+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്‍റണിക്കും പറയേണ്ടിവന്നു

അച്ചടക്കത്തിന്‍റെ വാൾ തലയ്ക്കു മുകളിൽ മുന്നറിയിപ്പായി തൂങ്ങുന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ്. അണികൾ പാലിക്കുന്ന അച്ചടക്കംപോലും നേതാക്കൾ പാലിക്കാറുമില്ല. എ
ആന്‍റണിക്കും പറയേണ്ടിവന്നു
അച്ചടക്കത്തിന്‍റെ വാൾ തലയ്ക്കു മുകളിൽ മുന്നറിയിപ്പായി തൂങ്ങുന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ്. അണികൾ പാലിക്കുന്ന അച്ചടക്കംപോലും നേതാക്കൾ പാലിക്കാറുമില്ല. എന്നിട്ടും ജനങ്ങൾ ഈ പ്രസ്ഥാനത്തെ കൈവിടാത്തത് സ്വാതന്ത്ര്യസമരം മുതൽ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നതുകൊണ്ടുകൂടിയാണ്.

കേരളത്തിലെ കോൺഗ്രസുകാരും അനുഭാവികളും നേതാക്കളോടു പറയാൻ ആഗ്രഹിച്ചത് മുതിർന്ന നേതാവ് എ.കെ. ആന്‍റണി തുറന്നുപറഞ്ഞു. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിൽ ഐക്യമില്ലെങ്കിലും ഉണ്ടെന്ന് അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണമെന്ന രീതിയിലായിരുന്നു ആന്‍റണിയുടെ വാക്കുകൾ. സ്വന്തം പാർട്ടിയുടെ നേതാവിനുപോലും അസഹനീയമായ ഈ പോര്, മറ്റുള്ളവർക്ക് എത്ര അരോചകമായിരിക്കുമെന്നു തിരിച്ചറിയാൻ കെ. സുധാകരനും വി.ഡി. സതീശനും കഴിയണം. കാരണം, മഹത്തായൊരു ജനകീയ മുന്നേറ്റമായി വളർന്നുവന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. കേരളത്തിൽ അതിന്‍റെ കടിഞ്ഞാൺ കാലം നിങ്ങളെ ഏൽപ്പിച്ചെങ്കിൽ മുന്നോട്ടു പായിക്കുകയാണു വേണ്ടത്; മുന്നിലിരുന്നു പോരടിക്കുകയല്ല.


""കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമാണെന്ന കാര്യത്തിൽ തർക്കമില്ല. നിങ്ങളാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം. ഞാനിങ്ങനെ പറയുന്നതിൽ നിങ്ങൾക്കെന്തു തോന്നിയാലും എനിക്കു പ്രശ്നമില്ല''. ഈ വിധത്തിലായിരുന്നു ആന്‍റണിയുടെ വാക്കുകള്‍. തിരുവനന്തപുരത്തു നടന്ന കെപിസിസി എക്സിക്യൂട്ടീവിലാണ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിലുള്ള അകൽച്ചയ്ക്കെതിരേ പ്രവർത്തകസമിതിയംഗം കൂടിയായ എ.കെ. ആന്‍റണി തുറന്നടിച്ചത്.

സെപ്റ്റംബർ എട്ടിനു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മൈക്കിനുവേണ്ടി രണ്ടുപേരും നടത്തിയ പിടിവലി വിവാദമായിരുന്നു. ഇരുവരും തമ്മിൽ ശീതയുദ്ധമുണ്ടെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസ് നേടിയ ഉജ്വലവിജയത്തിന്‍റെ പ്രഭ കെടുത്തിയ പെരുമാറ്റം. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഈ ശീതസമരം മുന്നോട്ടു കൊണ്ടുപോയാൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് ആന്‍റണിയുടെ വാക്കുകളിലുണ്ട്.

ഗ്രൂപ്പ് വഴക്കുകളും നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലുമൊന്നും കോൺഗ്രസിൽ പുതിയ കാര്യമല്ല. എ.കെ. ആന്‍റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ അതിന്‍റെ ഭാഗമായിട്ടുമുണ്ട്. അതുകൊണ്ടാവാം ഐക്യം അണികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്ന് ആന്‍റണി പറഞ്ഞത്.

അച്ചടക്കത്തിന്‍റെ വാൾ തലയ്ക്കു മുകളിൽ മുന്നറിയിപ്പായി തൂങ്ങുന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ്. അണികൾ പാലിക്കുന്ന അച്ചടക്കംപോലും നേതാക്കൾ പാലിക്കാറുമില്ല. എന്നിട്ടും ജനങ്ങൾ ഈ പ്രസ്ഥാനത്തെ കൈവിടാത്തത് സ്വാതന്ത്ര്യസമരം മുതൽ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നതുകൊണ്ടുകൂടിയാണ്. പക്ഷേ, അത്തരം വൈകാരികതകളൊന്നും തലമുറകളിലേക്കു കൈമാറണമെന്നില്ല. അതൊന്നും തികഞ്ഞ അച്ചടക്കരാഹിത്യത്തിനുള്ള സമ്മതപത്രവുമല്ല.

കെ. സുധാകരനും വി.ഡി. സതീശനും കേരളത്തിലെ കോൺഗ്രസുകാർക്ക് പ്രിയപ്പെട്ടവർതന്നെയാണെന്നതിൽ ആർക്കും സംശയമില്ല. രണ്ടുപേരുടെയും കഠിനാധ്വാനം പാർട്ടിയെ ബലപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ജനകീയ വിഷയങ്ങളിൽ സ്വാതന്ത്ര്യസമരകാലത്ത് എന്നപോലെ ഇടപെടേണ്ട സമയത്ത് ആരാദ്യം മൈക്കെടുക്കും എന്ന ചോദ്യമുന്നയിച്ചു വിഴുപ്പലക്കുകയല്ല വേണ്ടത്.

അഴിമതിയും സാന്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നികുതിവർധനയുമെല്ലാം ജനങ്ങളുടെ നടുവൊടിക്കുന്പോൾ പരസ്പരമല്ല, സർക്കാരുകളോടാണ് നിങ്ങൾ നേർക്കുനേർ തർക്കിക്കേണ്ടത്. അക്കാര്യത്തിൽ നിങ്ങളത്ര വിജയിച്ചിട്ടില്ല. ജനകീയ സമരങ്ങൾ തെരുവുകളിൽനിന്ന് അപ്രത്യക്ഷമാകുകയും തുടർച്ചയായി പരാജയപ്പെടുകയും ചെയ്യുന്നതു നിങ്ങളറിയുന്നില്ലേ? ജനപക്ഷത്തുനിന്നുള്ള മാധ്യമങ്ങളുടെ വിമർശനങ്ങളെ സർക്കാരുകൾ അവഗണിക്കുകയും ഒപ്പം, അടിച്ചമർത്തുകയും ചെയ്യുന്നത് നിങ്ങളുടെ കൺമുന്നിലല്ലേ? ജാതിയുടെയും മതത്തിന്‍റെയും പേരിൽ പല തുരുത്തുകളായി രൂപാന്തരപ്പെടുന്ന ആൾക്കൂട്ടങ്ങളുടെ ആക്രോശങ്ങൾ നിങ്ങളിനിയും കേൾക്കുന്നില്ലെന്നാണോ? ഈ ദശാസന്ധിയിൽ നിങ്ങൾ എവിടെയായിരുന്നെന്നു ചരിത്രം വിലയിരുത്തുകതന്നെ ചെയ്യും.

ജനസന്പർക്കവും സമരങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യാൻ നിങ്ങൾ ഇറങ്ങിപ്പുറപ്പെടുന്പോൾ ഖദറിൽ മാത്രമല്ല, ഖൽബിലും വെണ്മയുണ്ടാകണം. അകത്തല്ല, ശത്രു പുറത്താണെന്ന ബോധ്യവും വേണം.

രാഹുൽ ഗാന്ധിയുടേതായി പ്രചരിക്കുന്ന ഒരു വാചകം ഇങ്ങനെയാണ്: ""രാഷ്‌ട്രീയം എല്ലായിടത്തുമുണ്ട്. അതു നിങ്ങളുടെ പാന്‍റ്സിലും ഷർട്ടിലും എല്ലായിടത്തുമുണ്ട്.'' കേരളത്തിലെ നേതാക്കളും അതോർക്കണം. നിങ്ങളുടെ വാക്കുകളിലും പെരുമാറ്റത്തിലും നിങ്ങൾ പിടിച്ചിരിക്കുന്ന മൈക്കിൽ പോലുമുണ്ട് രാഷ്‌ട്രീയം. നിങ്ങളറിഞ്ഞും അറിയാതെയും ലോകം നിങ്ങളെ വീക്ഷിക്കുന്നു. കാരണം, അവർക്ക് നിങ്ങളെ ആവശ്യമുണ്ട്. ആന്‍റണി ഓർമിപ്പിച്ചതും അതാവാം.