ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ സിംഗിൾസിൽ തായ്ലൻഡിന്റെ കുൻലൗട്ട് വിറ്റിഡ്സരനും വനിതാ സിംഗിൾസിൽ ദക്ഷിണകൊറിയയുടെ ആൻ സിയോംഗും കിരീടം സ്വന്തമാക്കി. ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെന്നിനെ അട്ടിമറിച്ചാണ് കുൻലൗട്ട് ജേതാവായത്.ജാപ്പനീസ് താരം അകാനെ യാമഗുച്ചിയെ കീഴടക്കിയാണ് സിയോംഗ് ചാന്പ്യനായത്.