+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവർ നോട്ടമിട്ടിരിക്കുന്നു പെൺമക്കളെയും

അപകടം ഓരോ വീടിന്‍റെയും പൂമുഖപ്പടിയിലുണ്ട്. ചെറിയൊരു അശ്രദ്ധ മതി ദുരന്തം ഉമ്മറവാതിൽ പൊളിച്ച് അകത്തു കയറാൻ; നമ്മളെയും നമ്മുടെ മക്കളെയുമോർത്തു വിലപിക്കാ
അവർ നോട്ടമിട്ടിരിക്കുന്നു  പെൺമക്കളെയും
അപകടം ഓരോ വീടിന്‍റെയും പൂമുഖപ്പടിയിലുണ്ട്. ചെറിയൊരു അശ്രദ്ധ മതി ദുരന്തം ഉമ്മറവാതിൽ പൊളിച്ച് അകത്തു കയറാൻ; നമ്മളെയും നമ്മുടെ മക്കളെയുമോർത്തു വിലപിക്കാൻ!

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും വിതരണം ചെയ്യുന്നവരിലും ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന കാലം പെട്ടെന്നങ്ങു കഴിഞ്ഞുപോയെങ്കിലും പല മാതാപിതാക്കളും അതത്ര ഗൗരവത്തിലെടുത്തിട്ടില്ല. ഓരോ ദിവസവും അറസ്റ്റിലാകുന്ന പെൺകുട്ടികളെക്കുറിച്ചുള്ള വാർത്ത വായിക്കുന്പോൾ അത് എവിടെയോ ഉള്ള ഏതോ പെൺകുട്ടി എന്ന മട്ടിൽ ആശ്വസിക്കുകയും നിസാരവത്കരിക്കുകയുമാണ് പതിവ്. പക്ഷേ, കൗൺസലിംഗ് സെന്‍ററുകളും ലഹരി വിമോചന കേന്ദ്രങ്ങളും പോലീസ് സ്റ്റേഷനുകളുമൊക്കെ മറ്റൊരു കഥയാണു പറയുന്നതെന്ന് ദീപിക കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച "ലഹരിയിൽ വാടുന്ന പെൺപൂക്കൾ' എന്ന പരന്പര മുന്നറിയിപ്പു നൽകുന്നു. അപകടം ഓരോ വീടിന്‍റെയും പൂമുഖപ്പടിയിലുണ്ട്. ചെറിയൊരു അശ്രദ്ധ മതി ദുരന്തം ഉമ്മറവാതിൽ പൊളിച്ച് അകത്തു കയറാൻ; നമ്മളെയും നമ്മുടെ മക്കളെയുമോർത്തു വിലപിക്കാൻ!

കൊച്ചി കലൂരിലെ വീട്ടിൽനിന്ന് 18 വയസുള്ള സിവിൽ ഏവിയേഷൻ വിദ്യാർഥിനിയെയും കൂട്ടുകാരെയും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടിയതാണ് പുതിയ വാർത്ത. ഇടുക്കി സ്വദേശികളായ അഭിരാം, അബിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്. പുതുവത്സരാഘോഷത്തിനു വിൽക്കാൻ ചെറിയ പായ്ക്കറ്റുകളാക്കിക്കൊണ്ടിരിക്കുന്പോഴാണ് 120 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടി താമസിച്ചിരുന്ന മുറിയിൽനിന്നു മൂന്നുപേരും പിടിയിലായത്.

രണ്ടു ദിവസം മുന്പാണ് തൊടുപുഴയിൽ 26 ഗ്രാം കഞ്ചാവും 350 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കളെ രണ്ടു കേസുകളിലായി പിടികൂടിയത്. കഴിഞ്ഞ ദിവസം തൃശൂരിൽ അറസ്റ്റിലായ കെൻ എന്ന നൈജീരിയക്കാരൻ ലഹരിക്കടത്തു നടത്തിയിരുന്നത് ബംഗളൂരുവിലുള്ള മലയാളി യുവാവ് വഴിയാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ലഹരിക്കടത്തുകാരിൽനിന്നു ലഭിക്കുന്ന ഉപോഭോക്താക്കളുടെ പട്ടികയിൽ പെൺകുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ്. ഇവരിൽ പലരെയും മയക്കുമരുന്നു കടത്തിനും ഉപയോഗിക്കുന്നു. ഓഗസ്റ്റിൽ തൊടുപുഴയിലെ ലോഡ്ജിൽനിന്നു പിടിയിലായ സംഘത്തിലുൾപ്പെട്ട കോതമംഗലം നെല്ലിക്കുഴി സ്വദേശിനി പൊട്ടിക്കരയുന്ന വീഡിയോ കേരളം കണ്ടു.

സെപ്റ്റംബറിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു ലക്ഷത്തിന്‍റെ ചരസുമായി പിടിയിലായ യുവാക്കൾക്കൊപ്പമുണ്ടായിരുന്നത് തൃശൂർ സ്വദേശിനിയായ യുവതി. ജൂലൈയിൽ കൊച്ചിയിലെ ലോഡ്ജിൽനിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ചേർത്തല സ്വദേശി. ഫെബ്രുവരിയിൽ കൊച്ചിയിൽ പിടിയിലായ മലപ്പുറം സംഘത്തോടൊപ്പം കൊച്ചി ഇടപ്പള്ളി സ്വദേശിനി. ജൂലൈയിൽ തിരുവനന്തപുരത്ത് എംഡിഎംഎയുമായി കൊല്ലം സ്വദേശിനി...പട്ടിക നീളുകയാണ്.

ചെറിയ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെപ്പോലും ലഹരിമാഫിയ കെണിയിലാക്കിക്കഴിഞ്ഞു. വടകര, അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് അടിമയാക്കിയശേഷം കടത്തുകാരിയാക്കിയെന്ന വാർത്ത പുറത്തുവന്നതു രണ്ടാഴ്ച മുന്പാണ്. നവംബർവരെ കേരളത്തിൽ പിടിച്ചെടുത്തത് 1364 കിലോ ഗ്രാം കഞ്ചാവും 7.7 കിലോഗ്രാം എംഡിഎംഎയും 23.73 കിലോഗ്രാം ഹാഷിഷുമാണ്. കേരളത്തിൽ വിറ്റുകൊണ്ടിരിക്കുന്നതിന്‍റെ തീരെച്ചെറിയ ശതമാനം മാത്രമാണ് ഇതെന്നുകൂടി കൂട്ടി വായിക്കണം.

സ്വന്തം ഭാവിയും ജീവിതവുമെല്ലാം പണയപ്പെടുത്തിയാണ് പെൺകുട്ടികൾ മയക്കുമരുന്നു തേടി പോകുന്നത്. കാരണം, അര ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നതുപോലും ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നു പല പെൺകുട്ടികൾക്കും അറിയില്ല. മയക്കുമരുന്നുകേസിൽ 12 വർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ കൽപ്പറ്റ ചുള്ളിയോട് സ്വദേശിനി ലിസി ഇപ്പോൾ ലഹരിവിരുദ്ധ പ്രചാരണത്തിൽ മുഴുകിയിരിക്കുന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുഹൃത്തായ ഷാജഹാൻ മറ്റൊരാൾക്കു കൊടുക്കാൻ ഏൽപ്പിച്ച പൊതിയാണ് തന്നെ തടവറയിലെത്തിച്ചതെന്നു ലിസി പറയുന്നു. അറിയാതെ സംഭവിച്ചതാണെന്നു പറഞ്ഞാലും അതു പലപ്പോഴും നിരപരാധികൾക്കു തെളിയിക്കാനായെന്നു വരില്ല. ജാഗ്രത പാലിച്ചില്ലെങ്കിൽ അഴിയെണ്ണും.

എംഡിഎംഎയുടെ പ്രത്യാഘാതം ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ കൂടുതൽ തീവ്രമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ തൊടുപുഴയിൽ പിടിയിലായ പെൺകുട്ടി അലമുറയിട്ടു കരയുന്നതും തന്നെ കെണിയിലാക്കിയവരെ പഴിക്കുന്നതും കേരളം കണ്ടു. അത്, രക്ഷപ്പെടാനുള്ള അഭിനയമായിരുന്നില്ലെന്നും എംഡിഎംഎയുടെ അനന്തരഫലമാണെന്നുമാണ് വിദഗ്ധർ പറയുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ഡ്രഗ് സർവേ പറയുന്നത്, എംഡിഎംഎ ഉപയോഗിച്ചശേഷം വൈദ്യസഹായം ആവശ്യമായി വരുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ മൂന്നു മടങ്ങു കൂടുതലാണെന്നാണ്. കേരളത്തിലും ഇതു സംഭവിക്കാനിടയുണ്ട്. സർക്കാരും പോലീസും എക്സൈസും സ്കൂൾ-കോളജ് അധികൃതരും മാതാപിതാക്കളും ഒറ്റക്കെട്ടായി ഈ വിപത്തിനെ പിടിച്ചുകെട്ടിയേ പറ്റൂ. തിരിച്ചുവിളിക്കാനാവാത്തവിധം മരണക്കയങ്ങളിലേക്കു പോകുന്ന മക്കളെയോർത്തു വിലപിക്കുന്ന മാതാപിതാക്കളുടെ പട്ടിക‍യിൽ പേരെഴുതപ്പെടുവോളം നാം കാത്തിരിക്കരുത്.