കേരളത്തിലെ തട്ടിപ്പുകൾ സ്വകാര്യവ്യക്തികളുടെ നിക്ഷേപ തട്ടിപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല. സഹകരണ ബാങ്കുകളും മുന്നിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ പ്രതികളാകുന്ന ഇത്തരം കേസുകളും പെരുകുകയാണ്.
നിക്ഷേപ, സാന്പത്തികതട്ടിപ്പുകളിൽ വീഴാൻ മടിയില്ലാത്ത മലയാളികളെ തേടി കെണിയൊരുക്കി കാത്തിരിക്കുകയാണ് കവർച്ചക്കാർ. കോടികളുടെ തട്ടിപ്പു നടത്തി മുങ്ങി പൊള്ളാച്ചിയിൽനിന്ന് കഴിഞ്ഞദിവസം പിടിയിലായ പ്രവീൺ റാണ അതിലൊരാൾ മാത്രമാണ്. 1995-96 കാലഘട്ടത്തിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പോടെ ഉച്ചസ്ഥായിയിലെത്തിയ ‘പെട്ടെന്നാകാം കോടീശ്വരൻ’ ജനപ്രിയ തട്ടിപ്പു പരന്പരയുടെ അവസാനത്തേതല്ലാത്ത അധ്യായമാണിത്. സർക്കാരും ജനങ്ങളും ഒരുപോലെ ജാഗ്രത പാലിച്ചില്ലെങ്കിൽ പണനഷ്ടവും മാനഹാനിയും ഇനിയുമുണ്ടാകും.
150 കോടി രൂപയുടെ നിക്ഷേപതട്ടിപ്പു കേസിലാണ് ‘സേഫ് ആൻഡ് സ്ട്രോംഗ് കന്പനി’ ഉടമ പ്രവീൺ റാണ അറസ്റ്റിലായിരിക്കുന്നത്. നയാപൈസ തന്റെ കൈയിലില്ലെന്ന് അയാൾ പോലീസിനോടു പറഞ്ഞത്, നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്വന്തം അക്കൗണ്ടുകളിൽനിന്നു പണം മാറ്റിയശേഷമാവാം ഇത്തരത്തിൽ നുണ പറയുന്നതെന്ന സംശയത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിലാണ്. 250തിലധികം നിക്ഷേപകരിൽനിന്നായി 150 കോടി തട്ടിയെടുത്തെന്നത് കൃത്യമാകണമെന്നില്ല. പുറത്തു പറയാൻ കഴിയാത്ത കള്ളപ്പണം നിക്ഷേപിച്ചവരുണ്ടെങ്കിൽ അവർ പരാതിക്കാരുടെ പട്ടികയിൽ ഉണ്ടാകണമെന്നുമില്ല.
കെ.പി. പ്രവീൺ എന്ന പേരിനു ഗ്ലാമർ കൂട്ടാനാണ് പ്രവീൺ റാണ എന്നാക്കിയത്. അതും പോരാഞ്ഞ് ഡോക്ടർ എന്നുകൂടി ചേർത്തു. വ്യാജ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുപോലും ഇയാളുടെ കൈയിലില്ലെന്നാണ് അറിയുന്നത്. വിശ്വാസ്യതയുണ്ടാക്കാൻ ലൈഫ് ഡോക്ടർ എന്ന ലേബലിൽ ടിവി ചാനലിലും പ്രത്യക്ഷപ്പെട്ടു. ഒരു ലക്ഷം മുതൽ 20 ലക്ഷംവരെ നിക്ഷേപങ്ങൾ കുമിഞ്ഞുകൂടിയതോടെ സിനിമ നിർമിക്കാനും ആഡംബരജീവിതത്തിനുമൊക്കെയായി കോടികൾ വാരിയെറിഞ്ഞു. ബാങ്കുകൾ ഏഴും എട്ടും ശതമാനം പലിശ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കുന്പോൾ റാണ 48 ശതമാനം പലിശയാണു വാഗ്ദാനം ചെയ്തത്. വിവാഹാവശ്യത്തിനും ചികിത്സയ്ക്കുമൊക്കെ ഉപയോഗിക്കാമെന്നു കരുതി ഉള്ളതെല്ലാം നിക്ഷേപിച്ച സാധാരണക്കാർ മുതൽ പെട്ടെന്നു കോടീശ്വരനാകാൻ ഇറങ്ങിപ്പുറപ്പെട്ടവരും കള്ളപ്പണം സൂക്ഷിച്ചവരുമെല്ലാം കെണിയിലായി. കുറച്ചുനാൾ കൃത്യമായി പലിശ നൽകിയെങ്കിലും മുതലുമെടുത്ത് റാണ മുങ്ങി.
ശബരീനാഥും മോൻസൺ മാവുങ്കലുമൊക്കെ ഇതേ ശൈലിയിൽ തട്ടിപ്പു നടത്തിയവരായിരുന്നു. പക്ഷേ, അതിൽനിന്നൊന്നും നാം പാഠം പഠിച്ചില്ല. സർക്കാരിന്റെ ജാഗ്രതയില്ലായ്മയും ഇത്തരം തട്ടിപ്പുകാർക്കു വളരാൻ വഴിയൊരുക്കി. സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ അനുമതി ഇല്ലാതെ തുടങ്ങുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ച് 2019ൽ കേന്ദ്രം ‘ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്’ (ബഡ്സ്)എന്ന നിയമം പാസാക്കിയിരുന്നു.
ഇതു സംസ്ഥാനത്ത് നടപ്പാക്കാൻ 2021 നവംബറിൽ സംസ്ഥാന സർക്കാർ പുതിയ ചട്ടം വിജ്ഞാപനം ചെയ്തിരുന്നു. നിക്ഷേപതട്ടിപ്പുകാർ മുങ്ങിക്കഴിഞ്ഞ് നിക്ഷേപകർക്കു കാര്യമായ പ്രയോജനമില്ലാത്ത അന്വേഷണവും കേസുമൊക്കെ നടത്തുന്നതിനു പകരം തുടക്കത്തിൽതന്നെ സാന്പത്തിക സ്ഥാപനങ്ങളെ നിരീക്ഷിക്കാനുള്ളതായിരുന്നു പുതിയ ചട്ടങ്ങൾ. ഇതനുസരിച്ച്, ധനകാര്യസ്ഥാപനങ്ങളിൽ പരിശോധന നടത്താനും നിക്ഷേപവും ആസ്തികളും പിടിച്ചെടുക്കാനും സർക്കാർ നിയോഗിക്കുന്ന അഥോറിറ്റിക്ക് അനുമതി ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. തട്ടിപ്പുസ്ഥാപനങ്ങളുടെ പരസ്യം നൽകുന്ന മാധ്യമങ്ങൾക്കെതിരേയും കേസെടുക്കുന്ന വകുപ്പുകൾവരെ ഉൾപ്പെടുത്തിയിരുന്ന ‘ബഡ്സ്’ കേരളത്തിൽ ഫലമൊന്നുമുണ്ടാക്കിയില്ലെന്നതാണ് പുതിയ കേസുകൾ തെളിയിക്കുന്നത്. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ്. 1,600 കോടി രൂപ തട്ടിപ്പു നടത്തിയ പാറശാലയിലെ കുപ്രസിദ്ധ നിർമൽ കൃഷ്ണ തട്ടിപ്പുകേസിൽ അഞ്ചു വർഷം കഴിഞ്ഞിട്ടും വിധിയായിട്ടില്ല. കണ്ണൂരിലെ അർബൻ നിധി തട്ടിപ്പുകേസിലും 2015ലും 2018ലും കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നുമായിട്ടില്ല.
കേരളത്തിലെ തട്ടിപ്പുകൾ സ്വകാര്യവ്യക്തികളുടെ നിക്ഷേപ തട്ടിപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല. സഹകരണ ബാങ്കുകളും മുന്നിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ പ്രതികളാകുന്ന ഇത്തരം കേസുകളും പെരുകുകയാണ്. ഇങ്ങനെ പണം നഷ്ടപ്പെട്ട ആയിരക്കണക്കിനു പാവങ്ങൾ ഇപ്പോഴുമുണ്ട് കേരളത്തിൽ. ഇതിനൊക്കെ പുറമേയാണ് ഓൺലൈൻ സാന്പത്തിക തട്ടിപ്പുകൾ. മറ്റുള്ളവര്ക്ക് അക്കൗണ്ടില് പ്രവേശിക്കുന്നതിന് അനുമതി കൊടുക്കുന്ന രീതിയിൽ പാസ്വേഡ്, ഒടിടി, സിവിവി നന്പരുകൾ മറ്റാർക്കും കൈമാറരുതെന്നു മുന്നറിയിപ്പുണ്ടെങ്കിലും ഇപ്പോഴും അതു ശ്രദ്ധിക്കാത്തവരുടെ പണം നഷ്ടമായിക്കൊണ്ടിരിക്കുന്നു.
റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കിൽ കൂടുതൽ വാഗ്ദാനം ചെയ്ത് പ്രലോഭനങ്ങളുമായെത്തുന്നവരെ പടിക്കു പുറത്താക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. പ്രതികൾ കോടികളുമായി മുങ്ങിക്കഴിഞ്ഞശേഷം പോലീസിനെ പിന്നാലെ വിടുന്നതിനപ്പുറം സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അതു നിർവഹിക്കാൻ പ്രാപ്തിയുണ്ടെങ്കിൽ സംസ്ഥാനത്തെ സാന്പത്തികതട്ടിപ്പുകൾക്ക് അറുതിയുണ്ടാകും. അതു സംഭവിച്ചാലും ഇല്ലെങ്കിലും ജനം ജാഗ്രത കൈവിടരുത്.
നിക്ഷേപ, സാന്പത്തികതട്ടിപ്പുകളിൽ വീഴാൻ മടിയില്ലാത്ത മലയാളികളെ തേടി കെണിയൊരുക്കി കാത്തിരിക്കുകയാണ് കവർച്ചക്കാർ. കോടികളുടെ തട്ടിപ്പു നടത്തി മുങ്ങി പൊള്ളാച്ചിയിൽനിന്ന് കഴിഞ്ഞദിവസം പിടിയിലായ പ്രവീൺ റാണ അതിലൊരാൾ മാത്രമാണ്. 1995-96 കാലഘട്ടത്തിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പോടെ ഉച്ചസ്ഥായിയിലെത്തിയ ‘പെട്ടെന്നാകാം കോടീശ്വരൻ’ ജനപ്രിയ തട്ടിപ്പു പരന്പരയുടെ അവസാനത്തേതല്ലാത്ത അധ്യായമാണിത്. സർക്കാരും ജനങ്ങളും ഒരുപോലെ ജാഗ്രത പാലിച്ചില്ലെങ്കിൽ പണനഷ്ടവും മാനഹാനിയും ഇനിയുമുണ്ടാകും.
150 കോടി രൂപയുടെ നിക്ഷേപതട്ടിപ്പു കേസിലാണ് ‘സേഫ് ആൻഡ് സ്ട്രോംഗ് കന്പനി’ ഉടമ പ്രവീൺ റാണ അറസ്റ്റിലായിരിക്കുന്നത്. നയാപൈസ തന്റെ കൈയിലില്ലെന്ന് അയാൾ പോലീസിനോടു പറഞ്ഞത്, നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്വന്തം അക്കൗണ്ടുകളിൽനിന്നു പണം മാറ്റിയശേഷമാവാം ഇത്തരത്തിൽ നുണ പറയുന്നതെന്ന സംശയത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിലാണ്. 250തിലധികം നിക്ഷേപകരിൽനിന്നായി 150 കോടി തട്ടിയെടുത്തെന്നത് കൃത്യമാകണമെന്നില്ല. പുറത്തു പറയാൻ കഴിയാത്ത കള്ളപ്പണം നിക്ഷേപിച്ചവരുണ്ടെങ്കിൽ അവർ പരാതിക്കാരുടെ പട്ടികയിൽ ഉണ്ടാകണമെന്നുമില്ല.
കെ.പി. പ്രവീൺ എന്ന പേരിനു ഗ്ലാമർ കൂട്ടാനാണ് പ്രവീൺ റാണ എന്നാക്കിയത്. അതും പോരാഞ്ഞ് ഡോക്ടർ എന്നുകൂടി ചേർത്തു. വ്യാജ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുപോലും ഇയാളുടെ കൈയിലില്ലെന്നാണ് അറിയുന്നത്. വിശ്വാസ്യതയുണ്ടാക്കാൻ ലൈഫ് ഡോക്ടർ എന്ന ലേബലിൽ ടിവി ചാനലിലും പ്രത്യക്ഷപ്പെട്ടു. ഒരു ലക്ഷം മുതൽ 20 ലക്ഷംവരെ നിക്ഷേപങ്ങൾ കുമിഞ്ഞുകൂടിയതോടെ സിനിമ നിർമിക്കാനും ആഡംബരജീവിതത്തിനുമൊക്കെയായി കോടികൾ വാരിയെറിഞ്ഞു. ബാങ്കുകൾ ഏഴും എട്ടും ശതമാനം പലിശ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കുന്പോൾ റാണ 48 ശതമാനം പലിശയാണു വാഗ്ദാനം ചെയ്തത്. വിവാഹാവശ്യത്തിനും ചികിത്സയ്ക്കുമൊക്കെ ഉപയോഗിക്കാമെന്നു കരുതി ഉള്ളതെല്ലാം നിക്ഷേപിച്ച സാധാരണക്കാർ മുതൽ പെട്ടെന്നു കോടീശ്വരനാകാൻ ഇറങ്ങിപ്പുറപ്പെട്ടവരും കള്ളപ്പണം സൂക്ഷിച്ചവരുമെല്ലാം കെണിയിലായി. കുറച്ചുനാൾ കൃത്യമായി പലിശ നൽകിയെങ്കിലും മുതലുമെടുത്ത് റാണ മുങ്ങി.
ശബരീനാഥും മോൻസൺ മാവുങ്കലുമൊക്കെ ഇതേ ശൈലിയിൽ തട്ടിപ്പു നടത്തിയവരായിരുന്നു. പക്ഷേ, അതിൽനിന്നൊന്നും നാം പാഠം പഠിച്ചില്ല. സർക്കാരിന്റെ ജാഗ്രതയില്ലായ്മയും ഇത്തരം തട്ടിപ്പുകാർക്കു വളരാൻ വഴിയൊരുക്കി. സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ അനുമതി ഇല്ലാതെ തുടങ്ങുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ച് 2019ൽ കേന്ദ്രം ‘ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്’ (ബഡ്സ്)എന്ന നിയമം പാസാക്കിയിരുന്നു.
ഇതു സംസ്ഥാനത്ത് നടപ്പാക്കാൻ 2021 നവംബറിൽ സംസ്ഥാന സർക്കാർ പുതിയ ചട്ടം വിജ്ഞാപനം ചെയ്തിരുന്നു. നിക്ഷേപതട്ടിപ്പുകാർ മുങ്ങിക്കഴിഞ്ഞ് നിക്ഷേപകർക്കു കാര്യമായ പ്രയോജനമില്ലാത്ത അന്വേഷണവും കേസുമൊക്കെ നടത്തുന്നതിനു പകരം തുടക്കത്തിൽതന്നെ സാന്പത്തിക സ്ഥാപനങ്ങളെ നിരീക്ഷിക്കാനുള്ളതായിരുന്നു പുതിയ ചട്ടങ്ങൾ. ഇതനുസരിച്ച്, ധനകാര്യസ്ഥാപനങ്ങളിൽ പരിശോധന നടത്താനും നിക്ഷേപവും ആസ്തികളും പിടിച്ചെടുക്കാനും സർക്കാർ നിയോഗിക്കുന്ന അഥോറിറ്റിക്ക് അനുമതി ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. തട്ടിപ്പുസ്ഥാപനങ്ങളുടെ പരസ്യം നൽകുന്ന മാധ്യമങ്ങൾക്കെതിരേയും കേസെടുക്കുന്ന വകുപ്പുകൾവരെ ഉൾപ്പെടുത്തിയിരുന്ന ‘ബഡ്സ്’ കേരളത്തിൽ ഫലമൊന്നുമുണ്ടാക്കിയില്ലെന്നതാണ് പുതിയ കേസുകൾ തെളിയിക്കുന്നത്. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ്. 1,600 കോടി രൂപ തട്ടിപ്പു നടത്തിയ പാറശാലയിലെ കുപ്രസിദ്ധ നിർമൽ കൃഷ്ണ തട്ടിപ്പുകേസിൽ അഞ്ചു വർഷം കഴിഞ്ഞിട്ടും വിധിയായിട്ടില്ല. കണ്ണൂരിലെ അർബൻ നിധി തട്ടിപ്പുകേസിലും 2015ലും 2018ലും കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നുമായിട്ടില്ല.
കേരളത്തിലെ തട്ടിപ്പുകൾ സ്വകാര്യവ്യക്തികളുടെ നിക്ഷേപ തട്ടിപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല. സഹകരണ ബാങ്കുകളും മുന്നിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ പ്രതികളാകുന്ന ഇത്തരം കേസുകളും പെരുകുകയാണ്. ഇങ്ങനെ പണം നഷ്ടപ്പെട്ട ആയിരക്കണക്കിനു പാവങ്ങൾ ഇപ്പോഴുമുണ്ട് കേരളത്തിൽ. ഇതിനൊക്കെ പുറമേയാണ് ഓൺലൈൻ സാന്പത്തിക തട്ടിപ്പുകൾ. മറ്റുള്ളവര്ക്ക് അക്കൗണ്ടില് പ്രവേശിക്കുന്നതിന് അനുമതി കൊടുക്കുന്ന രീതിയിൽ പാസ്വേഡ്, ഒടിടി, സിവിവി നന്പരുകൾ മറ്റാർക്കും കൈമാറരുതെന്നു മുന്നറിയിപ്പുണ്ടെങ്കിലും ഇപ്പോഴും അതു ശ്രദ്ധിക്കാത്തവരുടെ പണം നഷ്ടമായിക്കൊണ്ടിരിക്കുന്നു.
റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കിൽ കൂടുതൽ വാഗ്ദാനം ചെയ്ത് പ്രലോഭനങ്ങളുമായെത്തുന്നവരെ പടിക്കു പുറത്താക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. പ്രതികൾ കോടികളുമായി മുങ്ങിക്കഴിഞ്ഞശേഷം പോലീസിനെ പിന്നാലെ വിടുന്നതിനപ്പുറം സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അതു നിർവഹിക്കാൻ പ്രാപ്തിയുണ്ടെങ്കിൽ സംസ്ഥാനത്തെ സാന്പത്തികതട്ടിപ്പുകൾക്ക് അറുതിയുണ്ടാകും. അതു സംഭവിച്ചാലും ഇല്ലെങ്കിലും ജനം ജാഗ്രത കൈവിടരുത്.