പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ സർക്കാർ ആരെയോ ഭയപ്പെടുന്നതുപോലെയാണ് പെരുമാറുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ഭയമില്ലെങ്കിൽ ആരെ പ്രീണിപ്പിക്കാനാണ് ഒളിച്ചുകളിയെന്ന സംശയം അവശേഷിക്കും.
പോപ്പുലര്‍ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി ജപ്തി നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഡിസംബറില്‍ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ത്തന്നെ ജപ്തി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ അന്നു നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകുന്നതില്‍ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. ജനുവരി 15നകം ജപ്തി പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്നുള്ള ഒരു മാസത്തിനകം റവന്യു റിക്കവറി പൂര്‍ത്തിയാക്കുമെന്നുമാണ് അന്നു അറിയിച്ചിരുന്നത്.
എന്നിട്ടും കാര്യങ്ങൾ ഒച്ചിഴയുന്നതുപോലെയാണു മുന്നോട്ടു നീങ്ങുന്നത്. മറ്റു പല കാര്യങ്ങൾക്കും നടപടിക്രമങ്ങൾക്കു ഏറെ ശുഷ്കാന്തി കാട്ടുന്ന സർക്കാർ ഇക്കാര്യത്തിൽ മുറപോലെയാണു സംഗതികൾ നീക്കുന്നത്. റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി പിഎഫ്ഐ നേതാവ് അബ്ദുള്‍ സത്താറിന് ഡിസംബര്‍ 31 നോട്ടീസ് നല്‍കിയെന്നാണു കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. പതിനാലു ജില്ലകളിലെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുവിവരങ്ങള്‍ രജിസ്ട്രേഷന് ഐജി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ജപ്തിക്കു മുൻകൂർ നോട്ടീസ് നൽകേണ്ടെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരൻ നന്പ്യാരും ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലിനെത്തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കു നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്തതിനാലാണു ജപ്തി നടപടി സ്വീകരിക്കുന്നത്. അതിനാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
തുടക്കം മുതലേ ഈ കേസിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒളിച്ചുകളിയെച്ചൊല്ലി ആക്ഷേപമുയർന്നിരുന്നു. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ കേസിൽ നിന്നൊഴിവാക്കിയതിനു പിന്നിൽ സിപിഎമ്മിന്റെ ചില ഉന്നതരാണെന്ന വസ്തുതയും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും സെക്രട്ടറി റൗഫും ചേർന്നു വാർത്താസമ്മേളനം വിളിച്ചാണു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. എന്നിട്ടും റൗഫിനെ കേസിൽ നിന്നൊഴിവാക്കിയത് സിപിഎം- പിഎഫ്ഐ വോട്ടുകച്ചവടങ്ങൾക്കു ഇടനിലക്കാരനായതിന്റെ ഉപകാരസ്മരണയാണെന്നു പ്രതിപക്ഷമടക്കം ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്ന മട്ടിലാണ് ഈ കേസിലുള്ള സർക്കാരിന്റെ നടപടികളത്രയും. നിരോധനം മുന്നിൽക്കണ്ടു പിഎഫ്ഐയുടെ സ്വത്തുവകകളിൽ പലതും ചാരിറ്റബിൾ ട്രസ്റ്റുകളുടെ പേരിലാണു രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ആ നിലയ്ക്ക് ജപ്തിനടപടി എത്രത്തോളം കാര്യക്ഷമമാകും എന്നതിലും ആശങ്കയുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടനാഭാരവാഹികളുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്ത് ജനുവരി 23നു സര്‍ക്കാര്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു ഹൈക്കോടതിയുടെ അന്ത്യശാസനം. റിപ്പോര്‍ട്ടില്‍ സ്വത്തുവകകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ വേണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. നടപടികള്‍ക്കു നിയോഗിച്ചിരുന്ന ഡോ. വി. വേണു അപകടത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്നും ജപ്തി നടപടികളില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നുമായിരുന്നു കോടതിയിൽ സർക്കാരിന്റെ അഴകൊഴന്പൻ വിശദീകരണം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാനുള്ള ആത്മാർഥമായ പരിശ്രമമുണ്ടെന്നു സര്‍ക്കാര്‍ കോടതിയിലും പുറത്തും ആവർത്തിച്ചു പറയുന്പോഴും പ്രവൃത്തിയിൽ അതൊന്നും തെളിയുന്നില്ല. അതുകൊണ്ടുതന്നെയാണ് ഹൈക്കോടതിക്കു ഒന്നിലേറെത്തവണ ഇക്കാര്യത്തിൽ സർക്കാരിനെ ശാസിക്കേണ്ടി വന്നതും.
പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ സർക്കാർ ആരെയോ ഭയപ്പെടുന്നതുപോലെയാണ് പെരുമാറുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ഭയമില്ലെങ്കിൽ ആരെ പ്രീണിപ്പിക്കാനാണ് ഒളിച്ചുകളിയെന്ന സംശയം അവശേഷിക്കും. പ്രത്യയശാസ്ത്രത്തെ പടിക്കുപുറത്തു നിർത്തി പ്രായോഗിക വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകുന്പോൾ ഇത്തരം ഒളിച്ചുകളികളും പ്രീണനങ്ങളും ഭയപ്പാടുകളും വേണ്ടിവരുമെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവാണ്.
പല ഉന്നത നേതാക്കളുടെയും ജീവനടക്കം നഷ്ടപ്പെടുത്തിയിട്ടുള്ള ഈ അധികാരക്കളി രാജ്യത്തെ നശിപ്പിക്കുമെന്നു തിരിച്ചറിയാനുള്ള വിവേകമാണു ഇടതു-വലതു രാഷ്ട്രീയക്കാരിൽനിന്നു പൊതുജനം പ്രതീക്ഷിക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയോ പേരിലായാലും നാടു നശിപ്പിക്കാൻ ഒരുന്പെട്ടിറങ്ങിയ പ്രസ്ഥാനങ്ങൾക്കു ചൂട്ടുപിടിക്കുന്നതു ഭയാനകമായ പ്രത്യാഘാതങ്ങളിലേക്കാണു നയിക്കുക. തീവ്രവാദത്തെയും ഭീകരവാദത്തെയും മുളയിലേ നുള്ളുമെന്നു നാഴികയ്ക്കു നാൽപ്പതുവട്ടം വീന്പിളക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും ഇക്കാര്യം ഓർത്തിരിക്കുന്നതു നന്ന്.
പോപ്പുലര്‍ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി ജപ്തി നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഡിസംബറില്‍ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ത്തന്നെ ജപ്തി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയില്‍ അന്നു നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകുന്നതില്‍ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. ജനുവരി 15നകം ജപ്തി പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്നുള്ള ഒരു മാസത്തിനകം റവന്യു റിക്കവറി പൂര്‍ത്തിയാക്കുമെന്നുമാണ് അന്നു അറിയിച്ചിരുന്നത്.
എന്നിട്ടും കാര്യങ്ങൾ ഒച്ചിഴയുന്നതുപോലെയാണു മുന്നോട്ടു നീങ്ങുന്നത്. മറ്റു പല കാര്യങ്ങൾക്കും നടപടിക്രമങ്ങൾക്കു ഏറെ ശുഷ്കാന്തി കാട്ടുന്ന സർക്കാർ ഇക്കാര്യത്തിൽ മുറപോലെയാണു സംഗതികൾ നീക്കുന്നത്. റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി പിഎഫ്ഐ നേതാവ് അബ്ദുള്‍ സത്താറിന് ഡിസംബര്‍ 31 നോട്ടീസ് നല്‍കിയെന്നാണു കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. പതിനാലു ജില്ലകളിലെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുവിവരങ്ങള്‍ രജിസ്ട്രേഷന് ഐജി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ജപ്തിക്കു മുൻകൂർ നോട്ടീസ് നൽകേണ്ടെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരൻ നന്പ്യാരും ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലിനെത്തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കു നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്തതിനാലാണു ജപ്തി നടപടി സ്വീകരിക്കുന്നത്. അതിനാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
തുടക്കം മുതലേ ഈ കേസിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒളിച്ചുകളിയെച്ചൊല്ലി ആക്ഷേപമുയർന്നിരുന്നു. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ കേസിൽ നിന്നൊഴിവാക്കിയതിനു പിന്നിൽ സിപിഎമ്മിന്റെ ചില ഉന്നതരാണെന്ന വസ്തുതയും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും സെക്രട്ടറി റൗഫും ചേർന്നു വാർത്താസമ്മേളനം വിളിച്ചാണു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. എന്നിട്ടും റൗഫിനെ കേസിൽ നിന്നൊഴിവാക്കിയത് സിപിഎം- പിഎഫ്ഐ വോട്ടുകച്ചവടങ്ങൾക്കു ഇടനിലക്കാരനായതിന്റെ ഉപകാരസ്മരണയാണെന്നു പ്രതിപക്ഷമടക്കം ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്ന മട്ടിലാണ് ഈ കേസിലുള്ള സർക്കാരിന്റെ നടപടികളത്രയും. നിരോധനം മുന്നിൽക്കണ്ടു പിഎഫ്ഐയുടെ സ്വത്തുവകകളിൽ പലതും ചാരിറ്റബിൾ ട്രസ്റ്റുകളുടെ പേരിലാണു രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ആ നിലയ്ക്ക് ജപ്തിനടപടി എത്രത്തോളം കാര്യക്ഷമമാകും എന്നതിലും ആശങ്കയുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടനാഭാരവാഹികളുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്ത് ജനുവരി 23നു സര്‍ക്കാര്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു ഹൈക്കോടതിയുടെ അന്ത്യശാസനം. റിപ്പോര്‍ട്ടില്‍ സ്വത്തുവകകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ വേണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. നടപടികള്‍ക്കു നിയോഗിച്ചിരുന്ന ഡോ. വി. വേണു അപകടത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്നും ജപ്തി നടപടികളില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നുമായിരുന്നു കോടതിയിൽ സർക്കാരിന്റെ അഴകൊഴന്പൻ വിശദീകരണം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാനുള്ള ആത്മാർഥമായ പരിശ്രമമുണ്ടെന്നു സര്‍ക്കാര്‍ കോടതിയിലും പുറത്തും ആവർത്തിച്ചു പറയുന്പോഴും പ്രവൃത്തിയിൽ അതൊന്നും തെളിയുന്നില്ല. അതുകൊണ്ടുതന്നെയാണ് ഹൈക്കോടതിക്കു ഒന്നിലേറെത്തവണ ഇക്കാര്യത്തിൽ സർക്കാരിനെ ശാസിക്കേണ്ടി വന്നതും.
പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ സർക്കാർ ആരെയോ ഭയപ്പെടുന്നതുപോലെയാണ് പെരുമാറുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ഭയമില്ലെങ്കിൽ ആരെ പ്രീണിപ്പിക്കാനാണ് ഒളിച്ചുകളിയെന്ന സംശയം അവശേഷിക്കും. പ്രത്യയശാസ്ത്രത്തെ പടിക്കുപുറത്തു നിർത്തി പ്രായോഗിക വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകുന്പോൾ ഇത്തരം ഒളിച്ചുകളികളും പ്രീണനങ്ങളും ഭയപ്പാടുകളും വേണ്ടിവരുമെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവാണ്.
പല ഉന്നത നേതാക്കളുടെയും ജീവനടക്കം നഷ്ടപ്പെടുത്തിയിട്ടുള്ള ഈ അധികാരക്കളി രാജ്യത്തെ നശിപ്പിക്കുമെന്നു തിരിച്ചറിയാനുള്ള വിവേകമാണു ഇടതു-വലതു രാഷ്ട്രീയക്കാരിൽനിന്നു പൊതുജനം പ്രതീക്ഷിക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയോ പേരിലായാലും നാടു നശിപ്പിക്കാൻ ഒരുന്പെട്ടിറങ്ങിയ പ്രസ്ഥാനങ്ങൾക്കു ചൂട്ടുപിടിക്കുന്നതു ഭയാനകമായ പ്രത്യാഘാതങ്ങളിലേക്കാണു നയിക്കുക. തീവ്രവാദത്തെയും ഭീകരവാദത്തെയും മുളയിലേ നുള്ളുമെന്നു നാഴികയ്ക്കു നാൽപ്പതുവട്ടം വീന്പിളക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും ഇക്കാര്യം ഓർത്തിരിക്കുന്നതു നന്ന്.