മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സ് പ്ലേ ഓഫിൽ. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് വാരിയേഴ്സ് പ്ലേ ഓഫിൽ ഇടംപിടിച്ചത്.
ഗുജറാത്ത് ജയ്ന്റ്സിനെ ആവേശകരമായ മത്സരത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ മൂന്ന വിക്കറ്റിനു കീഴടക്കിയായിരുന്നു യുപിയുടെ പ്ലേ ഓഫ് ഉറപ്പാക്കൽ. ലീഗിൽ യുപിയുടെ നാലാം ജയമാണ്. സകോർ: ഗുജറാത്ത് 178/6 (20), യുപി 181/7 (19.5).
മിന്നിത്തിളങ്ങി ഗ്രെയ്സ്
41 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം 72 റണ്‍സ് നേടിയ ഗ്രെയ്സ് ഹാരിസ് ആണ് യുപി വാരിയേഴ്സിന്റെ വിജയ ശില്പി. താഹ് ലിയ മഗ്രാത്ത് 38 പന്തിൽ 57 റണ്‍സ് സ്വന്തമാക്കി. ടോസ് ജയിച്ച് ക്രീസിലെത്തിയ ഗുജറാത്ത് ജയ്ന്റ്സിനായി ആഷ്ലി ഗാർഡ്നർ (39 പന്തിൽ 60), ഹേമലത (33 പന്തിൽ 57) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.
യുപി ജയിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ജയ്ന്റ്സ് എന്നീ ടീമുകൾ പ്ലേ ഓഫ് കാണാതെ പുറത്തായി. ബംഗളൂരുവിനും ഗുജറാത്തിനും നാലു പോയിന്റ് വീതവും യുപിക്ക് എട്ട് പോയിന്റുമാണ്.
മുംബൈയെ ഡൽഹി പറപ്പിച്ചു
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് മുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 21 റണ്‍സ് എടുക്കുന്നതിനിടെ മുംബൈക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പൂജ വസ്ത്രാകർ (26) ആണു മുംബൈ ഇന്നിംഗ്സിലെ ടോപ് സകോറർ.
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് ഒന്‍പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി. ആലിസ് കാപ്സി (17 പന്തിൽ 38 നോട്ടൗട്ട്), മെഗ് ലാന്നിംഗ് (22 പന്തിൽ 22 നോട്ടൗട്ട്) എന്നിവർ പുറത്താകാതെനിന്നു. ഷെഫാലി വർമയുടെ (15 പന്തിൽ 33) വിക്കറ്റാണ് ഡൽഹിക്ക് നഷ്ടപ്പെട്ടത്.
മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. ഇരു ടീമും പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ചിരുന്നു. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി.
ഡബ്ല്യുപിഎൽ പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഡൽഹി 7 5 2 10
മുംബൈ 7 5 2 10
യുപി 7 4 3 8
ബംഗളൂരു 7 2 5 4
ഗുജറാത്ത് 8 2 6 4
ഗുജറാത്ത് ജയ്ന്റ്സിനെ ആവേശകരമായ മത്സരത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ മൂന്ന വിക്കറ്റിനു കീഴടക്കിയായിരുന്നു യുപിയുടെ പ്ലേ ഓഫ് ഉറപ്പാക്കൽ. ലീഗിൽ യുപിയുടെ നാലാം ജയമാണ്. സകോർ: ഗുജറാത്ത് 178/6 (20), യുപി 181/7 (19.5).
മിന്നിത്തിളങ്ങി ഗ്രെയ്സ്
41 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം 72 റണ്‍സ് നേടിയ ഗ്രെയ്സ് ഹാരിസ് ആണ് യുപി വാരിയേഴ്സിന്റെ വിജയ ശില്പി. താഹ് ലിയ മഗ്രാത്ത് 38 പന്തിൽ 57 റണ്‍സ് സ്വന്തമാക്കി. ടോസ് ജയിച്ച് ക്രീസിലെത്തിയ ഗുജറാത്ത് ജയ്ന്റ്സിനായി ആഷ്ലി ഗാർഡ്നർ (39 പന്തിൽ 60), ഹേമലത (33 പന്തിൽ 57) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.
യുപി ജയിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ജയ്ന്റ്സ് എന്നീ ടീമുകൾ പ്ലേ ഓഫ് കാണാതെ പുറത്തായി. ബംഗളൂരുവിനും ഗുജറാത്തിനും നാലു പോയിന്റ് വീതവും യുപിക്ക് എട്ട് പോയിന്റുമാണ്.
മുംബൈയെ ഡൽഹി പറപ്പിച്ചു
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് മുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 21 റണ്‍സ് എടുക്കുന്നതിനിടെ മുംബൈക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പൂജ വസ്ത്രാകർ (26) ആണു മുംബൈ ഇന്നിംഗ്സിലെ ടോപ് സകോറർ.
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് ഒന്‍പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് അടിച്ചെടുത്ത് ജയം സ്വന്തമാക്കി. ആലിസ് കാപ്സി (17 പന്തിൽ 38 നോട്ടൗട്ട്), മെഗ് ലാന്നിംഗ് (22 പന്തിൽ 22 നോട്ടൗട്ട്) എന്നിവർ പുറത്താകാതെനിന്നു. ഷെഫാലി വർമയുടെ (15 പന്തിൽ 33) വിക്കറ്റാണ് ഡൽഹിക്ക് നഷ്ടപ്പെട്ടത്.
മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. ഇരു ടീമും പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ചിരുന്നു. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി.
ഡബ്ല്യുപിഎൽ പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഡൽഹി 7 5 2 10
മുംബൈ 7 5 2 10
യുപി 7 4 3 8
ബംഗളൂരു 7 2 5 4
ഗുജറാത്ത് 8 2 6 4