കുറ്റവാളികളെന്നു നാട്ടുപ്രമാണിമാർക്കു തോന്നുന്നവരെ നഗ്നരാക്കി നടത്തുന്നതും അതു ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ആൾക്കൂട്ടവിചാരണയുമൊക്കെ മറ്റു ചില സംസ്ഥാനങ്ങളിൽ സംഭവിക്കാറുണ്ട്. അത്തരം പ്രാകൃതശൈലികളെ അപലപിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിട്ടും നമ്മളിതുചെയ്യുന്നത് അപമാനകരമാണ്.
മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാരെ തൃപ്പൂണിത്തുറ പോലീസ് ഇംപോസിഷൻ എഴുതിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിടിയിലായ 16 ഡ്രൈവർമാരെയാണ് പോലീസ് സ്റ്റേഷനിലെത്തിച്ച് ‘ഇനിമേലിൽ ഞാൻ മദ്യപിച്ചു വാഹനമോടിക്കില്ല’എന്ന് 1000 തവണ എഴുതിച്ചത്. കേസെടുക്കുന്നതിലും പിഴയീടാക്കുന്നതിലും വാഹനരജിസ്ട്രേഷൻ റദ്ദാക്കുന്നതിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിലും ഇംപോസിഷൻ എഴുതിക്കുന്നതിലുമൊന്നും ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, നിലത്തു തലകുനിച്ചിരുന്ന് അവർ ഇംപോസിഷൻ എഴുതുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാവുന്നതാണോ? ഇന്ത്യൻ പീനൽകോഡ് അതിന് അനുവദിക്കുന്നുണ്ടോ?
ഇക്കഴിഞ്ഞ 13ന് പുലർച്ചെ അഞ്ചുമുതൽ ഒന്പതുമണിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചു വാഹനമോടിച്ച ഡ്രൈവർമാർ പിടിയിലായത്. 10 സ്വകാര്യബസുകൾ, രണ്ടു കെഎസ്ആർടിസി ബസുകൾ, നാലു സ്കൂൾ ബസുകൾ എന്നിവയിലെ ഡ്രൈവർമാരാണ് പിടിയിലായത്. യാത്രക്കാരെ തൃപ്പൂണിത്തുറ ബസ്സ്റ്റാൻഡിലും കുട്ടികളെ അതതു സ്കൂളുകളിലും എത്തിച്ചു. മദ്യപിച്ചതിനു പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കുന്നതിനുള്ള നടപടിയുമെടുത്തു. ഇതിനുപുറമേയാണ്, ‘ഇനിമേലിൽ ഞാൻ മദ്യപിച്ചു വാഹനമോടിക്കില്ല’ എന്ന് ഡ്രൈവർമാരെ നിലത്തിരുത്തി എഴുതിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
മദ്യപിച്ചു വാഹനമോടിക്കുന്നത്, ഒരു രീതിയിലും ന്യായീകരിക്കാവുന്നതല്ല. ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് പോലീസ് നടപടിയെടുത്തത്. അതിരാവിലെ പരിശോധനയ്ക്കിറങ്ങിയതുതന്നെ പോലീസിന്റെ ആത്മാർഥതയ്ക്കു തെളിവാണ്. പിടിയിലായവരിൽ പലരും, തലേന്ന് അവധിദിവസമായിരുന്നതിനാൽ മദ്യപിച്ചതിന്റെ ഫലമായിട്ടായിരിക്കാം രാവിലത്തെ ലഹരിപരിശോധനയിൽ കുടുങ്ങിയത്. അതിരാവിലെ അഞ്ചുമണിക്കു മദ്യപിച്ചതല്ല എന്നും ന്യായീകരിക്കാം.
പക്ഷേ, ഇതൊന്നും മദ്യലഹരിയിലുള്ള ഡ്രൈവിംഗിനു ന്യായീകരണമാകില്ല. വാഹനമോടിച്ചുകൊണ്ടിരിക്കുന്പോൾ മദ്യലഹരിയിലായിരുന്നോ എന്നതുമാത്രമാണ് വിഷയം. യാത്രക്കാരുടെയും നിരത്തിലെ മറ്റുവാഹനങ്ങളിലുള്ളവരുടെയും സുരക്ഷയുടെ ഭാഗമായി അവർ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഇവിടെയുണ്ടായത് അതു മാത്രമല്ല. പോലീസ് പറഞ്ഞതുപ്രകാരമാണെങ്കിൽ, ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാനുള്ള റിപ്പോർട്ട് ആർടിഒയ്ക്കു നൽകിയതിനുശേഷമാണ് ഇത്തരമൊരു നടപടിയെടുത്തത്. ഡ്രൈവർമാരെയും കുടുംബങ്ങളെയും അപരിഷ്കൃതമായ രീതിയിൽ പോലീസ് കൈകാര്യം ചെയ്തിരിക്കുകയാണ്. കുറ്റവാളികൾക്കും ഉറപ്പാക്കേണ്ട മനുഷ്യാവകാശമല്ലേ ലംഘിച്ചത്?
ഇത്തരം ആഘോഷങ്ങൾ കൈയടി കിട്ടാൻ ഉതകുമെങ്കിലും പരിഷ്കൃതസമൂഹത്തിൽ തുടരേണ്ടതുണ്ടോയെന്ന് ചിന്തിക്കുകതന്നെ വേണം. 16 കുടുംബങ്ങളിലെ അംഗങ്ങളായ കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി മനുഷ്യരെ പൊതുസമൂഹത്തിൽ അപഹസിക്കുന്നതിനു തുല്യമാണ് ഇത്തരം സദാചാര പോലീസിംഗ് എന്ന് ബഹുമാനപ്പെട്ട കേരള പോലീസിനെ ഓർമിപ്പിക്കട്ടെ.
സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിലുള്ളവരുടെ കുടുംബാംഗങ്ങളിൽ സ്കൂൾ വിദ്യാർഥികൾ വരെയുണ്ട്. അഭിമാനം മുറിപ്പെട്ടതിന്റെ പേരിലും ദുരഭിമാനത്തിന്റെ പേരിലും അവിവേകത്തോടെ പ്രവർത്തിക്കുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന കുട്ടികൾ ധാരാളമുണ്ട്. അച്ഛന്റെ വീഡിയോ കണ്ട് സഹപാഠികൾ പരിഹസിക്കുന്നതൊക്കെ പല കുട്ടികൾക്കും താങ്ങാവുന്നതിനപ്പുറമാകാം. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ അപ്രതീക്ഷിതമായി ഒരു പരിശോധന നടത്തിയാൽ മദ്യപിച്ചശേഷം ജോലി ചെയ്യുന്നതിനു പിടിയിലാകുന്നത് ഒന്നോ രണ്ടോ പതിനാറോ ഉദ്യോഗസ്ഥർ ആയിരിക്കില്ല. അവരെ ഉൾപ്പെടുത്തി ഇത്തരമൊരു വീഡിയോ ചെയ്യാൻ കേരള പോലീസ് തയാറാകുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യാനും പാടില്ല. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടികളെല്ലാം നിയമവിദഗ്ധർ നിരന്തരമായ പഠനങ്ങൾക്കുശേഷം ഉൾപ്പെടുത്തിയവയാണ്. അതിൽ വകതിരിവില്ലാത്ത കൂട്ടിച്ചേർക്കലുകൾ സർക്കാർ ഉദ്യോഗസ്ഥർ നടത്താതിരിക്കുന്നതാണ് ഉചിതം.
കുറ്റവാളികളെന്നു നാട്ടുപ്രമാണിമാർക്കു തോന്നുന്നവരെ നഗ്നരാക്കി നടത്തുന്നതും അതു ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ആൾക്കൂട്ടവിചാരണയുമൊക്കെ മറ്റു ചില സംസ്ഥാനങ്ങളിൽ സംഭവിക്കാറുണ്ട്. അത്തരം പ്രാകൃതശൈലികളെ അപലപിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിട്ടും നമ്മളിതുചെയ്യുന്നത് അപമാനകരമാണ്. ഇംപോസിഷൻ എഴുതിച്ചതല്ല, അതിന്റെ വീഡിയോ പൊതുസമൂഹത്തിൽ പ്രചരിപ്പിച്ച് അവരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ അവഹേളിച്ചത് നഗ്നമായ മനുഷ്യാവകാശ ലംഘനമല്ലേയെന്നു കേരളം ചിന്തിക്കണം. ഇത്തരം ശിക്ഷാരീതികളെ അനുകൂലിക്കുന്നവർ സ്വന്തം കുടുംബത്തിലാണ് ഇതു സംഭവിക്കുന്നത് എന്നു ചിന്തിച്ചാൽ ഗൗരവം മനസിലാക്കാവുന്നതേയുള്ളു. പോലീസുകാർക്കും കുടുംബമുണ്ടല്ലോ...അങ്ങനെ ചിന്തിക്കണം, കാര്യങ്ങൾ മനസിലാക്കണം.
മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാരെ തൃപ്പൂണിത്തുറ പോലീസ് ഇംപോസിഷൻ എഴുതിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിടിയിലായ 16 ഡ്രൈവർമാരെയാണ് പോലീസ് സ്റ്റേഷനിലെത്തിച്ച് ‘ഇനിമേലിൽ ഞാൻ മദ്യപിച്ചു വാഹനമോടിക്കില്ല’എന്ന് 1000 തവണ എഴുതിച്ചത്. കേസെടുക്കുന്നതിലും പിഴയീടാക്കുന്നതിലും വാഹനരജിസ്ട്രേഷൻ റദ്ദാക്കുന്നതിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിലും ഇംപോസിഷൻ എഴുതിക്കുന്നതിലുമൊന്നും ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, നിലത്തു തലകുനിച്ചിരുന്ന് അവർ ഇംപോസിഷൻ എഴുതുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാവുന്നതാണോ? ഇന്ത്യൻ പീനൽകോഡ് അതിന് അനുവദിക്കുന്നുണ്ടോ?
ഇക്കഴിഞ്ഞ 13ന് പുലർച്ചെ അഞ്ചുമുതൽ ഒന്പതുമണിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചു വാഹനമോടിച്ച ഡ്രൈവർമാർ പിടിയിലായത്. 10 സ്വകാര്യബസുകൾ, രണ്ടു കെഎസ്ആർടിസി ബസുകൾ, നാലു സ്കൂൾ ബസുകൾ എന്നിവയിലെ ഡ്രൈവർമാരാണ് പിടിയിലായത്. യാത്രക്കാരെ തൃപ്പൂണിത്തുറ ബസ്സ്റ്റാൻഡിലും കുട്ടികളെ അതതു സ്കൂളുകളിലും എത്തിച്ചു. മദ്യപിച്ചതിനു പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കുന്നതിനുള്ള നടപടിയുമെടുത്തു. ഇതിനുപുറമേയാണ്, ‘ഇനിമേലിൽ ഞാൻ മദ്യപിച്ചു വാഹനമോടിക്കില്ല’ എന്ന് ഡ്രൈവർമാരെ നിലത്തിരുത്തി എഴുതിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
മദ്യപിച്ചു വാഹനമോടിക്കുന്നത്, ഒരു രീതിയിലും ന്യായീകരിക്കാവുന്നതല്ല. ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് പോലീസ് നടപടിയെടുത്തത്. അതിരാവിലെ പരിശോധനയ്ക്കിറങ്ങിയതുതന്നെ പോലീസിന്റെ ആത്മാർഥതയ്ക്കു തെളിവാണ്. പിടിയിലായവരിൽ പലരും, തലേന്ന് അവധിദിവസമായിരുന്നതിനാൽ മദ്യപിച്ചതിന്റെ ഫലമായിട്ടായിരിക്കാം രാവിലത്തെ ലഹരിപരിശോധനയിൽ കുടുങ്ങിയത്. അതിരാവിലെ അഞ്ചുമണിക്കു മദ്യപിച്ചതല്ല എന്നും ന്യായീകരിക്കാം.
പക്ഷേ, ഇതൊന്നും മദ്യലഹരിയിലുള്ള ഡ്രൈവിംഗിനു ന്യായീകരണമാകില്ല. വാഹനമോടിച്ചുകൊണ്ടിരിക്കുന്പോൾ മദ്യലഹരിയിലായിരുന്നോ എന്നതുമാത്രമാണ് വിഷയം. യാത്രക്കാരുടെയും നിരത്തിലെ മറ്റുവാഹനങ്ങളിലുള്ളവരുടെയും സുരക്ഷയുടെ ഭാഗമായി അവർ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ടതാണ്. എന്നാൽ ഇവിടെയുണ്ടായത് അതു മാത്രമല്ല. പോലീസ് പറഞ്ഞതുപ്രകാരമാണെങ്കിൽ, ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാനുള്ള റിപ്പോർട്ട് ആർടിഒയ്ക്കു നൽകിയതിനുശേഷമാണ് ഇത്തരമൊരു നടപടിയെടുത്തത്. ഡ്രൈവർമാരെയും കുടുംബങ്ങളെയും അപരിഷ്കൃതമായ രീതിയിൽ പോലീസ് കൈകാര്യം ചെയ്തിരിക്കുകയാണ്. കുറ്റവാളികൾക്കും ഉറപ്പാക്കേണ്ട മനുഷ്യാവകാശമല്ലേ ലംഘിച്ചത്?
ഇത്തരം ആഘോഷങ്ങൾ കൈയടി കിട്ടാൻ ഉതകുമെങ്കിലും പരിഷ്കൃതസമൂഹത്തിൽ തുടരേണ്ടതുണ്ടോയെന്ന് ചിന്തിക്കുകതന്നെ വേണം. 16 കുടുംബങ്ങളിലെ അംഗങ്ങളായ കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി മനുഷ്യരെ പൊതുസമൂഹത്തിൽ അപഹസിക്കുന്നതിനു തുല്യമാണ് ഇത്തരം സദാചാര പോലീസിംഗ് എന്ന് ബഹുമാനപ്പെട്ട കേരള പോലീസിനെ ഓർമിപ്പിക്കട്ടെ.
സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിലുള്ളവരുടെ കുടുംബാംഗങ്ങളിൽ സ്കൂൾ വിദ്യാർഥികൾ വരെയുണ്ട്. അഭിമാനം മുറിപ്പെട്ടതിന്റെ പേരിലും ദുരഭിമാനത്തിന്റെ പേരിലും അവിവേകത്തോടെ പ്രവർത്തിക്കുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന കുട്ടികൾ ധാരാളമുണ്ട്. അച്ഛന്റെ വീഡിയോ കണ്ട് സഹപാഠികൾ പരിഹസിക്കുന്നതൊക്കെ പല കുട്ടികൾക്കും താങ്ങാവുന്നതിനപ്പുറമാകാം. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ അപ്രതീക്ഷിതമായി ഒരു പരിശോധന നടത്തിയാൽ മദ്യപിച്ചശേഷം ജോലി ചെയ്യുന്നതിനു പിടിയിലാകുന്നത് ഒന്നോ രണ്ടോ പതിനാറോ ഉദ്യോഗസ്ഥർ ആയിരിക്കില്ല. അവരെ ഉൾപ്പെടുത്തി ഇത്തരമൊരു വീഡിയോ ചെയ്യാൻ കേരള പോലീസ് തയാറാകുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യാനും പാടില്ല. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടികളെല്ലാം നിയമവിദഗ്ധർ നിരന്തരമായ പഠനങ്ങൾക്കുശേഷം ഉൾപ്പെടുത്തിയവയാണ്. അതിൽ വകതിരിവില്ലാത്ത കൂട്ടിച്ചേർക്കലുകൾ സർക്കാർ ഉദ്യോഗസ്ഥർ നടത്താതിരിക്കുന്നതാണ് ഉചിതം.
കുറ്റവാളികളെന്നു നാട്ടുപ്രമാണിമാർക്കു തോന്നുന്നവരെ നഗ്നരാക്കി നടത്തുന്നതും അതു ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ആൾക്കൂട്ടവിചാരണയുമൊക്കെ മറ്റു ചില സംസ്ഥാനങ്ങളിൽ സംഭവിക്കാറുണ്ട്. അത്തരം പ്രാകൃതശൈലികളെ അപലപിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിട്ടും നമ്മളിതുചെയ്യുന്നത് അപമാനകരമാണ്. ഇംപോസിഷൻ എഴുതിച്ചതല്ല, അതിന്റെ വീഡിയോ പൊതുസമൂഹത്തിൽ പ്രചരിപ്പിച്ച് അവരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ അവഹേളിച്ചത് നഗ്നമായ മനുഷ്യാവകാശ ലംഘനമല്ലേയെന്നു കേരളം ചിന്തിക്കണം. ഇത്തരം ശിക്ഷാരീതികളെ അനുകൂലിക്കുന്നവർ സ്വന്തം കുടുംബത്തിലാണ് ഇതു സംഭവിക്കുന്നത് എന്നു ചിന്തിച്ചാൽ ഗൗരവം മനസിലാക്കാവുന്നതേയുള്ളു. പോലീസുകാർക്കും കുടുംബമുണ്ടല്ലോ...അങ്ങനെ ചിന്തിക്കണം, കാര്യങ്ങൾ മനസിലാക്കണം.