മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ മൂന്നാം ജയത്തോടെ യുപി വാരിയേഴ്സും രണ്ടാം ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പ്ലേ ഓഫ് സാധ്യത സജീവമാക്കി. മുംബൈ ഇന്ത്യൻസിനെയാണ് യുപി വാരിയേഴ്സ് വീഴ്ത്തിയത്.
മുംബൈ ഇന്ത്യൻസിന്റെ ആദ്യ തോൽവിയാണ്. മൂന്ന് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനായിരുന്നു യുപി വാരിയേഴ്സിന്റെ ജയം. സ്കോർ: മുംബൈ ഇന്ത്യൻസ് 127 (20), യുപി വാരിയേഴ്സ് 129/5 (19.3).
ഗുജറാത്ത് ജയ്ന്റിസിനെ എട്ട് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 188/4 (20), റോയൽ ചലഞ്ചേഴ്സ് 189/2 (15.3). ബംഗളൂരുവിനായി സോഫി ഡിവൈൻ 36 പന്തിൽ 99 റൺസും 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. സ്മൃതി മന്ദാന (37), ഹീതർ നൈറ്റ് (22 നോട്ടൗട്ട്) എന്നിവരും ആർസിബിക്കായി തിളങ്ങി.
35 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസാണ് മുംബൈയുടെ ടോപ് സ്കോറർ. യുപിക്കായി സോഫി എക്ലെസ്റ്റോണ്‍ മൂന്നും രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശർമ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
മുംബൈ ഇന്ത്യൻസിന്റെ ആദ്യ തോൽവിയാണ്. മൂന്ന് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനായിരുന്നു യുപി വാരിയേഴ്സിന്റെ ജയം. സ്കോർ: മുംബൈ ഇന്ത്യൻസ് 127 (20), യുപി വാരിയേഴ്സ് 129/5 (19.3).
ഗുജറാത്ത് ജയ്ന്റിസിനെ എട്ട് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 188/4 (20), റോയൽ ചലഞ്ചേഴ്സ് 189/2 (15.3). ബംഗളൂരുവിനായി സോഫി ഡിവൈൻ 36 പന്തിൽ 99 റൺസും 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. സ്മൃതി മന്ദാന (37), ഹീതർ നൈറ്റ് (22 നോട്ടൗട്ട്) എന്നിവരും ആർസിബിക്കായി തിളങ്ങി.
35 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസാണ് മുംബൈയുടെ ടോപ് സ്കോറർ. യുപിക്കായി സോഫി എക്ലെസ്റ്റോണ്‍ മൂന്നും രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശർമ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.