നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ ഇല്ലെന്ന ധൈര്യത്തിലാണെങ്കിലും ജനവികാരത്തെ തെല്ലും മാനിക്കാത്തത് ഒരു സർക്കാരിനും ഭൂഷണമല്ല. ബജറ്റിലെ ജനവിരുദ്ധ നടപടികൾ പിൻവലിക്കുകതന്നെ വേണം.
ജനജീവിതം അത്യന്തം ദുരിതമാക്കുന്ന നികുതിക്കൊള്ളയ്ക്കെതിരേ കടുത്ത രോഷമാണ് സംസ്ഥാനത്തുള്ളത്. അത്, മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയാണെന്നു പറഞ്ഞും അവരെ പ്രതിസ്ഥാനത്തു നിർത്തിയും വിഷയം മാറ്റിയിട്ടു കാര്യമൊന്നുമില്ല. സർക്കാർ പ്രതിസ്ഥാനത്താണ്. അത് അടിവരയിട്ടു പറയുന്നതാണ് 21,797.86 കോടി രൂപയുടെ റവന്യു കുടിശിക സംസ്ഥാനത്തിനുണ്ടെന്നും അതിൽ 7,100.32 കോടി രൂപ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായതാണെന്നുമുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ഈ കുടിശികയിൽ കുറച്ചെങ്കിലും പിരിച്ചാൽ ഒഴിവാക്കാവുന്നതല്ലേയുള്ളൂ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്ന വാർഷിക വരുമാനമായ 750 കോടി. ഇന്ധനവില വർധനയിലെ ഓരോ പൈസയും ജനജീവിതം താറുമാറാക്കുമെന്നു കേന്ദ്രത്തെ ചൂണ്ടി വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതു നിങ്ങൾത്തന്നെയല്ലേ? ഇന്ധനവിലക്കാര്യത്തിൽ കേന്ദ്രത്തിന്റെ ജനദ്രോഹം സംസ്ഥാന സർക്കാരും പിന്തുടരുകയാണോ?
12 വകുപ്പുകളിൽനിന്നായി പിരിച്ചെടുക്കാനുള്ളതാണ് കുടിശിക. നികുതിഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 22.23 ശതമാനമാണ് കുടിശികയായി കിടക്കുന്നത്. റവന്യുവകുപ്പിനു കുടിശിക കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും കുടിശിക വസൂലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കാത്തതുമാണ് ഈയവസ്ഥയ്ക്കു കാരണമെന്നു റിപ്പോർട്ടിലുണ്ട്.
സർക്കാരിന്റെ ഉദാസീനതയും ബാർ ലൈസൻസ് പുതുക്കുന്നതിലെ കള്ളക്കളികളുമുൾപ്പെടെ സിഎജി ചൂണ്ടിക്കാണിക്കുന്ന മറ്റു കാരണങ്ങളും പരിശോധിച്ചാൽ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഈ ദുർവിധിക്കു വഴിയൊരുക്കിയതെന്നു കാണാം. സംസ്ഥാന സർക്കാർ ആരോപിക്കുന്നതുപോലെ കേന്ദ്രവിഹിതത്തിൽ കാര്യമായ കുറവില്ലെന്നും സിഎജി റിപ്പോർട്ട് പറയുന്നു. ഇക്കഴിഞ്ഞ വർഷം ഗ്രാന്റായും നികുതിയായും 42,628 കോടി ലഭിച്ചെന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ സംസ്ഥാനം കൃത്യമായ കണക്കു പറയട്ടെ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പോക്ക് പല കാര്യങ്ങളിലും ഏതാണ്ട് ഒരേ രീതിയിലാണ്. രണ്ടു കൂട്ടർക്കും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കണ്ണെടുത്താൽ കണ്ടുകൂടാ. നാടാകെ ഇളകിമറിഞ്ഞാലും ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയില്ല. പാർലമെന്റിൽ അദാനിയുമായി വഴിവിട്ട ബന്ധമെന്തെങ്കിലുമുണ്ടോയെന്നു ചോദിച്ചാൽ ചോദ്യമുയർത്തുന്നവരുടെ മരിച്ചുപോയവരും രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുമായ പൂർവികരെ അപഹസിച്ച് വിഷയം മാറ്റും.
ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമെവിടെ എന്ന് ആവർത്തിച്ചാൽ “എന്നെ എല്ലാവർക്കും വല്യ കാര്യമാ’’ണെന്നു സ്വർണപ്പണയ പരസ്യത്തിൽ പറയുന്നതുപോലെ, 140 കോടി ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നും മാധ്യമങ്ങൾ പറയുന്നതൊന്നും അവർ വിശ്വസിക്കില്ലെന്നുമൊക്കെ പ്രധാനമന്ത്രി തട്ടിവിടും. അപ്പോഴും ചോദ്യത്തിന് ഉത്തരമില്ല. കൂടുതൽ ചോദിച്ചാൽ രാജ്യത്തെ അവഹേളിക്കരുതെന്നു പറയും. അത്രയ്ക്കില്ലെങ്കിലും കേരളത്തിലും ഏതാണ്ട് ഇതേ ശൈലിയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി നികുതിക്കൊള്ളയെ ന്യായീകരിക്കും. പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നാണ് ഇവിടെയും പറയുന്നത്.
കേരളം കടക്കെണിയിലല്ലെന്നും ഇവിടെ ധൂർത്തൊന്നുമില്ലെന്നും മുഖ്യമന്ത്രി പറയുന്പോൾ, സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തിലാണെന്നു ധനമന്ത്രി പറയും. കടക്കെണിയെന്ന വാക്ക് ഉപയോഗിക്കാതെയുള്ള ഈ നാടകം തുടരുന്നതിനിടെയാണ് 70,000 കോടി രൂപയാണ് അഞ്ചു വർഷത്തിനിടെ സർക്കാർ പിരിച്ചെടുക്കാനുള്ളതെന്നു പറഞ്ഞ് യുഡിഎഫ് ധവളപത്രം പുറത്തിറക്കിയത്. അതിനു പിന്നാലെ സിഎജിയും നികുതിക്കുടിശിക ചൂണ്ടിക്കാണിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ ഇല്ലെന്ന ധൈര്യത്തിലാണെങ്കിലും ജനവികാരത്തെ തെല്ലും മാനിക്കാത്തത് ഒരു സർക്കാരിനും ഭൂഷണമല്ല. ബജറ്റിലെ ജനവിരുദ്ധ നടപടികൾ പിൻവലിക്കുകതന്നെ വേണം. മാധ്യമങ്ങളും പ്രതിപക്ഷവും സമരക്കാരുമൊക്കെ ഗൂഢാലോചന നടത്തുകയാണെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയായിരുന്നു സിൽവർലൈൻ വിഷയത്തിലും വിഴിഞ്ഞം പദ്ധതിയിലുമൊക്കെ സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. വിഴിഞ്ഞത്ത് അദാനിയുടെ ഉദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന മന്ത്രിമാരെയും നമ്മൾ കണ്ടു. വിചരിച്ചയാളല്ല അദാനിയെന്നു കണ്ടപ്പോൾ കളം മാറ്റിച്ചവിട്ടാൻ തുടങ്ങിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ തളർച്ച വിഴിഞ്ഞം പദ്ധതിയെ ബാധിക്കുമോയെന്ന കാര്യത്തിൽ സർക്കാരിനും ഉത്കണ്ഠയുണ്ടെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി ആദ്യമായി സമ്മതിച്ചു.
സിൽവർലൈൻ, വിഴിഞ്ഞം സമരങ്ങൾ അടിച്ചൊതുക്കാനുണ്ടായ കോടികളുടെ ചെലവുകൾ, ജനഹിതം ശ്രവിച്ചിരുന്നെങ്കിൽ ഒഴിവാക്കാനാകുമായിരുന്നില്ലേ? അതിന്റെ ഭാരവും വഹിക്കേണ്ടിവന്നതു ജനങ്ങളാണെന്നതു മറക്കരുത്. പിൻവാതിൽ നിയമനവും പാർട്ടിക്കാരെ വിവിധ സ്ഥാനങ്ങളിൽ കുടിയിരുത്തുന്നതും തോന്നിയപോലെ ശന്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതുമൊക്കെ വേറെ. മാധ്യമങ്ങളും പ്രതിപക്ഷവുമല്ലെങ്കിൽ, ജനം മടുത്തെന്ന് ഇവരോട് ആരാണു പറഞ്ഞുകൊടുക്കുക?
ജനജീവിതം അത്യന്തം ദുരിതമാക്കുന്ന നികുതിക്കൊള്ളയ്ക്കെതിരേ കടുത്ത രോഷമാണ് സംസ്ഥാനത്തുള്ളത്. അത്, മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയാണെന്നു പറഞ്ഞും അവരെ പ്രതിസ്ഥാനത്തു നിർത്തിയും വിഷയം മാറ്റിയിട്ടു കാര്യമൊന്നുമില്ല. സർക്കാർ പ്രതിസ്ഥാനത്താണ്. അത് അടിവരയിട്ടു പറയുന്നതാണ് 21,797.86 കോടി രൂപയുടെ റവന്യു കുടിശിക സംസ്ഥാനത്തിനുണ്ടെന്നും അതിൽ 7,100.32 കോടി രൂപ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായതാണെന്നുമുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ഈ കുടിശികയിൽ കുറച്ചെങ്കിലും പിരിച്ചാൽ ഒഴിവാക്കാവുന്നതല്ലേയുള്ളൂ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്ന വാർഷിക വരുമാനമായ 750 കോടി. ഇന്ധനവില വർധനയിലെ ഓരോ പൈസയും ജനജീവിതം താറുമാറാക്കുമെന്നു കേന്ദ്രത്തെ ചൂണ്ടി വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതു നിങ്ങൾത്തന്നെയല്ലേ? ഇന്ധനവിലക്കാര്യത്തിൽ കേന്ദ്രത്തിന്റെ ജനദ്രോഹം സംസ്ഥാന സർക്കാരും പിന്തുടരുകയാണോ?
12 വകുപ്പുകളിൽനിന്നായി പിരിച്ചെടുക്കാനുള്ളതാണ് കുടിശിക. നികുതിഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 22.23 ശതമാനമാണ് കുടിശികയായി കിടക്കുന്നത്. റവന്യുവകുപ്പിനു കുടിശിക കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും കുടിശിക വസൂലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കാത്തതുമാണ് ഈയവസ്ഥയ്ക്കു കാരണമെന്നു റിപ്പോർട്ടിലുണ്ട്.
സർക്കാരിന്റെ ഉദാസീനതയും ബാർ ലൈസൻസ് പുതുക്കുന്നതിലെ കള്ളക്കളികളുമുൾപ്പെടെ സിഎജി ചൂണ്ടിക്കാണിക്കുന്ന മറ്റു കാരണങ്ങളും പരിശോധിച്ചാൽ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഈ ദുർവിധിക്കു വഴിയൊരുക്കിയതെന്നു കാണാം. സംസ്ഥാന സർക്കാർ ആരോപിക്കുന്നതുപോലെ കേന്ദ്രവിഹിതത്തിൽ കാര്യമായ കുറവില്ലെന്നും സിഎജി റിപ്പോർട്ട് പറയുന്നു. ഇക്കഴിഞ്ഞ വർഷം ഗ്രാന്റായും നികുതിയായും 42,628 കോടി ലഭിച്ചെന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ സംസ്ഥാനം കൃത്യമായ കണക്കു പറയട്ടെ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പോക്ക് പല കാര്യങ്ങളിലും ഏതാണ്ട് ഒരേ രീതിയിലാണ്. രണ്ടു കൂട്ടർക്കും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കണ്ണെടുത്താൽ കണ്ടുകൂടാ. നാടാകെ ഇളകിമറിഞ്ഞാലും ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയില്ല. പാർലമെന്റിൽ അദാനിയുമായി വഴിവിട്ട ബന്ധമെന്തെങ്കിലുമുണ്ടോയെന്നു ചോദിച്ചാൽ ചോദ്യമുയർത്തുന്നവരുടെ മരിച്ചുപോയവരും രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുമായ പൂർവികരെ അപഹസിച്ച് വിഷയം മാറ്റും.
ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമെവിടെ എന്ന് ആവർത്തിച്ചാൽ “എന്നെ എല്ലാവർക്കും വല്യ കാര്യമാ’’ണെന്നു സ്വർണപ്പണയ പരസ്യത്തിൽ പറയുന്നതുപോലെ, 140 കോടി ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നും മാധ്യമങ്ങൾ പറയുന്നതൊന്നും അവർ വിശ്വസിക്കില്ലെന്നുമൊക്കെ പ്രധാനമന്ത്രി തട്ടിവിടും. അപ്പോഴും ചോദ്യത്തിന് ഉത്തരമില്ല. കൂടുതൽ ചോദിച്ചാൽ രാജ്യത്തെ അവഹേളിക്കരുതെന്നു പറയും. അത്രയ്ക്കില്ലെങ്കിലും കേരളത്തിലും ഏതാണ്ട് ഇതേ ശൈലിയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി നികുതിക്കൊള്ളയെ ന്യായീകരിക്കും. പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നാണ് ഇവിടെയും പറയുന്നത്.
കേരളം കടക്കെണിയിലല്ലെന്നും ഇവിടെ ധൂർത്തൊന്നുമില്ലെന്നും മുഖ്യമന്ത്രി പറയുന്പോൾ, സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തിലാണെന്നു ധനമന്ത്രി പറയും. കടക്കെണിയെന്ന വാക്ക് ഉപയോഗിക്കാതെയുള്ള ഈ നാടകം തുടരുന്നതിനിടെയാണ് 70,000 കോടി രൂപയാണ് അഞ്ചു വർഷത്തിനിടെ സർക്കാർ പിരിച്ചെടുക്കാനുള്ളതെന്നു പറഞ്ഞ് യുഡിഎഫ് ധവളപത്രം പുറത്തിറക്കിയത്. അതിനു പിന്നാലെ സിഎജിയും നികുതിക്കുടിശിക ചൂണ്ടിക്കാണിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ ഇല്ലെന്ന ധൈര്യത്തിലാണെങ്കിലും ജനവികാരത്തെ തെല്ലും മാനിക്കാത്തത് ഒരു സർക്കാരിനും ഭൂഷണമല്ല. ബജറ്റിലെ ജനവിരുദ്ധ നടപടികൾ പിൻവലിക്കുകതന്നെ വേണം. മാധ്യമങ്ങളും പ്രതിപക്ഷവും സമരക്കാരുമൊക്കെ ഗൂഢാലോചന നടത്തുകയാണെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയായിരുന്നു സിൽവർലൈൻ വിഷയത്തിലും വിഴിഞ്ഞം പദ്ധതിയിലുമൊക്കെ സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. വിഴിഞ്ഞത്ത് അദാനിയുടെ ഉദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന മന്ത്രിമാരെയും നമ്മൾ കണ്ടു. വിചരിച്ചയാളല്ല അദാനിയെന്നു കണ്ടപ്പോൾ കളം മാറ്റിച്ചവിട്ടാൻ തുടങ്ങിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ തളർച്ച വിഴിഞ്ഞം പദ്ധതിയെ ബാധിക്കുമോയെന്ന കാര്യത്തിൽ സർക്കാരിനും ഉത്കണ്ഠയുണ്ടെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി ആദ്യമായി സമ്മതിച്ചു.
സിൽവർലൈൻ, വിഴിഞ്ഞം സമരങ്ങൾ അടിച്ചൊതുക്കാനുണ്ടായ കോടികളുടെ ചെലവുകൾ, ജനഹിതം ശ്രവിച്ചിരുന്നെങ്കിൽ ഒഴിവാക്കാനാകുമായിരുന്നില്ലേ? അതിന്റെ ഭാരവും വഹിക്കേണ്ടിവന്നതു ജനങ്ങളാണെന്നതു മറക്കരുത്. പിൻവാതിൽ നിയമനവും പാർട്ടിക്കാരെ വിവിധ സ്ഥാനങ്ങളിൽ കുടിയിരുത്തുന്നതും തോന്നിയപോലെ ശന്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതുമൊക്കെ വേറെ. മാധ്യമങ്ങളും പ്രതിപക്ഷവുമല്ലെങ്കിൽ, ജനം മടുത്തെന്ന് ഇവരോട് ആരാണു പറഞ്ഞുകൊടുക്കുക?