അഹമ്മദാബാദ്: നിലവിലെ ജേതാക്കളും മുൻ ജേതാക്കളും ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നേർക്കുനേർ.
എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും ഉദ്ഘാടനമത്സരത്തിൽ ഇന്നു രാത്രി 7.30നു കൊന്പുകോർക്കും. നിലവിലെ ചാന്പ്യന്മാരെന്ന കരുത്തിൽ ഗുജറാത്ത് ഇറങ്ങുന്പോൾ, കഴിഞ്ഞ സീസണിലെ ഒന്‍പതാം സ്ഥാനക്കാരെന്ന നാണക്കേട് മായ്ക്കാനാണു ചെന്നൈയുടെ വരവ്.
കഴിഞ്ഞ വർഷത്തേതിൽനിന്ന് ഇരു ടീമിലും വലിയ മാറ്റങ്ങളില്ല. എന്നാൽ, സണ്‍റൈസേഴ്സ് മുൻ നായകൻ കെയ്ൻ വില്യംസണിന്റെ ഗുജറാത്തിലേക്കുള്ള വരവും ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ചെന്നൈയിലേക്കുള്ള മാറ്റവും എടുത്തുപറയേണ്ടതാണ്.
ഗുജറാത്ത് കരുത്ത്
ശുഭ്മൻ ഗിൽ-വൃദ്ധിമാൻ സാഹ കൂട്ടുകെട്ടുതന്നെയാകും ഗുജറാത്തിനായി ഓപ്പണ്‍ ചെയ്യുക. വണ്‍ഡൗണായി കെയ്ൻ വില്യംസണ്. നാലാം നന്പറിൽ നായകൻ ഹാർദിക് പാണ്ഡ്യയെത്തും. മാത്യു വേഡ്, രാഹുൽ തെവാട്ടിയ എന്നിങ്ങനെ ബാറ്റിംഗ് നീളും. ഫിനിഷറായി ഡേവിഡ് മില്ലറുമെത്തുന്നതോടെ ഗുജറാത്ത് ബാറ്റിംഗ് കരുത്തുറ്റതാകും. റാഷിദ് ഖാനാണു ബൗളിംഗിലെ വജ്രായുധം. പേസിൽ മുഹമ്മദ് ഷമിക്ക് ഉറച്ച പിന്തുണ നൽകാൻ യഷ് ദയാലുണ്ട്. അൽസാരി ജോസഫിനെയും പരിഗണിക്കും.
ചെന്നൈ തന്ത്രം
ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ വരവാണു ചെന്നൈയുടെ കരുത്ത്. ഋതുരാജ് ഗെയ്ക്വാദിനൊപ്പം സ്റ്റോക്സ് ഓപ്പണറായേക്കും. മോയിൻ അലി, അന്പാട്ടി റായിഡു, ശിവം ദുബെ, ഡെവണ്‍ കോണ്‍വേ എന്നിവരും പ്ലെയിംഗ് ഇലവനിൽ ഇടംപിടിക്കും.
കഴിഞ്ഞ സീസണിൽ ഇടയ്ക്കുവച്ചു നായകസ്ഥാനം നഷ്ടമായ രവീന്ദ്ര ജഡേജയുടെ ഫോം ടീമിനു നിർണായകമാണ്. അതേസമയം, രാജ്യാന്തരക്രിക്കറ്റിൽനിന്നു വളരെ മുന്‍പുതന്നെ വിരമിച്ച ധോണിയുടെ ഫോം കണ്ടറിയേണ്ടതുണ്ട്. ബൗളിംഗിൽ ഡ്വെയ്ൻ ബ്രാവോയുടെ വിടവ് നികത്താനാകില്ല. ദീപക് ചാഹർ, മോയിൻ അലി, രവീന്ദ്ര ജഡേജ എന്നിവരാണു ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ പ്രമുഖർ.
എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും ഉദ്ഘാടനമത്സരത്തിൽ ഇന്നു രാത്രി 7.30നു കൊന്പുകോർക്കും. നിലവിലെ ചാന്പ്യന്മാരെന്ന കരുത്തിൽ ഗുജറാത്ത് ഇറങ്ങുന്പോൾ, കഴിഞ്ഞ സീസണിലെ ഒന്‍പതാം സ്ഥാനക്കാരെന്ന നാണക്കേട് മായ്ക്കാനാണു ചെന്നൈയുടെ വരവ്.
കഴിഞ്ഞ വർഷത്തേതിൽനിന്ന് ഇരു ടീമിലും വലിയ മാറ്റങ്ങളില്ല. എന്നാൽ, സണ്‍റൈസേഴ്സ് മുൻ നായകൻ കെയ്ൻ വില്യംസണിന്റെ ഗുജറാത്തിലേക്കുള്ള വരവും ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ചെന്നൈയിലേക്കുള്ള മാറ്റവും എടുത്തുപറയേണ്ടതാണ്.
ഗുജറാത്ത് കരുത്ത്
ശുഭ്മൻ ഗിൽ-വൃദ്ധിമാൻ സാഹ കൂട്ടുകെട്ടുതന്നെയാകും ഗുജറാത്തിനായി ഓപ്പണ്‍ ചെയ്യുക. വണ്‍ഡൗണായി കെയ്ൻ വില്യംസണ്. നാലാം നന്പറിൽ നായകൻ ഹാർദിക് പാണ്ഡ്യയെത്തും. മാത്യു വേഡ്, രാഹുൽ തെവാട്ടിയ എന്നിങ്ങനെ ബാറ്റിംഗ് നീളും. ഫിനിഷറായി ഡേവിഡ് മില്ലറുമെത്തുന്നതോടെ ഗുജറാത്ത് ബാറ്റിംഗ് കരുത്തുറ്റതാകും. റാഷിദ് ഖാനാണു ബൗളിംഗിലെ വജ്രായുധം. പേസിൽ മുഹമ്മദ് ഷമിക്ക് ഉറച്ച പിന്തുണ നൽകാൻ യഷ് ദയാലുണ്ട്. അൽസാരി ജോസഫിനെയും പരിഗണിക്കും.
ചെന്നൈ തന്ത്രം
ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ വരവാണു ചെന്നൈയുടെ കരുത്ത്. ഋതുരാജ് ഗെയ്ക്വാദിനൊപ്പം സ്റ്റോക്സ് ഓപ്പണറായേക്കും. മോയിൻ അലി, അന്പാട്ടി റായിഡു, ശിവം ദുബെ, ഡെവണ്‍ കോണ്‍വേ എന്നിവരും പ്ലെയിംഗ് ഇലവനിൽ ഇടംപിടിക്കും.
കഴിഞ്ഞ സീസണിൽ ഇടയ്ക്കുവച്ചു നായകസ്ഥാനം നഷ്ടമായ രവീന്ദ്ര ജഡേജയുടെ ഫോം ടീമിനു നിർണായകമാണ്. അതേസമയം, രാജ്യാന്തരക്രിക്കറ്റിൽനിന്നു വളരെ മുന്‍പുതന്നെ വിരമിച്ച ധോണിയുടെ ഫോം കണ്ടറിയേണ്ടതുണ്ട്. ബൗളിംഗിൽ ഡ്വെയ്ൻ ബ്രാവോയുടെ വിടവ് നികത്താനാകില്ല. ദീപക് ചാഹർ, മോയിൻ അലി, രവീന്ദ്ര ജഡേജ എന്നിവരാണു ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ പ്രമുഖർ.