പാരീസ്: ഫ്രഞ്ച് ഫുട്ബോളിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.15 മുതൽ കൈലിയൻ എംബാപ്പെ യുഗാരംഭം. ഫ്രാൻസിന്റെ പുതിയ ക്യാപ്റ്റനായി കൈലിയൻ എംബാപ്പെയുടെ ആദ്യമത്സരം നാളെ പുലർച്ചെ നടക്കും. 2024 യൂറോ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ നെതർലൻഡ്സിനെതിരേയാണ് ഫ്രാൻസിന്റെ മത്സരം.
ഹ്യൂഗോ ലോറിസ്, റാഫേൽ വരാനെ എന്നിവർ രാജ്യാന്തര ഫുട്ബോൾ മതിയാക്കിയതോടെയാണ് ഫ്രാൻസ് പുതിയ ക്യാപ്റ്റനെ അന്വേഷിച്ചത്. കൈലിയൻ എംബാപ്പെയെ ക്യാപ്റ്റനും സീനിയർ താരം ആൻത്വാൻ ഗ്രീസ്മാനെ വൈസ് ക്യാപ്റ്റനുമായി പരിശീലകൻ ദിദിയെ ദേഷാംപ് നിയോഗിച്ചു. ഇരുവരുമായും ചർച്ച നടത്തിയശേഷമായിരുന്നു ക്യാപ്റ്റനെ നിശ്ചയിച്ചത്.
അതേസമയം, ക്യാപ്റ്റൻസ്ഥാനം ലഭിക്കാത്തതിൽ ആൻത്വാൻ ഗ്രീസ്മാൻ അസംതൃപ്തനാണെന്നാണു റിപ്പോർട്ട്. വൈകാതെ രാജ്യാന്തര ഫുട്ബോളിൽനിന്നു ഗ്രീസ്മാൻ വിരമിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും ടീമിനുള്ളിൽ വിഘടനം ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകേണ്ട ചുമതലയും കൈലിയൻ എംബാപ്പെയിൽ നിക്ഷിപ്തമാണ്.
ഹ്യൂഗോ ലോറിസ്, റാഫേൽ വരാനെ എന്നിവർ രാജ്യാന്തര ഫുട്ബോൾ മതിയാക്കിയതോടെയാണ് ഫ്രാൻസ് പുതിയ ക്യാപ്റ്റനെ അന്വേഷിച്ചത്. കൈലിയൻ എംബാപ്പെയെ ക്യാപ്റ്റനും സീനിയർ താരം ആൻത്വാൻ ഗ്രീസ്മാനെ വൈസ് ക്യാപ്റ്റനുമായി പരിശീലകൻ ദിദിയെ ദേഷാംപ് നിയോഗിച്ചു. ഇരുവരുമായും ചർച്ച നടത്തിയശേഷമായിരുന്നു ക്യാപ്റ്റനെ നിശ്ചയിച്ചത്.
അതേസമയം, ക്യാപ്റ്റൻസ്ഥാനം ലഭിക്കാത്തതിൽ ആൻത്വാൻ ഗ്രീസ്മാൻ അസംതൃപ്തനാണെന്നാണു റിപ്പോർട്ട്. വൈകാതെ രാജ്യാന്തര ഫുട്ബോളിൽനിന്നു ഗ്രീസ്മാൻ വിരമിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും ടീമിനുള്ളിൽ വിഘടനം ഉണ്ടാകാതെ മുന്നോട്ട് കൊണ്ടുപോകേണ്ട ചുമതലയും കൈലിയൻ എംബാപ്പെയിൽ നിക്ഷിപ്തമാണ്.