അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി ഏറ്റവുമാദ്യം രംഗത്തിറങ്ങിയിരിക്കുന്ന പാർട്ടി കോൺഗ്രസാണെന്നത് റായ്പുർ പ്ലീനറി ഉറപ്പാക്കിയിരിക്കുന്നു. പാർട്ടിക്കുള്ളിലെ പ്രതിസന്ധികൾ പരിഹരിക്കാനും പ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്താനും ഇനിയും സമയമുണ്ട്. അതു രണ്ടും ഉറപ്പാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാനുള്ള യുദ്ധം പാതി വിജയിച്ചെന്ന കാര്യത്തിൽ സംശയമില്ല.
നഷ്ടപ്പെട്ട രാഷ്ട്രീയ പ്രാധാന്യവും രാജ്യഭരണവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് ഒരു പടികൂടി മുന്നോട്ടു കടന്നിരിക്കുന്നു. ഞായറാഴ്ച റായ്പുരിൽ സമാപിച്ച 85-ാം പ്ലീനറി സമ്മേളനത്തിന്റെ വിജയം അത്തരമൊരു സൂചനയാണു നൽകിയത്. രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ റായ്പുരിൽ നടത്തിയ പ്ലീനറി സമ്മേളനവും പാർട്ടി അണികൾക്കും അനുഭാവികൾക്കും ആവേശമായിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികൾക്കും രാജ്യത്തെ വോട്ടർമാർക്കും വ്യക്തമായ സന്ദേശങ്ങൾ കൈമാറുന്ന പ്രഖ്യാപനങ്ങളും സമ്മേളനത്തിൽ ഉണ്ടായി എന്നത് ലോക്സഭാ യുദ്ധകാഹളമായി മാറിയിട്ടുണ്ട്. അതേസമയം, ഉൾപ്പാർട്ടി ജനാധിപത്യത്തിൽ തീർത്തും ഉൾവലിഞ്ഞ പാർട്ടിയെ രാജ്യം റായ്പുരിൽ കാണുകയും ചെയ്തു.
കോൺഗ്രസിന്റെ സന്പൂർണ സമ്മേളനം ബിജെപിക്കെതിരേയുള്ള യുദ്ധസന്നാഹമാണു നടത്തിയത്. യുദ്ധമുന്നണിയിൽ ചേരാൻ സമാന പാർട്ടികളെയെല്ലാം ക്ഷണിക്കുകയും ചെയ്തതോടെ മുന്നണിയുടെ മുൻനിരയിൽ നിൽക്കാനുള്ള ശ്രമവും നടത്തി. ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല; ബിജെപിയുടെ സ്വേച്ഛാധിപത്യ-വർഗീയ-ചങ്ങാത്ത മുതലാളിത്ത നടപടികളെ ചെറുക്കും, സമാന പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നതിൽ തുറന്ന സമീപനം സ്വീകരിക്കും തുടങ്ങിയവയാണ് ബിജെപി വിരുദ്ധ പാർട്ടികൾക്കും ജനങ്ങൾക്കുമുള്ള സന്ദേശം. അധികാരത്തിലെത്തിയാൽ, ആറു ലക്ഷം രൂപയിൽ താഴെ നിലവിലുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും, കാർഷികോത്പന്നങ്ങളുടെ താങ്ങുവില 50 ശതമാനം വർധിപ്പിക്കും, റബറിന് 250 രൂപ ഉറപ്പാക്കും തുടങ്ങി എഐസിസി അംഗീകരിച്ച പ്രമേയങ്ങൾ വന്പൻ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങളാണ്. രാജ്യത്തു ജാതി സെൻസസ് നടപ്പാക്കും, പിന്നാക്ക ക്ഷേമത്തിനായി ഒബിസി മന്ത്രാലയം രൂപീകരിക്കും, വനിതാ കമ്മീഷന് ഭരണഘടനാ പദവി നൽകും ജിഎസ്ടി ലളിതമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ ബിജെപിയെ സമസ്ത മേഖലകളിലും തളയ്ക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
അടിസ്ഥാനവികസനത്തിലും കർഷകരുൾപ്പെടെയുള്ളവരുടെ ഉന്നമനത്തിലും ദളിത് ശക്തീകരണത്തിലുമൊക്കെ ഊന്നിയുള്ള ഈ വാഗ്ദാനങ്ങളെ അതിജീവിക്കാൻ ബിജെപിക്ക് അത്ര എളുപ്പം സാധിക്കില്ല. ഒന്നുകിൽ അതേ രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബിജെപിയും നടത്തണം. അടുത്ത തവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ കഴിയുന്ന ബിജെപി കടുത്ത സാന്പത്തികബാധ്യത വരുത്തിവയ്ക്കുന്ന അത്തരം പ്രഖ്യാപനങ്ങൾക്കു മുതിരുമോയെന്ന കാര്യം കണ്ടറിയണം. നടപ്പാക്കിയ വികസനങ്ങൾക്കപ്പുറം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തിയ അയോധ്യാ വിഷയം മറ്റൊരു വിധത്തിൽ അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി ചർച്ചയാക്കുമെന്നുതന്നെ കരുതാം. അടുത്ത ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുമുണ്ട്. കോൺഗ്രസ് തടയാൻ ശ്രമിച്ച ക്ഷേത്രനിർമാണം മോദിയാണ് യാഥാർഥ്യമാക്കിയതെന്ന അമിത് ഷായുടെ ത്രിപുര പ്രഖ്യാപനം ത്രിപുരയിലെ മാത്രം വോട്ട് ലക്ഷ്യമാക്കിയല്ലെന്ന് ഉറപ്പാക്കാം. ദേശീയതയിൽ ഊന്നിയുള്ള വൈകാരിക വിഷയങ്ങളും ബിജെപി ഉയർത്തിക്കൊണ്ടു വന്നേക്കാം. ബിജെപിയെ നേരിടാനുള്ള മറ്റു യുദ്ധതന്ത്രങ്ങളും റായ്പുർ സമ്മേളനാനന്തര കോൺഗ്രസ് മെനയും. പക്ഷേ, അത്രയും എളുപ്പമല്ലാത്ത രണ്ടു കാര്യങ്ങൾ പൂർത്തിയാക്കാതെ കോൺഗ്രസിന് ഈ യുദ്ധം വിജയിപ്പിക്കാനാകില്ലെന്നതാണ് യാഥാർഥ്യം.
ഒന്നാമത്തേത്, സ്വന്തം പാർട്ടിയാണ്. രണ്ടാമത്തേത് പ്രതിപക്ഷത്തെ മറ്റു പാർട്ടികൾ. സ്വേച്ഛാധിപത്യത്തിനു പകരം രാജ്യത്ത് ജനാധിപത്യത്തെ പ്രതിഷ്ഠിക്കാനുള്ള പ്രയാണം, സ്വന്തം പാർട്ടിയിൽ അവശേഷിച്ചിരുന്ന ജനാധിപത്യവും അട്ടിമറിച്ചുകൊണ്ടായിപ്പോയി എന്നത് തികച്ചും വൈരുധ്യമായി അവശേഷിക്കുന്നു. പ്രഖ്യാപനത്തിലുള്ളതു പ്രവൃത്തിയിലില്ലെന്നു വിമർശിക്കാനുള്ള അവസരം പ്രതിയോഗികൾക്കു സമ്മാനിച്ചുകൊണ്ടാണ് പ്രവർത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്ലീനറി ഒഴിവാക്കിയത്. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതും എളുപ്പമല്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര് റാവു എന്നിവർ സ്വന്തം നിലയിൽ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കം പണ്ടേ തുടങ്ങിക്കഴിഞ്ഞു. ഇവരെയൊക്കെ ഒഴിവാക്കി മോദിയെ നേരിടാൻ ഇന്നത്തെ നിലയിൽ എളുപ്പമല്ല.
തടസങ്ങളൊന്നും രാഷ്ട്രീയത്തിൽ കോൺഗ്രസിനു പുതുമയുള്ള കാര്യമല്ല. മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി ഏറ്റവുമാദ്യം രംഗത്തിറങ്ങിയിരിക്കുന്ന പാർട്ടി കോൺഗ്രസാണെന്നത് റായ്പുർ പ്ലീനറി ഉറപ്പാക്കിയിരിക്കുന്നു. പാർട്ടിക്കുള്ളിലെ പ്രതിസന്ധികൾ പരിഹരിക്കാനും പ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്താനും ഇനിയും സമയമുണ്ട്. അതു രണ്ടും ഉറപ്പാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാനുള്ള യുദ്ധം പാതി വിജയിച്ചെന്ന കാര്യത്തിൽ സംശയമില്ല. കിഴക്കു-പടിഞ്ഞാറ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ രണ്ടാം ഘട്ടം അവസാനിക്കും മുന്പ് അതൊക്കെ പരിഹരിച്ചാൽ കോൺഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമല്ല.
നഷ്ടപ്പെട്ട രാഷ്ട്രീയ പ്രാധാന്യവും രാജ്യഭരണവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ് ഒരു പടികൂടി മുന്നോട്ടു കടന്നിരിക്കുന്നു. ഞായറാഴ്ച റായ്പുരിൽ സമാപിച്ച 85-ാം പ്ലീനറി സമ്മേളനത്തിന്റെ വിജയം അത്തരമൊരു സൂചനയാണു നൽകിയത്. രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ റായ്പുരിൽ നടത്തിയ പ്ലീനറി സമ്മേളനവും പാർട്ടി അണികൾക്കും അനുഭാവികൾക്കും ആവേശമായിട്ടുണ്ട്. മറ്റു പ്രതിപക്ഷ പാർട്ടികൾക്കും രാജ്യത്തെ വോട്ടർമാർക്കും വ്യക്തമായ സന്ദേശങ്ങൾ കൈമാറുന്ന പ്രഖ്യാപനങ്ങളും സമ്മേളനത്തിൽ ഉണ്ടായി എന്നത് ലോക്സഭാ യുദ്ധകാഹളമായി മാറിയിട്ടുണ്ട്. അതേസമയം, ഉൾപ്പാർട്ടി ജനാധിപത്യത്തിൽ തീർത്തും ഉൾവലിഞ്ഞ പാർട്ടിയെ രാജ്യം റായ്പുരിൽ കാണുകയും ചെയ്തു.
കോൺഗ്രസിന്റെ സന്പൂർണ സമ്മേളനം ബിജെപിക്കെതിരേയുള്ള യുദ്ധസന്നാഹമാണു നടത്തിയത്. യുദ്ധമുന്നണിയിൽ ചേരാൻ സമാന പാർട്ടികളെയെല്ലാം ക്ഷണിക്കുകയും ചെയ്തതോടെ മുന്നണിയുടെ മുൻനിരയിൽ നിൽക്കാനുള്ള ശ്രമവും നടത്തി. ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല; ബിജെപിയുടെ സ്വേച്ഛാധിപത്യ-വർഗീയ-ചങ്ങാത്ത മുതലാളിത്ത നടപടികളെ ചെറുക്കും, സമാന പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നതിൽ തുറന്ന സമീപനം സ്വീകരിക്കും തുടങ്ങിയവയാണ് ബിജെപി വിരുദ്ധ പാർട്ടികൾക്കും ജനങ്ങൾക്കുമുള്ള സന്ദേശം. അധികാരത്തിലെത്തിയാൽ, ആറു ലക്ഷം രൂപയിൽ താഴെ നിലവിലുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും, കാർഷികോത്പന്നങ്ങളുടെ താങ്ങുവില 50 ശതമാനം വർധിപ്പിക്കും, റബറിന് 250 രൂപ ഉറപ്പാക്കും തുടങ്ങി എഐസിസി അംഗീകരിച്ച പ്രമേയങ്ങൾ വന്പൻ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങളാണ്. രാജ്യത്തു ജാതി സെൻസസ് നടപ്പാക്കും, പിന്നാക്ക ക്ഷേമത്തിനായി ഒബിസി മന്ത്രാലയം രൂപീകരിക്കും, വനിതാ കമ്മീഷന് ഭരണഘടനാ പദവി നൽകും ജിഎസ്ടി ലളിതമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ ബിജെപിയെ സമസ്ത മേഖലകളിലും തളയ്ക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
അടിസ്ഥാനവികസനത്തിലും കർഷകരുൾപ്പെടെയുള്ളവരുടെ ഉന്നമനത്തിലും ദളിത് ശക്തീകരണത്തിലുമൊക്കെ ഊന്നിയുള്ള ഈ വാഗ്ദാനങ്ങളെ അതിജീവിക്കാൻ ബിജെപിക്ക് അത്ര എളുപ്പം സാധിക്കില്ല. ഒന്നുകിൽ അതേ രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബിജെപിയും നടത്തണം. അടുത്ത തവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ കഴിയുന്ന ബിജെപി കടുത്ത സാന്പത്തികബാധ്യത വരുത്തിവയ്ക്കുന്ന അത്തരം പ്രഖ്യാപനങ്ങൾക്കു മുതിരുമോയെന്ന കാര്യം കണ്ടറിയണം. നടപ്പാക്കിയ വികസനങ്ങൾക്കപ്പുറം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തിയ അയോധ്യാ വിഷയം മറ്റൊരു വിധത്തിൽ അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി ചർച്ചയാക്കുമെന്നുതന്നെ കരുതാം. അടുത്ത ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുമുണ്ട്. കോൺഗ്രസ് തടയാൻ ശ്രമിച്ച ക്ഷേത്രനിർമാണം മോദിയാണ് യാഥാർഥ്യമാക്കിയതെന്ന അമിത് ഷായുടെ ത്രിപുര പ്രഖ്യാപനം ത്രിപുരയിലെ മാത്രം വോട്ട് ലക്ഷ്യമാക്കിയല്ലെന്ന് ഉറപ്പാക്കാം. ദേശീയതയിൽ ഊന്നിയുള്ള വൈകാരിക വിഷയങ്ങളും ബിജെപി ഉയർത്തിക്കൊണ്ടു വന്നേക്കാം. ബിജെപിയെ നേരിടാനുള്ള മറ്റു യുദ്ധതന്ത്രങ്ങളും റായ്പുർ സമ്മേളനാനന്തര കോൺഗ്രസ് മെനയും. പക്ഷേ, അത്രയും എളുപ്പമല്ലാത്ത രണ്ടു കാര്യങ്ങൾ പൂർത്തിയാക്കാതെ കോൺഗ്രസിന് ഈ യുദ്ധം വിജയിപ്പിക്കാനാകില്ലെന്നതാണ് യാഥാർഥ്യം.
ഒന്നാമത്തേത്, സ്വന്തം പാർട്ടിയാണ്. രണ്ടാമത്തേത് പ്രതിപക്ഷത്തെ മറ്റു പാർട്ടികൾ. സ്വേച്ഛാധിപത്യത്തിനു പകരം രാജ്യത്ത് ജനാധിപത്യത്തെ പ്രതിഷ്ഠിക്കാനുള്ള പ്രയാണം, സ്വന്തം പാർട്ടിയിൽ അവശേഷിച്ചിരുന്ന ജനാധിപത്യവും അട്ടിമറിച്ചുകൊണ്ടായിപ്പോയി എന്നത് തികച്ചും വൈരുധ്യമായി അവശേഷിക്കുന്നു. പ്രഖ്യാപനത്തിലുള്ളതു പ്രവൃത്തിയിലില്ലെന്നു വിമർശിക്കാനുള്ള അവസരം പ്രതിയോഗികൾക്കു സമ്മാനിച്ചുകൊണ്ടാണ് പ്രവർത്തകസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്ലീനറി ഒഴിവാക്കിയത്. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതും എളുപ്പമല്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര് റാവു എന്നിവർ സ്വന്തം നിലയിൽ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കം പണ്ടേ തുടങ്ങിക്കഴിഞ്ഞു. ഇവരെയൊക്കെ ഒഴിവാക്കി മോദിയെ നേരിടാൻ ഇന്നത്തെ നിലയിൽ എളുപ്പമല്ല.
തടസങ്ങളൊന്നും രാഷ്ട്രീയത്തിൽ കോൺഗ്രസിനു പുതുമയുള്ള കാര്യമല്ല. മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി ഏറ്റവുമാദ്യം രംഗത്തിറങ്ങിയിരിക്കുന്ന പാർട്ടി കോൺഗ്രസാണെന്നത് റായ്പുർ പ്ലീനറി ഉറപ്പാക്കിയിരിക്കുന്നു. പാർട്ടിക്കുള്ളിലെ പ്രതിസന്ധികൾ പരിഹരിക്കാനും പ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്താനും ഇനിയും സമയമുണ്ട്. അതു രണ്ടും ഉറപ്പാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാനുള്ള യുദ്ധം പാതി വിജയിച്ചെന്ന കാര്യത്തിൽ സംശയമില്ല. കിഴക്കു-പടിഞ്ഞാറ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ രണ്ടാം ഘട്ടം അവസാനിക്കും മുന്പ് അതൊക്കെ പരിഹരിച്ചാൽ കോൺഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമല്ല.