മാധ്യമങ്ങൾക്കെതിരേ തിരിയുന്പോൾ ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ലെന്നു സർക്കാർ കരുതരുത്. കാരണം, നിങ്ങളെ അധികാരത്തിലെത്തിച്ചവരുടെ ശബ്ദമാണ് മാധ്യമങ്ങൾ. അതാണ് ജനങ്ങളുടെ "മൻ കി ബാത്'. രാജ്യവിരുദ്ധ പ്രവർത്തനമെന്ന കുറ്റാരോപണം വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കാനുള്ള കുറുക്കുവഴിയാകരുത്. ഈവിധം മാധ്യമങ്ങൾക്കെതിരേ കേസെടുത്ത് സർക്കാർ കുതിക്കുന്പോൾ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ രാജ്യം കിതയ്ക്കുകയാണ്.
ഭരണകൂടത്തെ വിമർശിക്കുന്നില്ലെങ്കിൽ, മാധ്യമങ്ങൾ അതിന്റെ പ്രഥമവും പ്രധാനവുമായ നിയോഗത്തിൽനിന്നു പിന്മാറുകയാണ്. അത്തരം കൊട്ടാരം വിദൂഷകരുടെ എണ്ണം വർധിക്കുന്പോഴും നട്ടെല്ലുയർത്തി നിലനിൽക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഏറെയുണ്ട് ഇന്ത്യയിൽ. കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസികളുടെ റെയ്ഡിനെ തുടർന്ന് അടച്ചുപൂട്ടിയ ന്യൂസ് ക്ലിക്, ഭരണകൂട വിമർശനത്തിൽ മുന്നിലുണ്ടായിരുന്ന ഓൺലൈൻ വാർത്താ മാധ്യമമാണ്.
റെയ്ഡും അറസ്റ്റുമൊക്കെ എതിർക്കപ്പെടേണ്ടതാണ്. അതേസമയം, ന്യൂസ് ക്ലിക്കിനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചൈനാ ബന്ധത്തെയും സാന്പത്തിക ഇടപെടലിനെയുംകുറിച്ച് വിശദീകരണവും ഉണ്ടാകണം. കെട്ടിച്ചമച്ച കേസാണെന്നും കോടതിയിലുള്ള കേസായതിനാൽ വിശദീകരിക്കാൻ പരിമിതിയുണ്ടെന്നുമാണ് ന്യൂസ് ക്ലിക് പറഞ്ഞത്. കോടതിയിൽ സത്യം പുറത്തുവരട്ടെ. അതുപോലെ, മാധ്യമങ്ങൾക്കെതിരേ തിരിയുന്പോൾ ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ലെന്നു സർക്കാർ കരുതരുത്. കാരണം, നിങ്ങളെ അധികാരത്തിലെത്തിച്ചവരുടെ ശബ്ദമാണ് മാധ്യമങ്ങൾ. അതാണ് ജനങ്ങളുടെ "മൻ കി ബാത്'.
ചൊവ്വാഴ്ച പുലർച്ചെ ആറു മുതൽ വീടുകളിൽ ഉൾപ്പെടെ 46 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. മൊബൈൽ ഫോൺ, ലാപടോപ് തുടങ്ങിയവയൊക്കെ പിടിച്ചെടുത്തു. വനിതാമാധ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ ചോദ്യംചെയ്തു. ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ-ചീഫുമായ പ്രബീർ പുർകായസ്ത ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. സിപിഎം ഓഫീസിലെ ജീവനക്കാരന്റെ മകനും ന്യൂസ് ക്ലിക്കിലെ ഗ്രാഫിക് ഡിസൈനറുമായ സുമിത് കുമാർ താമസിച്ചിരുന്നത് അവിടെയാണെന്നതായിരുന്നു കാരണം.
2021ലും ന്യൂസ് ക്ലിക് ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. അവരുടെ വാർത്തകളിലും ലേഖനങ്ങളിലും ചൈനീസ് സർക്കാരിന്റെ വാദങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൻ റോയ് സിംഗം ന്യൂസ് ക്ലിക്കിന് അമേരിക്കവഴി 76.84 കോടി രൂപ കൊടുത്തെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് രാജ്യവിരുദ്ധ പ്രവർത്തനത്തിന് എതിരേയുള്ള യുഎപിഎ വകുപ്പുകൾ ചുമത്തി പുതുതായി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലാണ് ഇപ്പോഴത്തെ റെയ്ഡ്.
ഇന്ത്യക്കെതിരേ അതിർത്തിയിലും അന്താരാഷ്ട്ര വേദികളിലും ശത്രുതാപരമായ നിലപാടു സ്വീകരിക്കുന്ന ചൈനയിൽനിന്ന് ന്യൂസ് ക്ലിക് പണം സ്വീകരിച്ച് ചൈനയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചെന്ന ആരോപണത്തിന്റെ സത്യാവസ്ഥ അറിയണം.
അതേസമയം, രാജ്യവിരുദ്ധ പ്രവർത്തനമെന്ന കുറ്റാരോപണം വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കാനുള്ള കുറുക്കുവഴിയാകരുത്. മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി പറഞ്ഞത്, പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശസുരക്ഷയെന്ന വാദം ഉപയോഗിക്കുന്നത് നിയമവ്യവസ്ഥയ്ക്കു നിരക്കുന്നതല്ലെന്നും ദേശവിരുദ്ധമായ വിഷയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നതിനാൽ മാത്രം നീതിയോടെ പെരുമാറാതിരിക്കരുതെന്നുമാണ്. മുദ്രവച്ച കവർ എന്ന സർക്കാർ രീതി പരാതിക്കാരന്റെ അവകാശങ്ങളെ ഇല്ലാതാക്കിയെന്നും സുപ്രീംകോടതി പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരേയുള്ള കേസിലും മുദ്രവച്ച കവറല്ല സുതാര്യതയാണ് ഉണ്ടാകേണ്ടത്.
മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും എൻഐഎയും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 44 കേസുകളെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിനെ വിമർശിക്കുന്നതിൽ മുൻപന്തിയിലുള്ള മാധ്യമങ്ങളാണ് അതിലേറെയുമെന്നത് കൗതുകമല്ല, മുന്നറിയിപ്പാണ്.
വിദേശമാധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇന്ത്യയിലെ മാധ്യമത്തിനെതിരേ കേസെടുത്തവർ വിദേശമാധ്യമമായ ബിബിസി ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ വിമർശിച്ചപ്പോൾ ബിബിസിക്കെതി രേയാണ് കേസെടുത്തത്. ബിജെപി സർക്കാരിനെ വിമർശിക്കുന്നതിൽ മുന്നിലായിരുന്ന ദ വയർ, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, ദ സ്ക്രോൾ എന്നിവയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഈവിധം മാധ്യമങ്ങൾക്കെതിരേ കേസെടുത്ത് സർക്കാർ കുതിക്കുന്പോൾ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ രാജ്യം കിതയ്ക്കുകയാണ്. 180 രാജ്യങ്ങളുള്ള പട്ടികയിൽ 161ലാണ് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ സ്ഥാനം.
പോലീസും പട്ടാളവും അന്വേഷണ ഏജൻസികളും കൈപ്പിടിയിലുള്ള സർക്കാരിന് ഒരു മാധ്യമസ്ഥാപനത്തെയോ മാധ്യമപ്രവർത്തകനെയോ നിശബ്ദമാക്കാൻ ഒരു വിഷമവുമില്ല. പക്ഷേ, അതൊക്കെയുണ്ടായിട്ടും മാധ്യമസ്വാതന്ത്ര്യത്തെ തൊടുന്നില്ലെങ്കിൽ അതിന്റെ പേരാണ് ജനാധിപത്യം.
ഭരണകൂടത്തെ വിമർശിക്കുന്നില്ലെങ്കിൽ, മാധ്യമങ്ങൾ അതിന്റെ പ്രഥമവും പ്രധാനവുമായ നിയോഗത്തിൽനിന്നു പിന്മാറുകയാണ്. അത്തരം കൊട്ടാരം വിദൂഷകരുടെ എണ്ണം വർധിക്കുന്പോഴും നട്ടെല്ലുയർത്തി നിലനിൽക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഏറെയുണ്ട് ഇന്ത്യയിൽ. കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസികളുടെ റെയ്ഡിനെ തുടർന്ന് അടച്ചുപൂട്ടിയ ന്യൂസ് ക്ലിക്, ഭരണകൂട വിമർശനത്തിൽ മുന്നിലുണ്ടായിരുന്ന ഓൺലൈൻ വാർത്താ മാധ്യമമാണ്.
റെയ്ഡും അറസ്റ്റുമൊക്കെ എതിർക്കപ്പെടേണ്ടതാണ്. അതേസമയം, ന്യൂസ് ക്ലിക്കിനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്ന ചൈനാ ബന്ധത്തെയും സാന്പത്തിക ഇടപെടലിനെയുംകുറിച്ച് വിശദീകരണവും ഉണ്ടാകണം. കെട്ടിച്ചമച്ച കേസാണെന്നും കോടതിയിലുള്ള കേസായതിനാൽ വിശദീകരിക്കാൻ പരിമിതിയുണ്ടെന്നുമാണ് ന്യൂസ് ക്ലിക് പറഞ്ഞത്. കോടതിയിൽ സത്യം പുറത്തുവരട്ടെ. അതുപോലെ, മാധ്യമങ്ങൾക്കെതിരേ തിരിയുന്പോൾ ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ലെന്നു സർക്കാർ കരുതരുത്. കാരണം, നിങ്ങളെ അധികാരത്തിലെത്തിച്ചവരുടെ ശബ്ദമാണ് മാധ്യമങ്ങൾ. അതാണ് ജനങ്ങളുടെ "മൻ കി ബാത്'.
ചൊവ്വാഴ്ച പുലർച്ചെ ആറു മുതൽ വീടുകളിൽ ഉൾപ്പെടെ 46 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. മൊബൈൽ ഫോൺ, ലാപടോപ് തുടങ്ങിയവയൊക്കെ പിടിച്ചെടുത്തു. വനിതാമാധ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ ചോദ്യംചെയ്തു. ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ-ചീഫുമായ പ്രബീർ പുർകായസ്ത ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. സിപിഎം ഓഫീസിലെ ജീവനക്കാരന്റെ മകനും ന്യൂസ് ക്ലിക്കിലെ ഗ്രാഫിക് ഡിസൈനറുമായ സുമിത് കുമാർ താമസിച്ചിരുന്നത് അവിടെയാണെന്നതായിരുന്നു കാരണം.
2021ലും ന്യൂസ് ക്ലിക് ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. അവരുടെ വാർത്തകളിലും ലേഖനങ്ങളിലും ചൈനീസ് സർക്കാരിന്റെ വാദങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൻ റോയ് സിംഗം ന്യൂസ് ക്ലിക്കിന് അമേരിക്കവഴി 76.84 കോടി രൂപ കൊടുത്തെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് രാജ്യവിരുദ്ധ പ്രവർത്തനത്തിന് എതിരേയുള്ള യുഎപിഎ വകുപ്പുകൾ ചുമത്തി പുതുതായി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലാണ് ഇപ്പോഴത്തെ റെയ്ഡ്.
ഇന്ത്യക്കെതിരേ അതിർത്തിയിലും അന്താരാഷ്ട്ര വേദികളിലും ശത്രുതാപരമായ നിലപാടു സ്വീകരിക്കുന്ന ചൈനയിൽനിന്ന് ന്യൂസ് ക്ലിക് പണം സ്വീകരിച്ച് ചൈനയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചെന്ന ആരോപണത്തിന്റെ സത്യാവസ്ഥ അറിയണം.
അതേസമയം, രാജ്യവിരുദ്ധ പ്രവർത്തനമെന്ന കുറ്റാരോപണം വിമർശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കാനുള്ള കുറുക്കുവഴിയാകരുത്. മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി പറഞ്ഞത്, പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശസുരക്ഷയെന്ന വാദം ഉപയോഗിക്കുന്നത് നിയമവ്യവസ്ഥയ്ക്കു നിരക്കുന്നതല്ലെന്നും ദേശവിരുദ്ധമായ വിഷയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നതിനാൽ മാത്രം നീതിയോടെ പെരുമാറാതിരിക്കരുതെന്നുമാണ്. മുദ്രവച്ച കവർ എന്ന സർക്കാർ രീതി പരാതിക്കാരന്റെ അവകാശങ്ങളെ ഇല്ലാതാക്കിയെന്നും സുപ്രീംകോടതി പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരേയുള്ള കേസിലും മുദ്രവച്ച കവറല്ല സുതാര്യതയാണ് ഉണ്ടാകേണ്ടത്.
മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും എൻഐഎയും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 44 കേസുകളെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിനെ വിമർശിക്കുന്നതിൽ മുൻപന്തിയിലുള്ള മാധ്യമങ്ങളാണ് അതിലേറെയുമെന്നത് കൗതുകമല്ല, മുന്നറിയിപ്പാണ്.
വിദേശമാധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇന്ത്യയിലെ മാധ്യമത്തിനെതിരേ കേസെടുത്തവർ വിദേശമാധ്യമമായ ബിബിസി ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയെ വിമർശിച്ചപ്പോൾ ബിബിസിക്കെതി രേയാണ് കേസെടുത്തത്. ബിജെപി സർക്കാരിനെ വിമർശിക്കുന്നതിൽ മുന്നിലായിരുന്ന ദ വയർ, ന്യൂസ് ലോൺഡ്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, ദ സ്ക്രോൾ എന്നിവയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഈവിധം മാധ്യമങ്ങൾക്കെതിരേ കേസെടുത്ത് സർക്കാർ കുതിക്കുന്പോൾ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ രാജ്യം കിതയ്ക്കുകയാണ്. 180 രാജ്യങ്ങളുള്ള പട്ടികയിൽ 161ലാണ് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ സ്ഥാനം.
പോലീസും പട്ടാളവും അന്വേഷണ ഏജൻസികളും കൈപ്പിടിയിലുള്ള സർക്കാരിന് ഒരു മാധ്യമസ്ഥാപനത്തെയോ മാധ്യമപ്രവർത്തകനെയോ നിശബ്ദമാക്കാൻ ഒരു വിഷമവുമില്ല. പക്ഷേ, അതൊക്കെയുണ്ടായിട്ടും മാധ്യമസ്വാതന്ത്ര്യത്തെ തൊടുന്നില്ലെങ്കിൽ അതിന്റെ പേരാണ് ജനാധിപത്യം.