പാരീസ്: ഫ്രാൻസിൽ സൂപ്പർ സ്റ്റാർ കൈലിയൻ എംബാപ്പെ യുഗത്തിനു ഉജ്വല തുടക്കം. 2024 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഫ്രാൻസ് സ്വന്തം നാട്ടുകാർക്കു മുന്നിൽ നെതർലൻഡ്സിനെ 4-0നു തകർത്തു.
ഫ്രഞ്ച് ക്യാപ്റ്റനായുള്ള കൈലിയൻ എംബാപ്പെയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും രണ്ടു ഗോൾ നേടുകയും ചെയ്ത് പുതിയ യുഗാരംഭത്തിന് എംബാപ്പെ ആവേശത്തുടക്കമിട്ടു. 88 ശതമാനം പാസ് കൃത്യതയും ആറ് റിക്കവറീസും ഒരു അവസരം തുറന്നെടുക്കലുമായി കൈലിയൻ എംബാപ്പെ കളത്തിൽ തരംഗമായി.
3-0: ഏകപക്ഷീയം
ഗ്രൂപ്പ് ബിയിലെ മത്സരത്തിന്റെ കിക്കോഫ് കഴിഞ്ഞ് ഒരു മിനിറ്റും 55 സെക്കൻഡും ഉള്ളപ്പോൾ ഫ്രാൻസ് ആദ്യ ഗോൾ നേടി. എംബാപ്പെയുടെ പാസിൽ ആൻത്വാൻ ഗ്രീസ്മാനായിരുന്നു പന്ത് വലയിലെത്തിച്ചത്. 2006നുശേഷം ഒരു മത്സരത്തിൽ ഫ്രാൻസ് നേടുന്ന ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. എംബാപ്പെയെ ക്യാപ്റ്റനാക്കിയതിൽ ഗ്രീസ്മാൻ അതൃപ്തനാണെന്ന പ്രചാരണം കാറ്റിൽപ്പറത്തുന്നതായിരുന്നു ഗോൾ. ഗോൾ നേടിയ ഗ്രീസ്മാനെ തോളിലേറ്റി എംബാപ്പെ ആഘോഷിച്ചു. ഗ്രീസ്മാനെ വൈസ് ക്യാപ്റ്റനാക്കിയാണ് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദേഷാംപ് എംബാപ്പെയെ ക്യാപ്റ്റനാക്കിയത്.
എട്ടാം മിനിറ്റിൽ ഡായോട്ട് ഉപ്മെകാനൊയും 20:47 മിനിറ്റിൽ കൈലിയൻ എംബാപ്പെയും ഗോൾ നേടിയതോടെ 21 മിനിറ്റിനുള്ളിൽ ഫ്രാൻസിന്റെ ലീഡ് 3-0. 1953നു ശേഷം ഇത്രവേഗത്തിൽ മൂന്നു ഗോൾ ലീഡ് ഫ്രാൻസ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്.
4-0: ദേജാ വൂ
88-ാം മിനിറ്റിൽ എംബാപ്പെയുടെ ഗോൾകൂടെ എത്തിയതോടെ ഫ്രാൻസിന്റെ ജയം 4-0 എന്ന സ്കോറിലായി. ഇഞ്ചുറി ടൈമിൽ നെതർലൻഡ്സിനു ലഭിച്ച പെനാൽറ്റി മെംഫിസ് ഡീപ്പെയ്ക്കു ഗോളാക്കി മാറ്റാനും സാധിച്ചില്ല. 60 വർഷത്തിനിടെ നെതർലൻഡ്സ് 4-0ന്റെ തോൽവി വഴങ്ങുന്നത് ഇത് രണ്ടാംതവണ മാത്രം. 2017 ഓഗസ്റ്റിൽ ഫ്രാൻസിനോടുതന്നെ 4-0നു പരാജയപ്പെട്ടതായിരുന്നു ആദ്യത്തേത്, ദേജാ വൂ (പുനരനുഭവമിഥ്യ).
38: എംബാപ്പെ ഗോൾ
നെതർലൻഡ്സിന് എതിരായ ഇരട്ട ഗോളോടെ ഫ്രാൻസിനായി എംബാപ്പെയുടെ ഗോൾ നേട്ടം 38 ആയി. ഫ്രാൻസിന്റെ ടോപ് സ്കോറർ പട്ടികയിൽ കരിം ബെൻസെമയെ (37 ഗോൾ) പിന്തള്ളി അഞ്ചാം സ്ഥാനത്തും എംബാപ്പെയെത്തി. ഒലിവിയെ ജിറൂ (53) ആണ് ഒന്നാംസ്ഥാനത്ത്. ഫ്രാൻസിനായി 38 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇരുപത്തിനാലുകാരനായ എംബാപ്പെ.
ഫ്രഞ്ച് ക്യാപ്റ്റനായുള്ള കൈലിയൻ എംബാപ്പെയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും രണ്ടു ഗോൾ നേടുകയും ചെയ്ത് പുതിയ യുഗാരംഭത്തിന് എംബാപ്പെ ആവേശത്തുടക്കമിട്ടു. 88 ശതമാനം പാസ് കൃത്യതയും ആറ് റിക്കവറീസും ഒരു അവസരം തുറന്നെടുക്കലുമായി കൈലിയൻ എംബാപ്പെ കളത്തിൽ തരംഗമായി.
3-0: ഏകപക്ഷീയം
ഗ്രൂപ്പ് ബിയിലെ മത്സരത്തിന്റെ കിക്കോഫ് കഴിഞ്ഞ് ഒരു മിനിറ്റും 55 സെക്കൻഡും ഉള്ളപ്പോൾ ഫ്രാൻസ് ആദ്യ ഗോൾ നേടി. എംബാപ്പെയുടെ പാസിൽ ആൻത്വാൻ ഗ്രീസ്മാനായിരുന്നു പന്ത് വലയിലെത്തിച്ചത്. 2006നുശേഷം ഒരു മത്സരത്തിൽ ഫ്രാൻസ് നേടുന്ന ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. എംബാപ്പെയെ ക്യാപ്റ്റനാക്കിയതിൽ ഗ്രീസ്മാൻ അതൃപ്തനാണെന്ന പ്രചാരണം കാറ്റിൽപ്പറത്തുന്നതായിരുന്നു ഗോൾ. ഗോൾ നേടിയ ഗ്രീസ്മാനെ തോളിലേറ്റി എംബാപ്പെ ആഘോഷിച്ചു. ഗ്രീസ്മാനെ വൈസ് ക്യാപ്റ്റനാക്കിയാണ് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദേഷാംപ് എംബാപ്പെയെ ക്യാപ്റ്റനാക്കിയത്.
എട്ടാം മിനിറ്റിൽ ഡായോട്ട് ഉപ്മെകാനൊയും 20:47 മിനിറ്റിൽ കൈലിയൻ എംബാപ്പെയും ഗോൾ നേടിയതോടെ 21 മിനിറ്റിനുള്ളിൽ ഫ്രാൻസിന്റെ ലീഡ് 3-0. 1953നു ശേഷം ഇത്രവേഗത്തിൽ മൂന്നു ഗോൾ ലീഡ് ഫ്രാൻസ് സ്വന്തമാക്കുന്നത് ഇതാദ്യമാണ്.
4-0: ദേജാ വൂ
88-ാം മിനിറ്റിൽ എംബാപ്പെയുടെ ഗോൾകൂടെ എത്തിയതോടെ ഫ്രാൻസിന്റെ ജയം 4-0 എന്ന സ്കോറിലായി. ഇഞ്ചുറി ടൈമിൽ നെതർലൻഡ്സിനു ലഭിച്ച പെനാൽറ്റി മെംഫിസ് ഡീപ്പെയ്ക്കു ഗോളാക്കി മാറ്റാനും സാധിച്ചില്ല. 60 വർഷത്തിനിടെ നെതർലൻഡ്സ് 4-0ന്റെ തോൽവി വഴങ്ങുന്നത് ഇത് രണ്ടാംതവണ മാത്രം. 2017 ഓഗസ്റ്റിൽ ഫ്രാൻസിനോടുതന്നെ 4-0നു പരാജയപ്പെട്ടതായിരുന്നു ആദ്യത്തേത്, ദേജാ വൂ (പുനരനുഭവമിഥ്യ).
38: എംബാപ്പെ ഗോൾ
നെതർലൻഡ്സിന് എതിരായ ഇരട്ട ഗോളോടെ ഫ്രാൻസിനായി എംബാപ്പെയുടെ ഗോൾ നേട്ടം 38 ആയി. ഫ്രാൻസിന്റെ ടോപ് സ്കോറർ പട്ടികയിൽ കരിം ബെൻസെമയെ (37 ഗോൾ) പിന്തള്ളി അഞ്ചാം സ്ഥാനത്തും എംബാപ്പെയെത്തി. ഒലിവിയെ ജിറൂ (53) ആണ് ഒന്നാംസ്ഥാനത്ത്. ഫ്രാൻസിനായി 38 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇരുപത്തിനാലുകാരനായ എംബാപ്പെ.