രാത്രി പത്തിനുശേഷം യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങളാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങളിൽ പലതും മുന്പും റെയിൽവേ പറഞ്ഞിട്ടുള്ളതാണെന്നതും മറക്കരുത്. അതേസമയം, സാമാന്യ മര്യാദപോലും പാലിക്കാത്ത യാത്രക്കാരുടെ എണ്ണം വർധിക്കുന്നതുകൊണ്ടാണ് റെയിൽവേക്ക് ഇത്തരം നിർദേശങ്ങളും ഉത്തരവുകളുമൊക്കെ ഇറക്കേണ്ടിവരുന്നത് എന്നത് ലജ്ജാകരമാണ്.
യാത്രക്കാരുടെ സ്ഥിരം പരാതികളിൽ ചിലതിനു പരിഹാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയത് ആശ്വാസകരമായിട്ടുണ്ട്. രാത്രി പത്തിനുശേഷം യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങളാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. പക്ഷേ, നിർദേശങ്ങൾ പുറപ്പെടുവിച്ചതുകൊണ്ടു മാത്രം ഇതൊന്നും നടപ്പാകണമെന്നില്ല.
രാത്രിയിൽ പാലിക്കപ്പെടാത്ത നിർദേശങ്ങളെക്കുറിച്ച് പരാതിപ്പെടാൻ മാർഗമുണ്ടെങ്കിലും പലതും അപ്രായോഗികവും സമയത്തു പ്രയോജനപ്പെടാത്താതുമായതിനാൽ ഈ നിർദേശങ്ങളും കേവലം ഉപദേശങ്ങളായി മാറുമോയെന്ന ആശങ്കയുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങളിൽ പലതും മുന്പും റെയിൽവേ പറഞ്ഞിട്ടുള്ളതാണെന്നതും മറക്കരുത്. അതേസമയം, സാമാന്യ മര്യാദപോലും പാലിക്കാത്ത യാത്രക്കാരുടെ എണ്ണം വർധിക്കുന്നതുകൊണ്ടാണ് റെയിൽവേക്ക് ഇത്തരം നിർദേശങ്ങളും ഉത്തരവുകളുമൊക്കെ ഇറക്കേണ്ടിവരുന്നത് എന്നത് ലജ്ജാകരമാണ്.
രാത്രി പത്തിനുശേഷം ട്രെയിനിൽ ഇയർഫോൺ ഇല്ലാതെ ഉയർന്ന ശബ്ദത്തിൽ പാട്ടു കേൾക്കുകയോ മൊബൈലിൽ സംസാരിക്കുകയോ ചെയ്യരുത്. നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റൊരു ലൈറ്റും ഇടരുത്. കൂട്ടമായിരുന്ന് സംസാരിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത്. ലോവർ ബെർത്തിലെ യാത്രക്കാർ പത്തിനുശേഷം സീറ്റിലിരുന്ന്, മിഡിൽ ബെർത്തിലുള്ളയാൾക്ക് കിടക്കാൻ അസൗകര്യമുണ്ടാക്കരുത്. മിഡിൽ ബെർത്ത് റൂൾ എന്നാണ് ഇതറിയപ്പെടുന്നത്. മിഡിൽ ബെർത്ത് യാത്രക്കാരൻ രാത്രി പത്തിനു മുമ്പ് ബെർത്ത് തുറക്കരുത്. കൂടാതെ, രാവിലെ ആറിനു ശേഷം, ബെർത്ത് താഴ്ത്തണം. രാവിലെ ആറിനുശേഷം ലോവർ ബർത്ത് യാത്രക്കാരനും എഴുന്നേറ്റ് ഇരിക്കേണ്ടിവരും. ഓൺലൈൻ ഫുഡ് സർവീസ് പത്തിനുശേഷം ലഭ്യമല്ലെങ്കിലും പ്രഭാതഭക്ഷണം ഇ-കാറ്ററിംഗ് സർവീസുകൾ വഴി ഓർഡർ ചെയ്യാം. നിർദേശങ്ങളിൽ ശ്രദ്ധേയമായത്, രാത്രി പത്തിനുശേഷം ടിക്കറ്റ് പരിശോധിക്കാൻ ടിക്കറ്റ് എക്സാമിനർമാർക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ച് ടിക്കറ്റ് ചോദിക്കുന്ന ഉദ്യോഗസ്ഥർ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നു. ഇതിനും അറുതിയാകുമെന്നു കരുതാം.
റെയിൽവേയുടെ ഈ നിയന്ത്രണങ്ങളിൽ പലതും രാത്രിയിൽ മാത്രമല്ല, പകലും പാലിക്കുന്നതാണ് മാന്യത. ഏതൊരു പൊതുസ്ഥലത്തും മറ്റുള്ളവർക്ക് അരോചകമായ കാര്യങ്ങളാണ് മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ച് ശല്യമുണ്ടാക്കുന്നത്. മൊബൈൽ ഫോണുകളും ഇന്റർനെറ്റും പോലുള്ള പുതിയ സാങ്കേതിക സംവിധാനങ്ങൾ സൗകര്യപ്രദമാണ്. സോഷ്യൽ മീഡിയ, തൊഴിലും സ്വകാര്യജീവിതവുമൊക്കെയായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. പക്ഷേ, ഉപയോഗിക്കുന്നവർക്കു സ്ഥലകാലബോധമുണ്ടാകണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയീടാക്കുമെന്നും റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു. രാത്രി പത്തിനുശേഷം പരാതിക്കാർ വരുന്നതു കാത്തിരിക്കാതെ റെയിൽവേ ഉദ്യോഗസ്ഥർ കംപാർട്ട്മെന്റുകളിൽ പരിശോധന നടത്തേണ്ടതാണ്. നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിലും പരാതിപ്പെടാതെ സഹിക്കാൻ നിർബന്ധിതരാകുന്ന യാത്രക്കാർ നിരവധിയുണ്ട്; പ്രത്യേകിച്ചും തനിച്ചു യാത്ര ചെയ്യുന്ന മുതിർന്നവരും സ്ത്രീകളുമൊക്കെ. സഹയാത്രികർ മിക്കവാറും കാഴ്ചക്കാരുടെ റോളിലായിരിക്കും.
13,000ത്തിൽ പരം ട്രെയിനുകളിലായി രണ്ടേകാൽ കോടിയിലേറെ ആളുകൾ ഇന്ത്യയിൽ അനുദിനം യാത്ര ചെയ്യുന്നുണ്ട്. അവരുടെ അസൗകര്യങ്ങളും ട്രെയിനിലെ കുറ്റകൃത്യങ്ങളുമൊക്കെ എക്കാലവും വിവാദങ്ങളാണ്. പലതും റെയിൽവേയുടെ ഉത്തരവാദിത്വമില്ലായ്മയാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കുന്ന രീതിക്ക് ഇപ്പോഴും മാറ്റമില്ല. കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ മൂന്നുതവണ ഇതാവർത്തിച്ചു. അപ്രതീക്ഷിതമായ റദ്ദാക്കലുകൾ പരമാവധി ഒഴിവാക്കുകയും യാത്രക്കാർക്കു പകരം സംവിധാനങ്ങളെ ആശ്രയിക്കാൻ സമയം നൽകുകയും വേണം. അപ്രതീക്ഷിതമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമെങ്കിലും അതുമൂലമുള്ള അസൗകര്യം പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടുതൽ ജീവനക്കാരെ വിന്യസിച്ച് സമയബന്ധിതമായി പണികൾ പൂർത്തിയാക്കണം.
യാത്രയ്ക്കിടെ ട്രെയിനുകൾ പിടിച്ചിടുന്നത് മറ്റൊരു ദുരിതമാണ്. എന്തിനാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നതെന്നോ എത്ര സമയം വൈകുമെന്നോ പോലും യാത്രക്കാർക്ക് അറിയാൻ നിർവാഹമില്ല. അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ മണിക്കൂറുകൾ ട്രെയിനിൽ കാത്തിരിക്കേണ്ടിവരുന്നതിനാൽ യാത്രയുടെ ലക്ഷ്യംനടക്കാതെവരുന്നതും അപൂർവമല്ല. വൈകുമെന്ന അറിയിപ്പുണ്ടെങ്കിൽ, അത്യാവശ്യ യാത്രക്കാർക്ക് മറ്റു മാർഗങ്ങൾ തേടാൻ സാധിക്കും. സാങ്കേതികവിദ്യകൾ ഇത്രയും പുരോഗമിച്ചിട്ടും ഒരറിയിപ്പുപോലും കൊടുക്കാതെ ആയിരക്കണക്കിനു യാത്രക്കാരെ വഴിയാധാരമാക്കുന്നത് റെയിൽവേയുടെ കെടുകാര്യസ്ഥതയല്ലാതെ മറ്റൊന്നുമല്ല. യാത്രക്കാരെ മര്യാദ പഠിപ്പിക്കുന്നതിനൊപ്പം സ്വയം പഠിക്കാനും റെയിൽവേ തയാറായാൽ ശുഭയാത്ര അസാധ്യമല്ല.
യാത്രക്കാരുടെ സ്ഥിരം പരാതികളിൽ ചിലതിനു പരിഹാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയത് ആശ്വാസകരമായിട്ടുണ്ട്. രാത്രി പത്തിനുശേഷം യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങളാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. പക്ഷേ, നിർദേശങ്ങൾ പുറപ്പെടുവിച്ചതുകൊണ്ടു മാത്രം ഇതൊന്നും നടപ്പാകണമെന്നില്ല.
രാത്രിയിൽ പാലിക്കപ്പെടാത്ത നിർദേശങ്ങളെക്കുറിച്ച് പരാതിപ്പെടാൻ മാർഗമുണ്ടെങ്കിലും പലതും അപ്രായോഗികവും സമയത്തു പ്രയോജനപ്പെടാത്താതുമായതിനാൽ ഈ നിർദേശങ്ങളും കേവലം ഉപദേശങ്ങളായി മാറുമോയെന്ന ആശങ്കയുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങളിൽ പലതും മുന്പും റെയിൽവേ പറഞ്ഞിട്ടുള്ളതാണെന്നതും മറക്കരുത്. അതേസമയം, സാമാന്യ മര്യാദപോലും പാലിക്കാത്ത യാത്രക്കാരുടെ എണ്ണം വർധിക്കുന്നതുകൊണ്ടാണ് റെയിൽവേക്ക് ഇത്തരം നിർദേശങ്ങളും ഉത്തരവുകളുമൊക്കെ ഇറക്കേണ്ടിവരുന്നത് എന്നത് ലജ്ജാകരമാണ്.
രാത്രി പത്തിനുശേഷം ട്രെയിനിൽ ഇയർഫോൺ ഇല്ലാതെ ഉയർന്ന ശബ്ദത്തിൽ പാട്ടു കേൾക്കുകയോ മൊബൈലിൽ സംസാരിക്കുകയോ ചെയ്യരുത്. നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റൊരു ലൈറ്റും ഇടരുത്. കൂട്ടമായിരുന്ന് സംസാരിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത്. ലോവർ ബെർത്തിലെ യാത്രക്കാർ പത്തിനുശേഷം സീറ്റിലിരുന്ന്, മിഡിൽ ബെർത്തിലുള്ളയാൾക്ക് കിടക്കാൻ അസൗകര്യമുണ്ടാക്കരുത്. മിഡിൽ ബെർത്ത് റൂൾ എന്നാണ് ഇതറിയപ്പെടുന്നത്. മിഡിൽ ബെർത്ത് യാത്രക്കാരൻ രാത്രി പത്തിനു മുമ്പ് ബെർത്ത് തുറക്കരുത്. കൂടാതെ, രാവിലെ ആറിനു ശേഷം, ബെർത്ത് താഴ്ത്തണം. രാവിലെ ആറിനുശേഷം ലോവർ ബർത്ത് യാത്രക്കാരനും എഴുന്നേറ്റ് ഇരിക്കേണ്ടിവരും. ഓൺലൈൻ ഫുഡ് സർവീസ് പത്തിനുശേഷം ലഭ്യമല്ലെങ്കിലും പ്രഭാതഭക്ഷണം ഇ-കാറ്ററിംഗ് സർവീസുകൾ വഴി ഓർഡർ ചെയ്യാം. നിർദേശങ്ങളിൽ ശ്രദ്ധേയമായത്, രാത്രി പത്തിനുശേഷം ടിക്കറ്റ് പരിശോധിക്കാൻ ടിക്കറ്റ് എക്സാമിനർമാർക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ച് ടിക്കറ്റ് ചോദിക്കുന്ന ഉദ്യോഗസ്ഥർ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നു. ഇതിനും അറുതിയാകുമെന്നു കരുതാം.
റെയിൽവേയുടെ ഈ നിയന്ത്രണങ്ങളിൽ പലതും രാത്രിയിൽ മാത്രമല്ല, പകലും പാലിക്കുന്നതാണ് മാന്യത. ഏതൊരു പൊതുസ്ഥലത്തും മറ്റുള്ളവർക്ക് അരോചകമായ കാര്യങ്ങളാണ് മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ച് ശല്യമുണ്ടാക്കുന്നത്. മൊബൈൽ ഫോണുകളും ഇന്റർനെറ്റും പോലുള്ള പുതിയ സാങ്കേതിക സംവിധാനങ്ങൾ സൗകര്യപ്രദമാണ്. സോഷ്യൽ മീഡിയ, തൊഴിലും സ്വകാര്യജീവിതവുമൊക്കെയായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. പക്ഷേ, ഉപയോഗിക്കുന്നവർക്കു സ്ഥലകാലബോധമുണ്ടാകണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയീടാക്കുമെന്നും റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു. രാത്രി പത്തിനുശേഷം പരാതിക്കാർ വരുന്നതു കാത്തിരിക്കാതെ റെയിൽവേ ഉദ്യോഗസ്ഥർ കംപാർട്ട്മെന്റുകളിൽ പരിശോധന നടത്തേണ്ടതാണ്. നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിലും പരാതിപ്പെടാതെ സഹിക്കാൻ നിർബന്ധിതരാകുന്ന യാത്രക്കാർ നിരവധിയുണ്ട്; പ്രത്യേകിച്ചും തനിച്ചു യാത്ര ചെയ്യുന്ന മുതിർന്നവരും സ്ത്രീകളുമൊക്കെ. സഹയാത്രികർ മിക്കവാറും കാഴ്ചക്കാരുടെ റോളിലായിരിക്കും.
13,000ത്തിൽ പരം ട്രെയിനുകളിലായി രണ്ടേകാൽ കോടിയിലേറെ ആളുകൾ ഇന്ത്യയിൽ അനുദിനം യാത്ര ചെയ്യുന്നുണ്ട്. അവരുടെ അസൗകര്യങ്ങളും ട്രെയിനിലെ കുറ്റകൃത്യങ്ങളുമൊക്കെ എക്കാലവും വിവാദങ്ങളാണ്. പലതും റെയിൽവേയുടെ ഉത്തരവാദിത്വമില്ലായ്മയാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ റദ്ദാക്കുന്ന രീതിക്ക് ഇപ്പോഴും മാറ്റമില്ല. കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ മൂന്നുതവണ ഇതാവർത്തിച്ചു. അപ്രതീക്ഷിതമായ റദ്ദാക്കലുകൾ പരമാവധി ഒഴിവാക്കുകയും യാത്രക്കാർക്കു പകരം സംവിധാനങ്ങളെ ആശ്രയിക്കാൻ സമയം നൽകുകയും വേണം. അപ്രതീക്ഷിതമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമെങ്കിലും അതുമൂലമുള്ള അസൗകര്യം പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടുതൽ ജീവനക്കാരെ വിന്യസിച്ച് സമയബന്ധിതമായി പണികൾ പൂർത്തിയാക്കണം.
യാത്രയ്ക്കിടെ ട്രെയിനുകൾ പിടിച്ചിടുന്നത് മറ്റൊരു ദുരിതമാണ്. എന്തിനാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നതെന്നോ എത്ര സമയം വൈകുമെന്നോ പോലും യാത്രക്കാർക്ക് അറിയാൻ നിർവാഹമില്ല. അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ മണിക്കൂറുകൾ ട്രെയിനിൽ കാത്തിരിക്കേണ്ടിവരുന്നതിനാൽ യാത്രയുടെ ലക്ഷ്യംനടക്കാതെവരുന്നതും അപൂർവമല്ല. വൈകുമെന്ന അറിയിപ്പുണ്ടെങ്കിൽ, അത്യാവശ്യ യാത്രക്കാർക്ക് മറ്റു മാർഗങ്ങൾ തേടാൻ സാധിക്കും. സാങ്കേതികവിദ്യകൾ ഇത്രയും പുരോഗമിച്ചിട്ടും ഒരറിയിപ്പുപോലും കൊടുക്കാതെ ആയിരക്കണക്കിനു യാത്രക്കാരെ വഴിയാധാരമാക്കുന്നത് റെയിൽവേയുടെ കെടുകാര്യസ്ഥതയല്ലാതെ മറ്റൊന്നുമല്ല. യാത്രക്കാരെ മര്യാദ പഠിപ്പിക്കുന്നതിനൊപ്പം സ്വയം പഠിക്കാനും റെയിൽവേ തയാറായാൽ ശുഭയാത്ര അസാധ്യമല്ല.