ഒരു ചായയ്ക്ക് കുറഞ്ഞത് 10 രൂപ കൊടുക്കേണ്ടിവരുന്ന നാട്ടിൽ ഉച്ചഭക്ഷണത്തിന് ആറോ എട്ടോ രൂപ കൊടുക്കുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിയണം. ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി സ്കൂളുകളിൽ ഉത്പാദിപ്പിക്കണമെന്ന തരത്തിലുള്ള അപ്രായോഗികമായ ഉപദേശങ്ങൾ കൊടുത്ത് സ്വയം പരിഹാസ്യരാകരുത്. കഴിഞ്ഞതു കഴിഞ്ഞു. അടുത്ത അധ്യയനവർഷത്തിലെങ്കിലും പാവപ്പെട്ട കുട്ടികൾക്കു കൊടുത്ത ഉച്ചഭക്ഷണത്തിന്റെ ചെലവുകാശിനുവേണ്ടി കൈയും നീട്ടി നടക്കേണ്ട ഗതികേട് നമ്മുടെ അധ്യാപകർക്ക് ഉണ്ടാകരുത്.
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഈ രീതിയിൽ മുന്നോട്ടുപോകില്ല. നക്കാപ്പിച്ചയായി കൊടുത്തുകൊണ്ടിരിക്കുന്ന സർക്കാർ വിഹിതം പോലും കൊടുക്കാനാകുന്നില്ലെങ്കിലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങരുതെന്ന് സർക്കാരിനു വലിയ നിർബന്ധമാണ്. അത്ര കരുതലാണ് പാവങ്ങളോട്! അധ്യാപകരുടെ ചെലവിൽ സർക്കാരുകൾക്കു മേനി നടിക്കാനുള്ള പദ്ധതിയായി തുടർന്നുകൊണ്ടിരിക്കുന്ന ഭക്ഷണവിതരണത്തിന്റെ അവശേഷിക്കുന്ന സാധ്യതകളും അടയുകയാണ്. മുഖ്യാധ്യാപകർ ഉൾപ്പെടെയുള്ളവർ കടംകൊണ്ടു പൊറുതിമുട്ടി. പാവപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയുള്ള ഒരു മഹാസംരംഭത്തിന്റെ മരണമണി ഈ സർക്കാർതന്നെ മുഴക്കുമോ?
സൗജന്യമായി ഉച്ചഭക്ഷണം കിട്ടുമെന്നത് ദളിത്, ആദിവാസി വിഭാഗങ്ങളിലേത് ഉൾപ്പെടെ പാവപ്പെട്ട നിരവധി വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പ്രചോദനമായിട്ടുണ്ട്. അത്തരമൊരു സാമൂഹികസുരക്ഷയാണ് സർക്കാർ ഇല്ലാതാക്കുന്നത്. അപര്യാപ്തമായ തുകയും ആ തുക യഥാസമയം നൽകാതിരിക്കലുമാണ് ഈ പദ്ധതിയുടെ പ്രതിസന്ധി. ഏഴോ എട്ടോ രൂപയ്ക്ക് എങ്ങനെയാണ് ഉച്ചഭക്ഷണം കൊടുക്കാനാകുന്നത്? അതുപോലും സമയത്തു നൽകത്തുമില്ല. സർക്കാർ ഫണ്ട് യഥാസമയം കിട്ടാത്തതു കാരണം പിടിഎയും മുഖ്യാധ്യാപകരും മറ്റ് അധ്യാപകരും കൈയിൽനിന്നു പണം നൽകിയാണ് സ്കൂളുകളിൽ മാസങ്ങളായി ഉച്ചഭക്ഷണം നൽകുന്നത്. പല സ്കൂൾ അധികൃതർക്കും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുകയാണ് ഇപ്പോഴത്തെ കുടിശിക. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം 55 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു പ്രതിസന്ധി തീരില്ലെന്നാണ് മുഖ്യാധ്യാപകർ പറയുന്നത്. ഈ നിലയിൽ ഇനി മുന്നോട്ടുപോകാനാകില്ല.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ്. കേന്ദ്രസർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് വിഹിതമായി നൽകേണ്ടത്. രണ്ടും മുടങ്ങിയിരിക്കുകയാണ്. പദ്ധതിവിഹിതമായി സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്നു 126 കോടി രൂപ ഇനിയും കിട്ടാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. കേന്ദ്രവിഹിതമായി 293.54 കോടിയാണു ലഭിക്കേണ്ടിയിരുന്നതെങ്കിലും 167.38 കോടി മാത്രമാണു കിട്ടിയത്. സംസ്ഥാനവിഹിതവും കൊടുക്കുന്നില്ലെന്നതു വേറേ കാര്യം. പക്ഷേ, സർക്കാരുകൾ വിഹിതം മുടക്കിയെങ്കിലും അധ്യാപകർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടായിരുന്നു. കടം പെരുകിയതോടെ അവർക്കും എന്തു ചെയ്യണമെന്നറിയില്ല.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സ്ലാബ് തിരിച്ചാണു ഫണ്ട് അനുവദിക്കുന്നത്. ഇതുപ്രകാരം 150 വരെ കുട്ടികളുള്ള സ്കൂളിന് ഒരു വിദ്യാർഥിക്ക് 8.17 രൂപയും 150 മുതൽ 500 വരെ കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്ക് ഏഴു രൂപയും 500നു മുകളിൽ ആറു രൂപയുമാണു വിഹിതം. അരി മാവേലി സ്റ്റോറുകളിൽനിന്നു നൽകും. പാചകക്കൂലി സർക്കാർ കൊടുക്കും. രണ്ടുതരം കറി, തോരൻ എന്നിവയടക്കമാണ് ഉച്ചഭക്ഷണം നൽകേണ്ടത്. കൂടാതെ ആഴ്ചയിൽ പാലും മുട്ടയും നൽകണം. മുട്ട കഴിക്കാത്ത കുട്ടികൾക്കു നേന്ത്രപ്പഴം. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി പാചകം ഗ്യാസ് അടുപ്പിലാക്കണമെന്നും നിർദേശമുണ്ട്. ഗ്യാസിനു വിലകൂടിയതൊന്നും സർക്കാരിന് അറിയേണ്ട. എത്ര അപര്യാപ്തവും അപഹാസ്യവുമാണ് ഈ കണക്കെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസിലാകുമെങ്കിലും സർക്കാരിനു ബോധ്യപ്പെട്ടിട്ടില്ല. പദ്ധതിക്ക് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പക്ഷേ, അടുത്ത അധ്യയനവർഷം തുടങ്ങും മുന്പെങ്കിലും പരിശോധന കഴിയുമോയെന്നറിയില്ല. ഇതിനു മുന്പും തുക കൂട്ടുമെന്ന വാഗ്ദാനം ഉണ്ടായിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. പാചകക്കൂലിയും മുടങ്ങിയിരിക്കുകയാണ്.
കുടിശിക പൂർണമായും എത്രയും പെട്ടെന്നു കൊടുത്തുതീർക്കണം. കേന്ദ്രം യഥാസമയം തരുന്നില്ലെങ്കിൽ സംസ്ഥാനവിഹിതം യഥാസമയം കൊടുത്ത് മാതൃകയാകണം. ഒരു ചായയ്ക്ക് കുറഞ്ഞത് 10 രൂപ കൊടുക്കേണ്ടിവരുന്ന നാട്ടിൽ ഉച്ചഭക്ഷണത്തിന് ആറോ എട്ടോ രൂപ കൊടുക്കുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിയണം. ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി സ്കൂളുകളിൽ ഉത്പാദിപ്പിക്കണമെന്ന തരത്തിലുള്ള അപ്രായോഗികമായ ഉപദേശങ്ങൾ കൊടുത്ത് സ്വയം പരിഹാസ്യരാകരുത്. കഴിഞ്ഞതു കഴിഞ്ഞു. അടുത്ത അധ്യയനവർഷത്തിലെങ്കിലും പാവപ്പെട്ട കുട്ടികൾക്കു കൊടുത്ത ഉച്ചഭക്ഷണത്തിന്റെ ചെലവുകാശിനുവേണ്ടി കൈയും നീട്ടി നടക്കേണ്ട ഗതികേട് നമ്മുടെ അധ്യാപകർക്ക് ഉണ്ടാകരുത്.
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഈ രീതിയിൽ മുന്നോട്ടുപോകില്ല. നക്കാപ്പിച്ചയായി കൊടുത്തുകൊണ്ടിരിക്കുന്ന സർക്കാർ വിഹിതം പോലും കൊടുക്കാനാകുന്നില്ലെങ്കിലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങരുതെന്ന് സർക്കാരിനു വലിയ നിർബന്ധമാണ്. അത്ര കരുതലാണ് പാവങ്ങളോട്! അധ്യാപകരുടെ ചെലവിൽ സർക്കാരുകൾക്കു മേനി നടിക്കാനുള്ള പദ്ധതിയായി തുടർന്നുകൊണ്ടിരിക്കുന്ന ഭക്ഷണവിതരണത്തിന്റെ അവശേഷിക്കുന്ന സാധ്യതകളും അടയുകയാണ്. മുഖ്യാധ്യാപകർ ഉൾപ്പെടെയുള്ളവർ കടംകൊണ്ടു പൊറുതിമുട്ടി. പാവപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയുള്ള ഒരു മഹാസംരംഭത്തിന്റെ മരണമണി ഈ സർക്കാർതന്നെ മുഴക്കുമോ?
സൗജന്യമായി ഉച്ചഭക്ഷണം കിട്ടുമെന്നത് ദളിത്, ആദിവാസി വിഭാഗങ്ങളിലേത് ഉൾപ്പെടെ പാവപ്പെട്ട നിരവധി വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പ്രചോദനമായിട്ടുണ്ട്. അത്തരമൊരു സാമൂഹികസുരക്ഷയാണ് സർക്കാർ ഇല്ലാതാക്കുന്നത്. അപര്യാപ്തമായ തുകയും ആ തുക യഥാസമയം നൽകാതിരിക്കലുമാണ് ഈ പദ്ധതിയുടെ പ്രതിസന്ധി. ഏഴോ എട്ടോ രൂപയ്ക്ക് എങ്ങനെയാണ് ഉച്ചഭക്ഷണം കൊടുക്കാനാകുന്നത്? അതുപോലും സമയത്തു നൽകത്തുമില്ല. സർക്കാർ ഫണ്ട് യഥാസമയം കിട്ടാത്തതു കാരണം പിടിഎയും മുഖ്യാധ്യാപകരും മറ്റ് അധ്യാപകരും കൈയിൽനിന്നു പണം നൽകിയാണ് സ്കൂളുകളിൽ മാസങ്ങളായി ഉച്ചഭക്ഷണം നൽകുന്നത്. പല സ്കൂൾ അധികൃതർക്കും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുകയാണ് ഇപ്പോഴത്തെ കുടിശിക. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം 55 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു പ്രതിസന്ധി തീരില്ലെന്നാണ് മുഖ്യാധ്യാപകർ പറയുന്നത്. ഈ നിലയിൽ ഇനി മുന്നോട്ടുപോകാനാകില്ല.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ്. കേന്ദ്രസർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് വിഹിതമായി നൽകേണ്ടത്. രണ്ടും മുടങ്ങിയിരിക്കുകയാണ്. പദ്ധതിവിഹിതമായി സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്നു 126 കോടി രൂപ ഇനിയും കിട്ടാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. കേന്ദ്രവിഹിതമായി 293.54 കോടിയാണു ലഭിക്കേണ്ടിയിരുന്നതെങ്കിലും 167.38 കോടി മാത്രമാണു കിട്ടിയത്. സംസ്ഥാനവിഹിതവും കൊടുക്കുന്നില്ലെന്നതു വേറേ കാര്യം. പക്ഷേ, സർക്കാരുകൾ വിഹിതം മുടക്കിയെങ്കിലും അധ്യാപകർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടായിരുന്നു. കടം പെരുകിയതോടെ അവർക്കും എന്തു ചെയ്യണമെന്നറിയില്ല.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സ്ലാബ് തിരിച്ചാണു ഫണ്ട് അനുവദിക്കുന്നത്. ഇതുപ്രകാരം 150 വരെ കുട്ടികളുള്ള സ്കൂളിന് ഒരു വിദ്യാർഥിക്ക് 8.17 രൂപയും 150 മുതൽ 500 വരെ കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്ക് ഏഴു രൂപയും 500നു മുകളിൽ ആറു രൂപയുമാണു വിഹിതം. അരി മാവേലി സ്റ്റോറുകളിൽനിന്നു നൽകും. പാചകക്കൂലി സർക്കാർ കൊടുക്കും. രണ്ടുതരം കറി, തോരൻ എന്നിവയടക്കമാണ് ഉച്ചഭക്ഷണം നൽകേണ്ടത്. കൂടാതെ ആഴ്ചയിൽ പാലും മുട്ടയും നൽകണം. മുട്ട കഴിക്കാത്ത കുട്ടികൾക്കു നേന്ത്രപ്പഴം. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി പാചകം ഗ്യാസ് അടുപ്പിലാക്കണമെന്നും നിർദേശമുണ്ട്. ഗ്യാസിനു വിലകൂടിയതൊന്നും സർക്കാരിന് അറിയേണ്ട. എത്ര അപര്യാപ്തവും അപഹാസ്യവുമാണ് ഈ കണക്കെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസിലാകുമെങ്കിലും സർക്കാരിനു ബോധ്യപ്പെട്ടിട്ടില്ല. പദ്ധതിക്ക് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പക്ഷേ, അടുത്ത അധ്യയനവർഷം തുടങ്ങും മുന്പെങ്കിലും പരിശോധന കഴിയുമോയെന്നറിയില്ല. ഇതിനു മുന്പും തുക കൂട്ടുമെന്ന വാഗ്ദാനം ഉണ്ടായിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. പാചകക്കൂലിയും മുടങ്ങിയിരിക്കുകയാണ്.
കുടിശിക പൂർണമായും എത്രയും പെട്ടെന്നു കൊടുത്തുതീർക്കണം. കേന്ദ്രം യഥാസമയം തരുന്നില്ലെങ്കിൽ സംസ്ഥാനവിഹിതം യഥാസമയം കൊടുത്ത് മാതൃകയാകണം. ഒരു ചായയ്ക്ക് കുറഞ്ഞത് 10 രൂപ കൊടുക്കേണ്ടിവരുന്ന നാട്ടിൽ ഉച്ചഭക്ഷണത്തിന് ആറോ എട്ടോ രൂപ കൊടുക്കുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിയണം. ഉച്ചഭക്ഷണത്തിന് ആവശ്യമുള്ള പച്ചക്കറി സ്കൂളുകളിൽ ഉത്പാദിപ്പിക്കണമെന്ന തരത്തിലുള്ള അപ്രായോഗികമായ ഉപദേശങ്ങൾ കൊടുത്ത് സ്വയം പരിഹാസ്യരാകരുത്. കഴിഞ്ഞതു കഴിഞ്ഞു. അടുത്ത അധ്യയനവർഷത്തിലെങ്കിലും പാവപ്പെട്ട കുട്ടികൾക്കു കൊടുത്ത ഉച്ചഭക്ഷണത്തിന്റെ ചെലവുകാശിനുവേണ്ടി കൈയും നീട്ടി നടക്കേണ്ട ഗതികേട് നമ്മുടെ അധ്യാപകർക്ക് ഉണ്ടാകരുത്.