ലണ്ടൻ: കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളി ബാഡ്മിന്റണ്‍ ബാക്ക് കോർട്ടിൽ ഉയർന്നുചാടി നടത്തുന്ന ആക്രമണോത്സുക ശൗര്യവും അതിന്റെ ചന്തവും ഒന്നു വേറെ തന്നെ. അതാണ് ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം നേടിയ പുല്ലേല ഗോപീചന്ദ്, തന്റെ മകൾ ഗായത്രിക്ക് ഡബിൾസ് കൂട്ടുകാരിയായി ട്രീസ ജോളിയെ നിയോഗിക്കാൻ കാരണം.
ലോക ബാഡ്മിന്റണ്‍ ഭൂപടത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ ഡബിൾസ് സഖ്യം. 2023 ഓൾ ഇംഗ്ലണ്ട് വനിതാ ഡബിൾസ് ക്വാർട്ടറിൽ എത്തിനിൽക്കുകയാണ് ഇരുവരും. തുടർച്ചയായ രണ്ടാം തവണയാണ് ഈ സഖ്യം ലോകത്തിലെ ഏറ്റവും ശ്രദ്ധേയ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പായ ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
പ്രീക്വാർട്ടറിൽ ജാപ്പനീസ് സഖ്യമായ യൂകി ഫുകുഷിമ-സയക ഹബിറോത ടീമിനെയാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട് കീഴടക്കിയത്. 50 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-14, 24-22നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. ഏഴാം റാങ്കുകാരായ തായ്ലൻഡിന്റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെ അട്ടിമറിച്ചായിരുന്നു 19 കാരിയായ ട്രീസയും 20 കാരിയായ ഗായത്രിയും പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
പുരുഷസഖ്യം, ലക്ഷ്യ പുറത്ത്
പുരുഷ ഡബിൾസിൽ ആറാം റാങ്കുകാരായ ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ പുറത്ത്. ചൈനീസ് കൂട്ടുകെട്ടായ ലിയാങ് വിക്-വാംഗ് സി ആണ് ഇന്ത്യൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്കോർ: 21-10, 17-21, 19-21.
പുരുഷ സിംഗിൾസിൽ നിലവിലെ ഫൈനലിസ്റ്റായ ഇന്ത്യയുടെ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ പുറത്തായി. ഡെന്മാർക്കിന്റെ ആന്ദ്രേസ് ആന്റെൻസണ് 21-13, 21-15ന് ലക്ഷ്യ സെന്നിനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നു.
ലോക ബാഡ്മിന്റണ്‍ ഭൂപടത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുകയാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിതാ ഡബിൾസ് സഖ്യം. 2023 ഓൾ ഇംഗ്ലണ്ട് വനിതാ ഡബിൾസ് ക്വാർട്ടറിൽ എത്തിനിൽക്കുകയാണ് ഇരുവരും. തുടർച്ചയായ രണ്ടാം തവണയാണ് ഈ സഖ്യം ലോകത്തിലെ ഏറ്റവും ശ്രദ്ധേയ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പായ ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
പ്രീക്വാർട്ടറിൽ ജാപ്പനീസ് സഖ്യമായ യൂകി ഫുകുഷിമ-സയക ഹബിറോത ടീമിനെയാണ് ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട് കീഴടക്കിയത്. 50 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-14, 24-22നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. ഏഴാം റാങ്കുകാരായ തായ്ലൻഡിന്റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെ അട്ടിമറിച്ചായിരുന്നു 19 കാരിയായ ട്രീസയും 20 കാരിയായ ഗായത്രിയും പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
പുരുഷസഖ്യം, ലക്ഷ്യ പുറത്ത്
പുരുഷ ഡബിൾസിൽ ആറാം റാങ്കുകാരായ ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ പുറത്ത്. ചൈനീസ് കൂട്ടുകെട്ടായ ലിയാങ് വിക്-വാംഗ് സി ആണ് ഇന്ത്യൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്കോർ: 21-10, 17-21, 19-21.
പുരുഷ സിംഗിൾസിൽ നിലവിലെ ഫൈനലിസ്റ്റായ ഇന്ത്യയുടെ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ പുറത്തായി. ഡെന്മാർക്കിന്റെ ആന്ദ്രേസ് ആന്റെൻസണ് 21-13, 21-15ന് ലക്ഷ്യ സെന്നിനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നു.