ലണ്ടൻ: 2023 ഓൾ ഇംഗ്ലണ്ട് ഓപ്പണ് വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം ആദ്യറൗണ്ടിൽ അട്ടിമറിജയം സ്വന്തമാക്കി.
2022ൽ സെമിയിൽ പ്രവേശിച്ച് ചരിത്രം കുറിച്ച ട്രീസയും ഗായത്രിയും ഏഴാം സീഡായ തായ്ലൻഡിന്റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെയാണ് ആദ്യറൗണ്ടിൽ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്നത്. 46 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-14നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. പുല്ലേല ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
തായ്ലൻഡ് സഖ്യത്തിനെതിരേ ഇന്ത്യൻ കൂട്ടുകെട്ട് നേടുന്ന ആദ്യജയമാണ്. മുന്പ് നാല് തവണ ഏറ്റുമുട്ടിയപ്പോഴും തായ്ലൻഡ് സഖ്യത്തിനായിരുന്നു ജയം.
പുരുഷ ഡബിൾസിൽ ആറാം സീഡായ ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ ജയം സ്വന്തമാക്കി. ഇന്ത്യൻ കൂട്ടുകെട്ടായ കൃഷ്ണപ്രസാദ് - വിഷ്ണുവർധൻ ടീമിനെയാണു സാത്വിക്സായ്രാജ് - ചിരാഗ് സഖ്യം കീഴടക്കിയത്. സ്കോർ: 21-13, 21-13.
ശ്രീകാന്ത് മുന്നോട്ട്, സിന്ധു പുറത്ത്
പുരുഷ സിംഗിൾസിൽ ഒരു ഗെയിമിനു പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ജയം സ്വന്തമാക്കി. ഫ്രാൻസിന്റെ തോമ ജൂണിയർ പോപോവിനെയാണു ശ്രീകാന്ത് കീഴടക്കിയത്. ഒരു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 21-14, 21-5ന് ശ്രീകാന്ത് ജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
അതേസമയം, വനിതാ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യറൗണ്ടിൽ പുറത്ത്. ചൈനയുടെ സാങ് യി മാനിനോട് 21-17, 21-11നായിരുന്നു സിന്ധുവിന്റെ തോൽവി.
2022ൽ സെമിയിൽ പ്രവേശിച്ച് ചരിത്രം കുറിച്ച ട്രീസയും ഗായത്രിയും ഏഴാം സീഡായ തായ്ലൻഡിന്റെ ജോങ്കോർഫൻ കിറ്റിതറകുൽ - റവിൻഡ പ്രജോംഗ്ജയ് സഖ്യത്തെയാണ് ആദ്യറൗണ്ടിൽ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്നത്. 46 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-14നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. പുല്ലേല ഗോപീചന്ദിന്റെ മകളാണ് ഗായത്രി.
തായ്ലൻഡ് സഖ്യത്തിനെതിരേ ഇന്ത്യൻ കൂട്ടുകെട്ട് നേടുന്ന ആദ്യജയമാണ്. മുന്പ് നാല് തവണ ഏറ്റുമുട്ടിയപ്പോഴും തായ്ലൻഡ് സഖ്യത്തിനായിരുന്നു ജയം.
പുരുഷ ഡബിൾസിൽ ആറാം സീഡായ ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ ജയം സ്വന്തമാക്കി. ഇന്ത്യൻ കൂട്ടുകെട്ടായ കൃഷ്ണപ്രസാദ് - വിഷ്ണുവർധൻ ടീമിനെയാണു സാത്വിക്സായ്രാജ് - ചിരാഗ് സഖ്യം കീഴടക്കിയത്. സ്കോർ: 21-13, 21-13.
ശ്രീകാന്ത് മുന്നോട്ട്, സിന്ധു പുറത്ത്
പുരുഷ സിംഗിൾസിൽ ഒരു ഗെയിമിനു പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ജയം സ്വന്തമാക്കി. ഫ്രാൻസിന്റെ തോമ ജൂണിയർ പോപോവിനെയാണു ശ്രീകാന്ത് കീഴടക്കിയത്. ഒരു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ട പോരാട്ടത്തിൽ 19-21, 21-14, 21-5ന് ശ്രീകാന്ത് ജയം സ്വന്തമാക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
അതേസമയം, വനിതാ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ആദ്യറൗണ്ടിൽ പുറത്ത്. ചൈനയുടെ സാങ് യി മാനിനോട് 21-17, 21-11നായിരുന്നു സിന്ധുവിന്റെ തോൽവി.