തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിയില്‍ മലയാളി താരങ്ങള്‍ സുവര്‍ണനേട്ടം വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യന്‍ ഗ്രാന്‍പ്രി രണ്ടാം എഡീഷനില്‍ കേരളത്തിന് ‘ഗ്രാന്റ്’ സ്വര്‍ണക്കുതിപ്പ്. ഒളിമ്പ്യനും ഏഷ്യന്‍ മെഡല്‍ ജേതാക്കളും ഉള്‍പ്പെടുന്ന കേരളാ താരങ്ങള്‍ എല്‍എന്‍സിപി സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലുമായി സ്വന്തമാക്കിയത് ഏഴു സ്വര്‍ണം ഉള്‍പ്പെടെ 12 മെഡലുകള്‍.
എതിരാളികളായ കായികതാരങ്ങളോടൊപ്പം കഠിന ചൂടിനോടും പൊരുതിയായിരുന്നു കേരളതാരങ്ങളുടെ പൊന്കൊയ്ത്ത്. ഇന്നലെ നേടിയ ഏഴു സുവര്‍ണനേട്ടത്തില്‍ നാലെണ്ണം ജംപിംഗ് പിറ്റില്‍നിന്നും മൂന്നെണ്ണം ട്രാക്കില്‍ നിന്നുമായിരുന്നു.
പുരുഷന്മാരുടെ 200 മീറ്ററില്‍ ഒളിമ്പ്യന്‍ മുഹമ്മദ് അനസ് 21. 54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ആധികാരിക സുവര്‍ണനേട്ടത്തിന് ഉടമയായി. പുതിയ സീസണില്‍ മികച്ച തുടക്കം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മെഡല്‍നേട്ടത്തിനുശേഷം മുഹമ്മദ് അനസ് പ്രതികരിച്ചു. ഏറെ പ്രതികൂലമായത് കഠിനമായ ചൂടായിരുന്നുവെന്നും അനസ് കൂട്ടിച്ചേര്‍ത്തു.
1500 മീറ്ററില്‍ നിലവിലെ ദേശീയ റിക്കാര്‍ഡിന് ഉടമയായ ജിന്സണ് ജോണ്സണ് ഇന്നലെ ഈ ഇനത്തില്‍ സ്വര്‍ണം നേടി. തന്റെ റിക്കാര്‍ഡ് സമയത്തിനൊപ്പമെത്താന് കഴിഞ്ഞില്ലെങ്കിലും മികവാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ ആത്മസംതൃപ്തി ഉള്ളതായും ജിന്സണ് മത്സരത്തിനു ശേഷം പ്രതികരിച്ചു. മൂന്നു മിനിറ്റ് 44.52 സെക്കന്‍ഡിലായിരുന്നു ജിന്സന് ഫിനിഷിംഗ് പോയിന്റ് മറികടന്നത്. ജംപിംഗ് പിറ്റില്‍ നിന്ന് കേരളം ഇന്നലെ മൂന്നു സ്വര്‍ണം നേടിയതില്‍ രണ്ടെണ്ണം പുരുഷന്മാര് സമ്മാനിച്ചപ്പോള്‍ ഒരെണ്ണത്തിന് അവകാശിയായത് വനിത.
കോമണ്‍വെല്‍ത്ത് മെഡല്‍ജേതാവ് യല്‍ദോസ് പോള്‍ 16.27 മീറ്റര്‍ ദൂരം താണ്ടി പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ ലോംഗ് ജംപില്‍ 7.72 മീറ്റര്‍ ചാടി നിര്‍മല്‍ സാബു ജംപിംഗ് പിറ്റില്‍ നിന്ന് കേരളത്തിന്റെ രണ്ടാം സ്വര്‍ണത്തിന്റെ അവകാശിയായി. 13.28 മീറ്റര്‍ ദൂരം ചാടി വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ നയനാ ജയിംസ് കേരളത്തിനായി സ്വര്‍ണം നേടിക്കൊടുത്തു.
പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 46.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയത് കേരളത്തിന്റ് വി. മുഹമ്മദ് അജ്മല്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 3.10 ഉയരം താണ്ടി മാളവികാ രാജേഷ് ഈ ഇനത്തില്‍ കേരളത്തിന് സുവര്‍ണനേട്ടം സമ്മാനിച്ചു.
വെള്ളിത്തിളക്കത്തില്‍
ഗ്രാന്റ് പ്രി രണ്ടാം എഡീഷനില്‍ കേരളത്തിനായി അഞ്ചു താരങ്ങളാണ് ഇന്നലെ വെള്ളിനേട്ടത്തിന് അവകാശികളായത്. വനിതകളുടെ ട്രിപ്പിള്‍ജംപില്‍ 13.19 മീറ്റര്‍ ദൂരം ചാടിയ ഗായത്രി ശിവകുമാര്‍, പോള്‍വോള്‍ട്ടില്‍ മൂന്നു മീറ്റര്‍ ഉയരം താണ്ടിയ നവമി രവീന്ദ്രന്, പുരുഷന്മാരുടെ ലോംഗ് ജംപില്‍ 7.28 മീറ്റര്‍ ദൂരം കണ്ടെത്തിയ കെ. എം. ശ്രീകാന്ത്, ട്രിപ്പില്‍ ജംപില്‍ യു. കാര്‍ത്തിക്(15.80) എന്നിവരാണ് വെള്ളിനേട്ടത്തിന് അവകാശിയായത്.
ഹിമ ദാസിന് കാലിടറി
ഇന്ത്യന്‍ ഇന്റർനാഷണല്‍ ഹിമ ദാസിന് ഇന്നലെ ശോഭിക്കാനായില്ല. 100, 200 മീറ്റര്‍ മത്സരങ്ങളില്‍ പോരാട്ടത്തിനിറങ്ങിയ അസമിന്റെ ഹിമ സുവര്ണപ്രതീക്ഷയിലായിരുന്നു. എന്നാല്‍ തമിഴ്നാടിന്റെ അര്‍ച്ചനാ ശശീന്ദ്രന് മിന്നും പ്രകടനം കാഴ്ചവച്ച് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് ഉടമയായപ്പോള്‍ 11.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹിമയ്ക്ക് വെള്ളിനേട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യന്‍ ഗ്രാന്റ് പ്രി ഒന്നാം എഡീഷനില്‍ 200 മീറ്ററില്‍ സുവര്‍ണനേട്ടത്തിന് ഉടമയായ ഹിമ ഇന്നലെ ഫൗള്‍ സ്റ്റാര്ട്ടോടെ മത്സരത്തില്‍ നിന്നും പുറത്തായി. പുരുഷന്മാരുടെ 100 മീറ്ററില്‍ ഹരിയാനയുടെ സന്‍ജിത്ത് (10.65 സെക്കന്‍ഡ്) സ്വര്‍ണവും ഒഡീഷയുടെ അമിയ കുമാര്‍ മാലിക്(10.66 സെക്കന്‍ഡ്) വെള്ളിയും സ്വന്തമാക്കി
തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിയില്‍ മലയാളി താരങ്ങള്‍ സുവര്‍ണനേട്ടം വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യന്‍ ഗ്രാന്‍പ്രി രണ്ടാം എഡീഷനില്‍ കേരളത്തിന് ‘ഗ്രാന്റ്’ സ്വര്‍ണക്കുതിപ്പ്. ഒളിമ്പ്യനും ഏഷ്യന്‍ മെഡല്‍ ജേതാക്കളും ഉള്‍പ്പെടുന്ന കേരളാ താരങ്ങള്‍ എല്‍എന്‍സിപി സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലുമായി സ്വന്തമാക്കിയത് ഏഴു സ്വര്‍ണം ഉള്‍പ്പെടെ 12 മെഡലുകള്‍.
എതിരാളികളായ കായികതാരങ്ങളോടൊപ്പം കഠിന ചൂടിനോടും പൊരുതിയായിരുന്നു കേരളതാരങ്ങളുടെ പൊന്കൊയ്ത്ത്. ഇന്നലെ നേടിയ ഏഴു സുവര്‍ണനേട്ടത്തില്‍ നാലെണ്ണം ജംപിംഗ് പിറ്റില്‍നിന്നും മൂന്നെണ്ണം ട്രാക്കില്‍ നിന്നുമായിരുന്നു.
പുരുഷന്മാരുടെ 200 മീറ്ററില്‍ ഒളിമ്പ്യന്‍ മുഹമ്മദ് അനസ് 21. 54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ആധികാരിക സുവര്‍ണനേട്ടത്തിന് ഉടമയായി. പുതിയ സീസണില്‍ മികച്ച തുടക്കം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മെഡല്‍നേട്ടത്തിനുശേഷം മുഹമ്മദ് അനസ് പ്രതികരിച്ചു. ഏറെ പ്രതികൂലമായത് കഠിനമായ ചൂടായിരുന്നുവെന്നും അനസ് കൂട്ടിച്ചേര്‍ത്തു.
1500 മീറ്ററില്‍ നിലവിലെ ദേശീയ റിക്കാര്‍ഡിന് ഉടമയായ ജിന്സണ് ജോണ്സണ് ഇന്നലെ ഈ ഇനത്തില്‍ സ്വര്‍ണം നേടി. തന്റെ റിക്കാര്‍ഡ് സമയത്തിനൊപ്പമെത്താന് കഴിഞ്ഞില്ലെങ്കിലും മികവാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ ആത്മസംതൃപ്തി ഉള്ളതായും ജിന്സണ് മത്സരത്തിനു ശേഷം പ്രതികരിച്ചു. മൂന്നു മിനിറ്റ് 44.52 സെക്കന്‍ഡിലായിരുന്നു ജിന്സന് ഫിനിഷിംഗ് പോയിന്റ് മറികടന്നത്. ജംപിംഗ് പിറ്റില്‍ നിന്ന് കേരളം ഇന്നലെ മൂന്നു സ്വര്‍ണം നേടിയതില്‍ രണ്ടെണ്ണം പുരുഷന്മാര് സമ്മാനിച്ചപ്പോള്‍ ഒരെണ്ണത്തിന് അവകാശിയായത് വനിത.
കോമണ്‍വെല്‍ത്ത് മെഡല്‍ജേതാവ് യല്‍ദോസ് പോള്‍ 16.27 മീറ്റര്‍ ദൂരം താണ്ടി പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ ലോംഗ് ജംപില്‍ 7.72 മീറ്റര്‍ ചാടി നിര്‍മല്‍ സാബു ജംപിംഗ് പിറ്റില്‍ നിന്ന് കേരളത്തിന്റെ രണ്ടാം സ്വര്‍ണത്തിന്റെ അവകാശിയായി. 13.28 മീറ്റര്‍ ദൂരം ചാടി വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ നയനാ ജയിംസ് കേരളത്തിനായി സ്വര്‍ണം നേടിക്കൊടുത്തു.
പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 46.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയത് കേരളത്തിന്റ് വി. മുഹമ്മദ് അജ്മല്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 3.10 ഉയരം താണ്ടി മാളവികാ രാജേഷ് ഈ ഇനത്തില്‍ കേരളത്തിന് സുവര്‍ണനേട്ടം സമ്മാനിച്ചു.
വെള്ളിത്തിളക്കത്തില്‍
ഗ്രാന്റ് പ്രി രണ്ടാം എഡീഷനില്‍ കേരളത്തിനായി അഞ്ചു താരങ്ങളാണ് ഇന്നലെ വെള്ളിനേട്ടത്തിന് അവകാശികളായത്. വനിതകളുടെ ട്രിപ്പിള്‍ജംപില്‍ 13.19 മീറ്റര്‍ ദൂരം ചാടിയ ഗായത്രി ശിവകുമാര്‍, പോള്‍വോള്‍ട്ടില്‍ മൂന്നു മീറ്റര്‍ ഉയരം താണ്ടിയ നവമി രവീന്ദ്രന്, പുരുഷന്മാരുടെ ലോംഗ് ജംപില്‍ 7.28 മീറ്റര്‍ ദൂരം കണ്ടെത്തിയ കെ. എം. ശ്രീകാന്ത്, ട്രിപ്പില്‍ ജംപില്‍ യു. കാര്‍ത്തിക്(15.80) എന്നിവരാണ് വെള്ളിനേട്ടത്തിന് അവകാശിയായത്.
ഹിമ ദാസിന് കാലിടറി
ഇന്ത്യന്‍ ഇന്റർനാഷണല്‍ ഹിമ ദാസിന് ഇന്നലെ ശോഭിക്കാനായില്ല. 100, 200 മീറ്റര്‍ മത്സരങ്ങളില്‍ പോരാട്ടത്തിനിറങ്ങിയ അസമിന്റെ ഹിമ സുവര്ണപ്രതീക്ഷയിലായിരുന്നു. എന്നാല്‍ തമിഴ്നാടിന്റെ അര്‍ച്ചനാ ശശീന്ദ്രന് മിന്നും പ്രകടനം കാഴ്ചവച്ച് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് ഉടമയായപ്പോള്‍ 11.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹിമയ്ക്ക് വെള്ളിനേട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യന്‍ ഗ്രാന്റ് പ്രി ഒന്നാം എഡീഷനില്‍ 200 മീറ്ററില്‍ സുവര്‍ണനേട്ടത്തിന് ഉടമയായ ഹിമ ഇന്നലെ ഫൗള്‍ സ്റ്റാര്ട്ടോടെ മത്സരത്തില്‍ നിന്നും പുറത്തായി. പുരുഷന്മാരുടെ 100 മീറ്ററില്‍ ഹരിയാനയുടെ സന്‍ജിത്ത് (10.65 സെക്കന്‍ഡ്) സ്വര്‍ണവും ഒഡീഷയുടെ അമിയ കുമാര്‍ മാലിക്(10.66 സെക്കന്‍ഡ്) വെള്ളിയും സ്വന്തമാക്കി