മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ കപ്പിൽ ചുണ്ടമർത്താൻ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും തയാർ. മുംബൈ ബ്രാബോണിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ ഇന്ത്യൻസും ക്യാപ്പിറ്റൽസും ഏറ്റുമുട്ടും. 21 ദിവസം നീണ്ട ടൂർണമെന്റിൽ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ കൊന്പുകോർക്കുന്നത് എന്നത് ആവേശം വാനോളമെത്തിക്കും.
ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തോടെ ഡൽഹി ക്യാപ്പിറ്റൽസാണ് ആദ്യം ഫൈനലിൽ ഇടംപിടിച്ചത്. ക്യാപ്റ്റൻ മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ ബാറ്റിംഗ് കരുത്ത്. 310 റണ്‍സുമായി സീസണിലെ റണ്‍വേട്ടയിൽ ഒന്നാം സ്ഥാനത്തും ലാന്നിംഗ്തന്നെ.
ഷെഫാലി വർമയും ലാന്നിംഗിനു മികച്ച പിന്തുണ നൽകുന്നു. തന്റേതായ ദിവസത്തിൽ ഷെഫാലിയുടെ വെടിക്കെട്ട് എതിർ ബൗളർമാരെ നിലംപരിശാക്കും. ഡൽഹിയുടെ മറ്റൊരു കരുത്ത് മരിസാനെ കാപ്പിന്റെ ഓൾ റൗണ്ട് മികവാണ്.
ആദ്യ അഞ്ചു മത്സരവും ജയിച്ച മുംബൈ ഇന്ത്യൻസ് ആയിരുന്നു നേരിട്ട് ഫൈനലിൽ പ്രവേശിക്കും എന്ന് ആദ്യം ഏവരും കരുതിയത്. എന്നാൽ, തുടർച്ചയായ രണ്ടു തോൽവിയിലൂടെ മുംബൈക്ക് പ്ലേ ഓഫ് എലിമിനേറ്റർ കളിക്കേണ്ടിവന്നു.
സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നിലവിൽ സ്കോർബോർഡിലേക്കു കാര്യമായ സംഭാവന നൽകുന്നില്ല. നാറ്റ് ഷീവർ ബ്രെന്റാണു മുംബൈയുടെ ബാറ്റിംഗ് ലൈനപ്പിലെ സുപ്രധാന താരം. ഹെയ്ലി മാത്യൂസിന്റെ ഓൾ റൗണ്ട് മികവും മുംബൈക്കു കരുത്താണ്.
സ്റ്റേഡിയം ചരിത്രം
ബ്രാബോണ്‍ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനാണു മേൽക്കൈ. ഇവിടെ കളിച്ച മൂന്നു മത്സരങ്ങളിലും മുബൈ ഇന്ത്യൻസ് ജയം സ്വന്തമാക്കി. അതേസമയം, ഡൽഹിക്ക് ഇവിടെ രണ്ടു ജയവും ഒരു തോൽവിയുമാണ്.
ലീഗ് റൗണ്ടിൽ ഇരുടീമും രണ്ടു തവണ വീതം ഏറ്റുമുട്ടിയതിൽ ഓരോ ജയം വീതം അവകാശപ്പെടാനുണ്ട്. ആദ്യം നേർക്കുനേർ വന്നപ്പോൾ മുംബൈ 30 പന്ത് ബാക്കിനിൽക്കേ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കി. രണ്ടാം പോരാട്ടത്തിൽ ഡൽഹി 66 പന്ത് ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റിനായിരുന്നു ജയിച്ചത്.
ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തോടെ ഡൽഹി ക്യാപ്പിറ്റൽസാണ് ആദ്യം ഫൈനലിൽ ഇടംപിടിച്ചത്. ക്യാപ്റ്റൻ മെഗ് ലാന്നിംഗ് ആണ് ഡൽഹിയുടെ ബാറ്റിംഗ് കരുത്ത്. 310 റണ്‍സുമായി സീസണിലെ റണ്‍വേട്ടയിൽ ഒന്നാം സ്ഥാനത്തും ലാന്നിംഗ്തന്നെ.
ഷെഫാലി വർമയും ലാന്നിംഗിനു മികച്ച പിന്തുണ നൽകുന്നു. തന്റേതായ ദിവസത്തിൽ ഷെഫാലിയുടെ വെടിക്കെട്ട് എതിർ ബൗളർമാരെ നിലംപരിശാക്കും. ഡൽഹിയുടെ മറ്റൊരു കരുത്ത് മരിസാനെ കാപ്പിന്റെ ഓൾ റൗണ്ട് മികവാണ്.
ആദ്യ അഞ്ചു മത്സരവും ജയിച്ച മുംബൈ ഇന്ത്യൻസ് ആയിരുന്നു നേരിട്ട് ഫൈനലിൽ പ്രവേശിക്കും എന്ന് ആദ്യം ഏവരും കരുതിയത്. എന്നാൽ, തുടർച്ചയായ രണ്ടു തോൽവിയിലൂടെ മുംബൈക്ക് പ്ലേ ഓഫ് എലിമിനേറ്റർ കളിക്കേണ്ടിവന്നു.
സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നിലവിൽ സ്കോർബോർഡിലേക്കു കാര്യമായ സംഭാവന നൽകുന്നില്ല. നാറ്റ് ഷീവർ ബ്രെന്റാണു മുംബൈയുടെ ബാറ്റിംഗ് ലൈനപ്പിലെ സുപ്രധാന താരം. ഹെയ്ലി മാത്യൂസിന്റെ ഓൾ റൗണ്ട് മികവും മുംബൈക്കു കരുത്താണ്.
സ്റ്റേഡിയം ചരിത്രം
ബ്രാബോണ്‍ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനാണു മേൽക്കൈ. ഇവിടെ കളിച്ച മൂന്നു മത്സരങ്ങളിലും മുബൈ ഇന്ത്യൻസ് ജയം സ്വന്തമാക്കി. അതേസമയം, ഡൽഹിക്ക് ഇവിടെ രണ്ടു ജയവും ഒരു തോൽവിയുമാണ്.
ലീഗ് റൗണ്ടിൽ ഇരുടീമും രണ്ടു തവണ വീതം ഏറ്റുമുട്ടിയതിൽ ഓരോ ജയം വീതം അവകാശപ്പെടാനുണ്ട്. ആദ്യം നേർക്കുനേർ വന്നപ്പോൾ മുംബൈ 30 പന്ത് ബാക്കിനിൽക്കേ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കി. രണ്ടാം പോരാട്ടത്തിൽ ഡൽഹി 66 പന്ത് ബാക്കിനിൽക്കേ ഒന്‍പതു വിക്കറ്റിനായിരുന്നു ജയിച്ചത്.