ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അവസരമില്ലാത്ത നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയിൽ എംഎൽഎമാരും മന്ത്രിമാരുമൊക്കെയാകുന്നവർ തങ്ങൾ ജനസേവകരാണെന്ന യാഥാർഥ്യം മറന്നുകൊണ്ട് യജമാനന്മാരായി ഭാവിക്കുകയും അധികാരത്തിന്റെ സുഖലോലുപതിയിൽ വിരാജിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും പുതിയ തലമുറയിൽ അരാഷ്ട്രീയവാദം ശക്തിപ്പെടുത്തുകയും ചെയ്യും. ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനപവാദമാകട്ടെയെന്നു പ്രത്യാശിക്കാം.
ഗുജറാത്തിലും ഹിമാചൽപ്രദേശിലും വ്യക്തമായ ജനവിധിയോടെയാണ് പുതിയ സർക്കാരുകൾ അധികാരത്തിലെത്തുന്നത്. അടുത്ത അഞ്ചുവർഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ സർക്കാരുകൾ ജനഹിതം നിറവേറ്റി മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കാം. ഗുജറാത്തിലെ തകർപ്പൻ വിജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ കുതിപ്പിനുള്ള ഊർജമാകുമ്പോൾ ഹിമാചൽപ്രദേശിലെ വിജയം കോൺഗ്രസിന് ജീവശ്വാസം നിലനിർത്താൻ പര്യാപ്തമാണ്. തുടർച്ചയായി ഏഴാം തവണ ഗുജറാത്തിൽ അധികാരത്തിലെത്തുമ്പോൾ പ്രതിപക്ഷം തീർത്തും ദുർബലമായിരിക്കുന്നു. കോൺഗ്രസ് ദയനീയമായ തോൽവിയാണ് ഗുജറാത്തിൽ ഏറ്റുവാങ്ങിയത്. ഔദ്യോഗിക പ്രതിപക്ഷം എന്ന നിലയിലെത്താൻപോലും കോൺഗ്രസിനായില്ല. കോൺഗ്രസിന്റെ വോട്ട്ബാങ്കുകളിൽ കനത്ത വിള്ളൽ വീഴ്ത്താൻ ആം ആദ്മി പാർട്ടിക്കു കഴിഞ്ഞിരിക്കുന്നു.
ഗുജറാത്തിൽ 2017ൽ 41.5 ശതമാനം വോട്ടും 77 സീറ്റുകളും നേടിയ കോൺഗ്രസ് ഇക്കുറി 27.28 ശതമാനം വോട്ടും 17 സീറ്റുമായി ചുരുങ്ങിയിരിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 12.92 ശതമാനം വോട്ടും അഞ്ച് സീറ്റുകളുമാണ് നേടാനായത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ഇതോടെ ദേശീയ പാർട്ടി എന്ന പദവിയിലെത്താനാകും. ബിജെപിയോടു നേർക്കുനേർ പോരാടുന്നതിലും പ്രതിപക്ഷമെന്ന നിലയിൽ കടമ നിറവേറ്റുന്നതിലും പരാജയപ്പെട്ടതിനു കോൺഗ്രസ് നേതൃത്വം തങ്ങളുടെ അണികളോടെങ്കിലും ഖേദം പ്രകടിപ്പിക്കണം.
മോദിയെയും ബിജെപിയെയും നേരിടാൻ കെല്പില്ലെന്നു തുറന്നു സമ്മതിക്കുന്നതായിരുന്നു കോൺഗ്രസിന്റെ ഗുജറാത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം. ‘ഗ്രാന്റ് ഓൾഡ് പാർട്ടി’യുടെ അവസ്ഥ ഏതൊരു ജനാധിപത്യവിശ്വാസിയെയും ആശങ്കയിലാഴ്ത്തുന്നതാണ്. പ്രതിപക്ഷ ഭീഷണിയില്ലാതെ ഗുജറാത്തിൽ ബിജെപി നടത്തുന്ന ഭരണം ജനാധിപത്യത്തിന്റെ ചട്ടക്കൂടുകൾ ഭേദിക്കുകയില്ലെന്നു വിശ്വസിക്കാം. ഇന്ന് വീണ്ടും അധികാരമേൽക്കുന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയ ഭരണം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷിക്കാം. 182ൽ 156 പേരും പിന്താങ്ങുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വഴിതെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ബിജെപി നേതൃത്വം നിറവേറ്റുകയും വേണം.
ഹിമാചൽപ്രദേശിൽ ഭരണമാറ്റത്തിന്റെ പതിവ് ഇക്കുറി കോൺഗ്രസിനെ തുണച്ചിരിക്കുന്നു. 68ൽ 40 സീറ്റുകൾ നേടാനായെങ്കിലും വോട്ട് വിഹിതത്തിൽ ബിജെപിയുമായി കോൺഗ്രസിന് നേരിയ മുൻതൂക്കമേയുള്ളൂ. കോൺഗ്രസിന് 43.90 ശതമാനം വോട്ടാണു കിട്ടിയത്. ബിജെപിക്ക് 43 ശതമാനം വോട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു തർക്കമുണ്ടായത് കോൺഗ്രസിനെ സംബന്ധിച്ച് ശുഭസൂചനയല്ല. അധികാരത്തിനുവേണ്ടി കാലുമാറ്റത്തിനു യാതൊരു മടിയുമില്ലാത്തവരും ജനവിധി അട്ടിമറിച്ച് ഭരണത്തിലേറുന്നത് കേമത്തമായി കാണുന്നവരും അരങ്ങുവാഴുന്ന കാലമാണ്. ഇരുട്ടിവെളുക്കുന്നതിനു മുമ്പ് സ്വന്തം എംഎൽഎമാർ എതിർചേരിയിൽ നിലയുറപ്പിച്ച നിരവധി ദുരനുഭവങ്ങൾ കോൺഗ്രസിനുണ്ട്. എംഎൽഎമാർക്കും നേതാക്കൾക്കുമിടയിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തുടക്കത്തിലേ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശുഷ്കാന്തി കാട്ടുന്നില്ല എന്ന ആരോപണവും ശക്തമാണ്. പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഇന്നലെ അധികാരമേറ്റ സുഖ്വിന്ദർ സിംഗ് സുഖുവിന് സുഗമമായി ഭരിക്കാൻ പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗിന്റെ പിന്തുണ കൂടിയേതീരൂ. അതുറപ്പാക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിനുണ്ട്.
വികസനവും സാമൂഹ്യനീതിയും സമാധാനവുമാണ് ഏതു സർക്കാരിൽനിന്നും ജനം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതോടൊപ്പം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അനുസൃതമായ ഭരണം ഉണ്ടാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സമീപകാലത്തായി തെരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ ജനാധിപത്യത്തെ അപ്രസക്തമാക്കിക്കൊണ്ട് സ്വേച്ഛാധിപത്യ ശൈലിയിൽ ഭരിക്കുക എന്ന നിലയിലേക്ക് ഭരണാധികാരികൾ മാറുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.
ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അവസരമില്ലാത്ത നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയിൽ എംഎൽഎമാരും മന്ത്രിമാരുമൊക്കെയാകുന്നവർ തങ്ങൾ ജനസേവകരാണെന്ന യാഥാർഥ്യം മറന്നുകൊണ്ട് യജമാനന്മാരായി ഭാവിക്കുകയും അധികാരത്തിന്റെ സുഖലോലുപതിയിൽ വിരാജിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും പുതിയ തലമുറയിൽ അരാഷ്ട്രീയവാദം ശക്തിപ്പെടുത്തുകയും ചെയ്യും. ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനപവാദമാകട്ടെയെന്നു പ്രത്യാശിക്കാം.
ഗുജറാത്തിലും ഹിമാചൽപ്രദേശിലും വ്യക്തമായ ജനവിധിയോടെയാണ് പുതിയ സർക്കാരുകൾ അധികാരത്തിലെത്തുന്നത്. അടുത്ത അഞ്ചുവർഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ സർക്കാരുകൾ ജനഹിതം നിറവേറ്റി മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കാം. ഗുജറാത്തിലെ തകർപ്പൻ വിജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ കുതിപ്പിനുള്ള ഊർജമാകുമ്പോൾ ഹിമാചൽപ്രദേശിലെ വിജയം കോൺഗ്രസിന് ജീവശ്വാസം നിലനിർത്താൻ പര്യാപ്തമാണ്. തുടർച്ചയായി ഏഴാം തവണ ഗുജറാത്തിൽ അധികാരത്തിലെത്തുമ്പോൾ പ്രതിപക്ഷം തീർത്തും ദുർബലമായിരിക്കുന്നു. കോൺഗ്രസ് ദയനീയമായ തോൽവിയാണ് ഗുജറാത്തിൽ ഏറ്റുവാങ്ങിയത്. ഔദ്യോഗിക പ്രതിപക്ഷം എന്ന നിലയിലെത്താൻപോലും കോൺഗ്രസിനായില്ല. കോൺഗ്രസിന്റെ വോട്ട്ബാങ്കുകളിൽ കനത്ത വിള്ളൽ വീഴ്ത്താൻ ആം ആദ്മി പാർട്ടിക്കു കഴിഞ്ഞിരിക്കുന്നു.
ഗുജറാത്തിൽ 2017ൽ 41.5 ശതമാനം വോട്ടും 77 സീറ്റുകളും നേടിയ കോൺഗ്രസ് ഇക്കുറി 27.28 ശതമാനം വോട്ടും 17 സീറ്റുമായി ചുരുങ്ങിയിരിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 12.92 ശതമാനം വോട്ടും അഞ്ച് സീറ്റുകളുമാണ് നേടാനായത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ഇതോടെ ദേശീയ പാർട്ടി എന്ന പദവിയിലെത്താനാകും. ബിജെപിയോടു നേർക്കുനേർ പോരാടുന്നതിലും പ്രതിപക്ഷമെന്ന നിലയിൽ കടമ നിറവേറ്റുന്നതിലും പരാജയപ്പെട്ടതിനു കോൺഗ്രസ് നേതൃത്വം തങ്ങളുടെ അണികളോടെങ്കിലും ഖേദം പ്രകടിപ്പിക്കണം.
മോദിയെയും ബിജെപിയെയും നേരിടാൻ കെല്പില്ലെന്നു തുറന്നു സമ്മതിക്കുന്നതായിരുന്നു കോൺഗ്രസിന്റെ ഗുജറാത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം. ‘ഗ്രാന്റ് ഓൾഡ് പാർട്ടി’യുടെ അവസ്ഥ ഏതൊരു ജനാധിപത്യവിശ്വാസിയെയും ആശങ്കയിലാഴ്ത്തുന്നതാണ്. പ്രതിപക്ഷ ഭീഷണിയില്ലാതെ ഗുജറാത്തിൽ ബിജെപി നടത്തുന്ന ഭരണം ജനാധിപത്യത്തിന്റെ ചട്ടക്കൂടുകൾ ഭേദിക്കുകയില്ലെന്നു വിശ്വസിക്കാം. ഇന്ന് വീണ്ടും അധികാരമേൽക്കുന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയ ഭരണം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷിക്കാം. 182ൽ 156 പേരും പിന്താങ്ങുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വഴിതെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ബിജെപി നേതൃത്വം നിറവേറ്റുകയും വേണം.
ഹിമാചൽപ്രദേശിൽ ഭരണമാറ്റത്തിന്റെ പതിവ് ഇക്കുറി കോൺഗ്രസിനെ തുണച്ചിരിക്കുന്നു. 68ൽ 40 സീറ്റുകൾ നേടാനായെങ്കിലും വോട്ട് വിഹിതത്തിൽ ബിജെപിയുമായി കോൺഗ്രസിന് നേരിയ മുൻതൂക്കമേയുള്ളൂ. കോൺഗ്രസിന് 43.90 ശതമാനം വോട്ടാണു കിട്ടിയത്. ബിജെപിക്ക് 43 ശതമാനം വോട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു തർക്കമുണ്ടായത് കോൺഗ്രസിനെ സംബന്ധിച്ച് ശുഭസൂചനയല്ല. അധികാരത്തിനുവേണ്ടി കാലുമാറ്റത്തിനു യാതൊരു മടിയുമില്ലാത്തവരും ജനവിധി അട്ടിമറിച്ച് ഭരണത്തിലേറുന്നത് കേമത്തമായി കാണുന്നവരും അരങ്ങുവാഴുന്ന കാലമാണ്. ഇരുട്ടിവെളുക്കുന്നതിനു മുമ്പ് സ്വന്തം എംഎൽഎമാർ എതിർചേരിയിൽ നിലയുറപ്പിച്ച നിരവധി ദുരനുഭവങ്ങൾ കോൺഗ്രസിനുണ്ട്. എംഎൽഎമാർക്കും നേതാക്കൾക്കുമിടയിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തുടക്കത്തിലേ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശുഷ്കാന്തി കാട്ടുന്നില്ല എന്ന ആരോപണവും ശക്തമാണ്. പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഇന്നലെ അധികാരമേറ്റ സുഖ്വിന്ദർ സിംഗ് സുഖുവിന് സുഗമമായി ഭരിക്കാൻ പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗിന്റെ പിന്തുണ കൂടിയേതീരൂ. അതുറപ്പാക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിനുണ്ട്.
വികസനവും സാമൂഹ്യനീതിയും സമാധാനവുമാണ് ഏതു സർക്കാരിൽനിന്നും ജനം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നതോടൊപ്പം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അനുസൃതമായ ഭരണം ഉണ്ടാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സമീപകാലത്തായി തെരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ ജനാധിപത്യത്തെ അപ്രസക്തമാക്കിക്കൊണ്ട് സ്വേച്ഛാധിപത്യ ശൈലിയിൽ ഭരിക്കുക എന്ന നിലയിലേക്ക് ഭരണാധികാരികൾ മാറുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.
ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അവസരമില്ലാത്ത നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയിൽ എംഎൽഎമാരും മന്ത്രിമാരുമൊക്കെയാകുന്നവർ തങ്ങൾ ജനസേവകരാണെന്ന യാഥാർഥ്യം മറന്നുകൊണ്ട് യജമാനന്മാരായി ഭാവിക്കുകയും അധികാരത്തിന്റെ സുഖലോലുപതിയിൽ വിരാജിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും പുതിയ തലമുറയിൽ അരാഷ്ട്രീയവാദം ശക്തിപ്പെടുത്തുകയും ചെയ്യും. ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനപവാദമാകട്ടെയെന്നു പ്രത്യാശിക്കാം.