യക്തമാകും. ഏതായാലും ഭാഷാവികാരം സിരകളിൽ ആവാഹിച്ചിട്ടുള്ള ദക്ഷിണേന്ത്യൻ ജനത സടകുടഞ്ഞെണീറ്റപ്പോൾ അപകടം മണത്ത അധികൃതർ രായ്ക്കുരായ്മാനം തീരുമാനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കി തടിതപ്പി. തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കടുത്ത പ്രതിഷേധമുയർന്നെങ്കിലും നന്ദി പറയേണ്ടത് കർണാടകയോടും അവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടുമാണ്. ഭാഷാസ്നേഹത്തിന്റെ പേരിൽ കുപ്രസിദ്ധമായ കന്നഡ ജനതയെ പ്രകോപിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് അടുത്ത മാസം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വേണ്ടപ്പെട്ടവർക്കു ബോധ്യമായെന്നുവേണം കരുതാൻ.
ഭാഷയുടെ പേരിൽ എന്തിനാണീ അസഹിഷ്ണുത? ഹിന്ദി ദേശീയ ഭാഷയായി നാമെല്ലാം അംഗീകരിക്കുന്നു. അതിനോട് ആർക്കും വിയോജിപ്പില്ല. എന്നുപറഞ്ഞ് ആ ഭാഷ രാജ്യത്തെ എല്ലാവരിലേക്കും അടിച്ചേൽപ്പിക്കുന്നത് നീതികരിക്കാനാവുമോ? എല്ലാം ചൊല്പടിയിലാക്കുകയെന്ന ഏകാധിപത്യ മനഃസ്ഥിതിയാണ് ഇത്തരമൊരു ചിന്തയിലേക്കു നയിക്കുന്നത്. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ പേറുന്ന നാനാത്വത്തിലെ ഏകത്വമാണ് ആർഷഭാരതത്തിന്റെ സൗന്ദര്യം. ഇനിയെങ്കിലും ഇതു തിരിച്ചറിയാൻ അധികാരസ്ഥാനത്തിരിക്കുന്നവർക്ക് കഴിയണം. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇതുവരെയും പ്രധാനമന്ത്രി സ്വീകരിച്ചിരുന്നത്. ഏതൊരു സംസ്ഥാനത്തു ചെന്നാലും അവിടത്തെ പ്രാദേശികഭാഷകളിൽ സംസാരിച്ചു തുടങ്ങി ജനത്തിന്റെ കൈയടി നേടാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം ഏവർക്കും ബോധ്യമുള്ളതുമാണ്. ഇങ്ങനെയിരിക്കെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനായി പെട്ടെന്നുണ്ടായ നിർദേശം പ്രധാനമന്ത്രിയുടെ അറിവോടെയല്ലേയെന്ന സംശയം ബാക്കിനിൽക്കുന്നു. ഏതായാലും ഭക്ഷണത്തിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനു തുടക്കത്തിലെ ലഭിച്ച തിരിച്ചടി വേണ്ടപ്പെട്ടവരെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കാം.
2019ൽ ദേശീയ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗം സൃഷ്ടിച്ച കോലാഹലം നമുക്കു മുന്നിലുണ്ട്. ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന നിർദേശമായിരുന്നു പ്രസംഗത്തിൽ അദ്ദേഹം മുന്നോട്ടുവച്ചത്. ലോകത്തിനു മുന്നിൽ രാജ്യത്തെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടാകണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ഭാഷയായ ഹിന്ദിയാണ് അതെന്നും ജനതകൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് അതിനു സാധിക്കുമെന്നും അമിത്ഷാ പറഞ്ഞുവച്ചു. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു ഭാഷ എന്നത് ആർഎസ്എസിനുമുന്നിലെ വ്യക്തമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം അമിത്ഷാ പുറത്തെടുക്കുകയായിരുന്നു. എന്തായാലും ഈ പ്രസംഗത്തിന്റെ മാറ്റൊലി ദക്ഷിണേന്ത്യയിൽ മാത്രമല്ല മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും വരെ പടർന്നു. ഹിന്ദിഭാഷ അടിച്ചേൽപ്പിക്കാനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ വ്യക്തമാക്കിയതോടെ പ്രതിഷേധം തണുത്തു.
കൂടാതെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയിൽ എല്ലാ സ്കൂളുകളിലും ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ഇതും വ്യാപക പ്രതിഷേധത്തിനാണു വഴിവച്ചത്. ഗത്യന്തരമില്ലാതെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കരട് രേഖ മാറ്റി അപ്ലോഡ് ചെയ്യേണ്ടിവന്നു.
ഇതിനുപിന്നാലെ കേന്ദ്രസർക്കാർ ജോലിക്ക് ഹിന്ദി നിർബന്ധമാക്കാനും റിക്രൂട്ട്മെന്റ് പരീക്ഷയും അധ്യയനവും ഹിന്ദിയിലാക്കുവാനുമുള്ളതടക്കം 112 ശിപാർശകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്കു സമർപ്പിച്ചതും പ്രതിഷേധത്തിലാണു കലാശിച്ചത്. 2014 മുതൽ പ്രാദേശിക ഭാഷകളെ അവഗണിച്ചു ഹിന്ദിക്കു മാത്രം പ്രോത്സാഹനം നൽകുന്ന സമീപനമാണു കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷിനു പകരം ഹിന്ദി പ്രധാന ഭാഷയാക്കാൻ പലവഴിക്കു ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദേശ ജോലിസാധ്യതകളെ ബാധിക്കുമെന്നതിനാൽ ഇതു നടപ്പാക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഗുരുതരമാണ്.
ഒരു ഭാഷയുടെ മേധാവിത്തം ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്നതിലൂടെ അവരിലെ ഐക്യം ശിഥിലമാക്കാൻ കഴിയുമെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ടെന്നു വേണം കരുതാൻ. എന്നാൽ, ബഹുസ്വരതയെ നെഞ്ചോടുചേർത്തു ജീവിക്കുന്ന ജനതയാണ് ഇവിടെയുള്ളതെന്ന യഥാർത്ഥ്യം ഇക്കൂട്ടർ വിസ്മരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ പല സംസ്ഥാനങ്ങളും രൂപപ്പെട്ടത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. അതുവരെ അവർ വിവിധ നാട്ടുരാജ്യങ്ങളായിരുന്നു. വിവിധ ഭാഷകൾ സംസാരിക്കുന്ന ജനതയെ ഒരൊറ്റ നൂലിൽ കോർത്ത വിവിധ വർണങ്ങളുള്ള പൂക്കളെപ്പോലെ ഒരുമിപ്പിച്ചു നിർത്തിയത് നാനാത്വത്തിലെ വൈവിധ്യം ഉൾക്കൊണ്ടതുകൊണ്ടായിരുന്നു. അവരെ ഒരൊറ്റ ജനതയായി നിലനിർത്താൻ കഴിഞ്ഞത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപംകൊണ്ടതിനാലാണ്. ഇനിയെങ്കിലും ഈ യാഥാർത്ഥ്യം ഏകഭാഷയ്ക്കായി ശ്രമം നടത്തുന്നവർ മറന്നുപോകരുത്.
വൈവിധ്യമാണ് ഇന്ത്യയെ വേറിട്ടതാക്കുന്നത്. സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങൾ ഇഴുകിച്ചേർന്നുള്ള ഭാരതീയ സംസ്കാരം നൽകുന്ന സന്ദേശവും ഏകതാബോധവും ലോകമെങ്ങും ഉറ്റുനോക്കുന്ന വൈശിഷ്ട്യംകൂടിയാണ്. ഈ വൈവിധ്യത്തിന്റെ അടിത്തറയിലാണ് നമ്മുടെ ഭരണഘടന രൂപപ്പെട്ടിട്ടുള്ളത്. ഭാരതം മുന്നോട്ടുവയ്ക്കുന്ന ഈ ഏകതാബോധത്തെ ഇല്ലാതാക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമം പലവഴിക്കു നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൈരിന്റെ പേരു മാറ്റണമെന്ന വിജ്ഞാപനത്തിലൂടെ പുറത്തുവന്നത്.
തൈരിന്റെ പേര് ഹിന്ദിയിലാക്കണം പോലും. തൈരിന്റെ പായ്ക്കറ്റിൽ ഇംഗ്ലീഷ് വാക്കായ കേർഡ് ഒഴിവാക്കി ഹിന്ദി വാക്കായ ‘ദഹി’ എന്നെഴുതാനും തൈര് ഉൾപ്പെടെയുള്ള മലയാളം വാക്കുകൾ ബ്രായ്ക്കറ്റിൽ ഏഴുതിയാൽ മതിയെന്നുമായിരുന്നു കഴിഞ്ഞ ജനുവരി 11ലെ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ വിജ്ഞാപനം. തൈരിനു പുറമെ വെണ്ണ, ചീസ് ഉത്പന്നങ്ങൾക്കും ഇതു ബാധകമാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡ പ്രകാരം പാലിനും പാലുത്പന്നങ്ങൾക്കും പൊതുവായ മാനദണ്ഡം എന്ന വ്യവസ്ഥയുടെ മറവിലാണു പുളിപ്പിച്ച പാലുത്പന്നങ്ങളുടെ പേരുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയത്. ഈ നിർദേശം മാതൃഭാഷയോടുള്ള അവഹേളനമാണെന്ന തരത്തിൽ പ്രചാരണമുണ്ടായി. ഈ നിർദേശത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യം ഹിന്ദിഭാഷ അടിച്ചേൽപ്പിക്കാനുള്ള പരസ്യമായ അജൻഡയാണെന്ന് അക്ഷരാഭ്യാസമില്ലാത്തവർക്കുപോലും വ്യക്തമാകും. ഏതായാലും ഭാഷാവികാരം സിരകളിൽ ആവാഹിച്ചിട്ടുള്ള ദക്ഷിണേന്ത്യൻ ജനത സടകുടഞ്ഞെണീറ്റപ്പോൾ അപകടം മണത്ത അധികൃതർ രായ്ക്കുരായ്മാനം തീരുമാനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കി തടിതപ്പി. തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് കടുത്ത പ്രതിഷേധമുയർന്നെങ്കിലും നന്ദി പറയേണ്ടത് കർണാടകയോടും അവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടുമാണ്. ഭാഷാസ്നേഹത്തിന്റെ പേരിൽ കുപ്രസിദ്ധമായ കന്നഡ ജനതയെ പ്രകോപിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് അടുത്ത മാസം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വേണ്ടപ്പെട്ടവർക്കു ബോധ്യമായെന്നുവേണം കരുതാൻ.
ഭാഷയുടെ പേരിൽ എന്തിനാണീ അസഹിഷ്ണുത? ഹിന്ദി ദേശീയ ഭാഷയായി നാമെല്ലാം അംഗീകരിക്കുന്നു. അതിനോട് ആർക്കും വിയോജിപ്പില്ല. എന്നുപറഞ്ഞ് ആ ഭാഷ രാജ്യത്തെ എല്ലാവരിലേക്കും അടിച്ചേൽപ്പിക്കുന്നത് നീതികരിക്കാനാവുമോ? എല്ലാം ചൊല്പടിയിലാക്കുകയെന്ന ഏകാധിപത്യ മനഃസ്ഥിതിയാണ് ഇത്തരമൊരു ചിന്തയിലേക്കു നയിക്കുന്നത്. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ പേറുന്ന നാനാത്വത്തിലെ ഏകത്വമാണ് ആർഷഭാരതത്തിന്റെ സൗന്ദര്യം. ഇനിയെങ്കിലും ഇതു തിരിച്ചറിയാൻ അധികാരസ്ഥാനത്തിരിക്കുന്നവർക്ക് കഴിയണം. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇതുവരെയും പ്രധാനമന്ത്രി സ്വീകരിച്ചിരുന്നത്. ഏതൊരു സംസ്ഥാനത്തു ചെന്നാലും അവിടത്തെ പ്രാദേശികഭാഷകളിൽ സംസാരിച്ചു തുടങ്ങി ജനത്തിന്റെ കൈയടി നേടാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം ഏവർക്കും ബോധ്യമുള്ളതുമാണ്. ഇങ്ങനെയിരിക്കെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനായി പെട്ടെന്നുണ്ടായ നിർദേശം പ്രധാനമന്ത്രിയുടെ അറിവോടെയല്ലേയെന്ന സംശയം ബാക്കിനിൽക്കുന്നു. ഏതായാലും ഭക്ഷണത്തിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനു തുടക്കത്തിലെ ലഭിച്ച തിരിച്ചടി വേണ്ടപ്പെട്ടവരെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കാം.
2019ൽ ദേശീയ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗം സൃഷ്ടിച്ച കോലാഹലം നമുക്കു മുന്നിലുണ്ട്. ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന നിർദേശമായിരുന്നു പ്രസംഗത്തിൽ അദ്ദേഹം മുന്നോട്ടുവച്ചത്. ലോകത്തിനു മുന്നിൽ രാജ്യത്തെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടാകണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ഭാഷയായ ഹിന്ദിയാണ് അതെന്നും ജനതകൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് അതിനു സാധിക്കുമെന്നും അമിത്ഷാ പറഞ്ഞുവച്ചു. ഒരു രാജ്യം, ഒരു സംസ്കാരം, ഒരു ഭാഷ എന്നത് ആർഎസ്എസിനുമുന്നിലെ വ്യക്തമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം അമിത്ഷാ പുറത്തെടുക്കുകയായിരുന്നു. എന്തായാലും ഈ പ്രസംഗത്തിന്റെ മാറ്റൊലി ദക്ഷിണേന്ത്യയിൽ മാത്രമല്ല മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും വരെ പടർന്നു. ഹിന്ദിഭാഷ അടിച്ചേൽപ്പിക്കാനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ വ്യക്തമാക്കിയതോടെ പ്രതിഷേധം തണുത്തു.
കൂടാതെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയിൽ എല്ലാ സ്കൂളുകളിലും ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ഇതും വ്യാപക പ്രതിഷേധത്തിനാണു വഴിവച്ചത്. ഗത്യന്തരമില്ലാതെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കരട് രേഖ മാറ്റി അപ്ലോഡ് ചെയ്യേണ്ടിവന്നു.
ഇതിനുപിന്നാലെ കേന്ദ്രസർക്കാർ ജോലിക്ക് ഹിന്ദി നിർബന്ധമാക്കാനും റിക്രൂട്ട്മെന്റ് പരീക്ഷയും അധ്യയനവും ഹിന്ദിയിലാക്കുവാനുമുള്ളതടക്കം 112 ശിപാർശകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്കു സമർപ്പിച്ചതും പ്രതിഷേധത്തിലാണു കലാശിച്ചത്. 2014 മുതൽ പ്രാദേശിക ഭാഷകളെ അവഗണിച്ചു ഹിന്ദിക്കു മാത്രം പ്രോത്സാഹനം നൽകുന്ന സമീപനമാണു കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷിനു പകരം ഹിന്ദി പ്രധാന ഭാഷയാക്കാൻ പലവഴിക്കു ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദേശ ജോലിസാധ്യതകളെ ബാധിക്കുമെന്നതിനാൽ ഇതു നടപ്പാക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഗുരുതരമാണ്.
ഒരു ഭാഷയുടെ മേധാവിത്തം ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്നതിലൂടെ അവരിലെ ഐക്യം ശിഥിലമാക്കാൻ കഴിയുമെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ടെന്നു വേണം കരുതാൻ. എന്നാൽ, ബഹുസ്വരതയെ നെഞ്ചോടുചേർത്തു ജീവിക്കുന്ന ജനതയാണ് ഇവിടെയുള്ളതെന്ന യഥാർത്ഥ്യം ഇക്കൂട്ടർ വിസ്മരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ പല സംസ്ഥാനങ്ങളും രൂപപ്പെട്ടത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. അതുവരെ അവർ വിവിധ നാട്ടുരാജ്യങ്ങളായിരുന്നു. വിവിധ ഭാഷകൾ സംസാരിക്കുന്ന ജനതയെ ഒരൊറ്റ നൂലിൽ കോർത്ത വിവിധ വർണങ്ങളുള്ള പൂക്കളെപ്പോലെ ഒരുമിപ്പിച്ചു നിർത്തിയത് നാനാത്വത്തിലെ വൈവിധ്യം ഉൾക്കൊണ്ടതുകൊണ്ടായിരുന്നു. അവരെ ഒരൊറ്റ ജനതയായി നിലനിർത്താൻ കഴിഞ്ഞത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപംകൊണ്ടതിനാലാണ്. ഇനിയെങ്കിലും ഈ യാഥാർത്ഥ്യം ഏകഭാഷയ്ക്കായി ശ്രമം നടത്തുന്നവർ മറന്നുപോകരുത്.