കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്ഇആർടി) തയാറാക്കിയ പാഠപുസ്തകത്തിൽ ഏഴാം ക്ലാസിലുൾപ്പെടെയുള്ള സാമൂഹിക ശാസ്ത്ര പാഠങ്ങളിലാണ് തെറ്റുകൾ കടന്നുകൂടിയത്. അതിലേറെയും ക്രൈസ്തവ മതവുമായി ബന്ധപ്പെട്ടു ലോകം അംഗീകരിച്ച ചരിത്രഭാഗങ്ങളാണ്.
ചരിത്രം തിരുത്തുന്നതും വ്യാജചരിത്രമെഴുതുന്നതും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ്. സത്യസന്ധവും യുക്തിസഹവുമായ തിരുത്തലുകൾ ക്രിയാത്മക ചരിത്രരചനയുടെ ഭാഗമാണ്. അതേസമയം, പ്രത്യേക ലക്ഷ്യത്തോടെ തെറ്റായ ചരിത്രം എഴുതുന്നതും അവ പാഠപുസ്തകങ്ങളിൽ ഒളിച്ചുകയറ്റുന്നതും കുറ്റകൃത്യമാണ്. ഇല്ലാത്തതെഴുതി ഒരു മതത്തെ പുകഴ്ത്തുകയും മറ്റൊന്നിനെ ഇകഴ്ത്തുകയും ചെയ്യുന്ന ഈ കുത്സിതവൃത്തി കേരളത്തിലെ സാമൂഹികശാസ്ത്ര പുസ്തകങ്ങളിൽ ആരോ നടത്തിയിട്ടുണ്ട്. ഇത് ആരാണെങ്കിലും അവരെ തിരിച്ചറിയുകയും ഏതു സ്ഥാനത്തിരുന്നുകൊണ്ടാണോ ഇതൊക്കെ ചെയ്തത് അവിടെനിന്നു പുറത്താക്കുകയും ചെയ്തേ പറ്റൂ. വളച്ചൊടിച്ച ചരിത്രഭാഗങ്ങൾ പാഠപുസ്തകങ്ങളിൽനിന്നു നീക്കുകയും സത്യസന്ധമായുള്ളത് ഉൾപ്പെടുത്തുകയും വേണം.
ചരിത്രപാഠപുസ്തകങ്ങളിലെ തെറ്റുകൾ ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് ദീപിക പലവട്ടം അവ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ജൂണിലും ജൂലൈയിലും മുഖപ്രസംഗമെഴുതി. ഇക്കഴിഞ്ഞ നവംബറിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും ഏതാനും ദിവസം മുന്‍പ് മൂന്നു ലക്കങ്ങളിലായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ലേഖനങ്ങളെഴുതിയിരുന്നു.
കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്ഇആർടി) തയാറാക്കിയ പാഠപുസ്തകത്തിൽ ഏഴാം ക്ലാസിലുൾപ്പെടെയുള്ള സാമൂഹികശാസ്ത്ര പാഠങ്ങളിലാണ് തെറ്റുകൾ കടന്നുകൂടിയത്. അതിലേറെയും ക്രൈസ്തവമതവുമായി ബന്ധപ്പെട്ടു ലോകം അംഗീകരിച്ച ചരിത്രഭാഗങ്ങളാണ്. ഏതാണ്ട് എല്ലാംതന്നെ മുസ്ലിം അധിനിവേശത്തെപ്പോലും വെള്ളപൂശുന്ന വിധത്തിലായതിനാൽ യാദൃച്ഛികമാകാനിടയുമില്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം രണ്ടാം ഭാഗത്തിൽ കേരള നവോത്ഥാനത്തിന്റെ മാർഗദർശിയായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ നവോത്ഥാന ചരിത്രത്തിൽനിന്നുതന്നെ ഒഴിവാക്കി എന്നതാണ്. ഇതേ അധ്യായത്തിൽ ‘നവോത്ഥാനം കലയിൽ’ എന്ന ഭാഗത്തും തെറ്റുവരുത്തി. ലിയോണാർഡോ ഡാവിഞ്ചിയുടെ ‘അന്ത്യ അത്താഴം’, റാഫേലിന്റെ ‘ഏഥൻസിലെ വിദ്യാലയം’ എന്നീ ചിത്രങ്ങൾക്കൊപ്പം മൈക്കൽ ആഞ്ചലോ വരച്ച ‘അന്ത്യവിധി’ എന്ന അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്ന ചിത്രം മാറിപ്പോയി. 1573ൽ ഇറ്റാലിയൻ ചിത്രകാരനായ പൗളോ വെറോണേസെ വരച്ച ‘ദ ഫീസ്റ്റ് ഇൻ ദ ഹൗസ് ഓഫ് ലേവി’ എന്ന ചിത്രമാണ് തെറ്റായി ചേർത്തിരിക്കുന്നത്. ഇന്റർനെറ്റിലെ ഏതോ സൈറ്റിൽനിന്നു കിട്ടിയ വിവരം അതേപടി പാഠപുസ്തകത്തിൽ ചേർത്തതാവാം. എത്ര നിരുത്തരവാദപരമാണിത്!
കുരിശുയുദ്ധങ്ങളെക്കുറിച്ചും ഹാഗിയ സോഫിയ കത്തീഡ്രലിനെക്കുറിച്ചുമൊക്കെ എഴുതിയിരിക്കുന്നതു വായിച്ചാൽ പാഠപുസ്തകം തയാറാക്കിയവരുടെ മത-രാഷ്ട്രീയ താത്പര്യങ്ങൾ പച്ചയ്ക്കു തിരിച്ചറിയാം. ഇന്ന് ഇസ്താംബൂൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിളിൽ ബൈസന്റൈൻ രാജാവായിരുന്ന ജസ്റ്റീനിയൻ ഒന്നാമന്റെ കാലത്ത്, പാത്രിയർക്കീസിന്റെ ഭദ്രാസന പള്ളി (കത്തീഡ്രൽ) എന്ന നിലയിൽ ആറാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഹാഗിയ സോഫിയ. 1453ൽ മുഹമ്മദ് ദ കോൺക്വറർ എന്നറിയപ്പെടുന്ന ഓട്ടോമൻ സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ പള്ളി മോസ്കാക്കി. ആധുനിക തുർക്കിയുടെ ആദ്യ പ്രസിഡന്റ് മുസ്തഫ കെമാൽ അതാതുർക്ക് 1935ൽ മോസ്ക് മ്യൂസിയമാക്കിയെങ്കിലും ഇസ്ലാമിക മൗലികവാദിയായ ഇപ്പോഴത്തെ പ്രസിഡന്റ് എർദോഗൻ ഹാഗിയ സോഫിയ 2020 ജൂലൈയിൽ വീണ്ടും മോസ്കാക്കി.
പാഠപുസ്തകത്തിൽ ഈ കത്തീഡ്രലിനെ ആറാം നൂറ്റാണ്ടിൽ പണിത ചരിത്രസ്മാരകമെന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. പതിനൊന്നാം ക്ലാസ് ചരിത്രപാഠപുസ്തകത്തിൽ ‘മധ്യ ഇസ്ലാമിക പ്രദേശങ്ങൾ’ എന്ന ഭാഗത്ത് യഥാർഥ ചരിത്രത്തെ മറച്ചുവച്ചും മറ്റു മതങ്ങളെ തമസ്കരിച്ചും ഇസ്ലാമിനെ വെള്ളപൂശുന്നത് എങ്ങനെയെന്നതിന്റെ ഉദാഹരണമാണ്. ഇസ്ലാം അധിനിവേശത്തിന്റെ ഫലമായി ക്രൈസ്തവർക്കു നഷ്ടമായ ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാട് തിരികെപ്പിടിക്കാനായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും മുസ്ലിംകൾക്കെതിരേ ക്രിസ്ത്യാനികൾ നടത്തിയ കടന്നാക്രമണം എന്ന രീതിയിലാണ് കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ.
2013ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിലെ പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഏറ്റവുമൊടുവിൽ പാഠ്യപദ്ധതി പരിഷ്കരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ടെക് പ്ലാറ്റ്ഫോം സർക്കാർ തുറന്നിട്ടുണ്ട്. എന്നുവരെയാണ് നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയമെന്ന് http://kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോമിൽ കാണുന്നില്ല. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം എൻസിഇആർടിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും മതേതരത്വത്തിനെതിരായതും ഹിന്ദുത്വാനുകൂലമായതുമായ തിരുത്തലുകൾ നടത്തുന്നതിനെ വിമർശിക്കുന്ന കേരളത്തിന് അപമാനമാണ് ഈ വ്യാജചരിത്രങ്ങൾ. ഈ അപനിർമിതി തിരുത്താൻ ഒട്ടും വൈകരുത്.
ചരിത്രം തിരുത്തുന്നതും വ്യാജചരിത്രമെഴുതുന്നതും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ്. സത്യസന്ധവും യുക്തിസഹവുമായ തിരുത്തലുകൾ ക്രിയാത്മക ചരിത്രരചനയുടെ ഭാഗമാണ്. അതേസമയം, പ്രത്യേക ലക്ഷ്യത്തോടെ തെറ്റായ ചരിത്രം എഴുതുന്നതും അവ പാഠപുസ്തകങ്ങളിൽ ഒളിച്ചുകയറ്റുന്നതും കുറ്റകൃത്യമാണ്. ഇല്ലാത്തതെഴുതി ഒരു മതത്തെ പുകഴ്ത്തുകയും മറ്റൊന്നിനെ ഇകഴ്ത്തുകയും ചെയ്യുന്ന ഈ കുത്സിതവൃത്തി കേരളത്തിലെ സാമൂഹികശാസ്ത്ര പുസ്തകങ്ങളിൽ ആരോ നടത്തിയിട്ടുണ്ട്. ഇത് ആരാണെങ്കിലും അവരെ തിരിച്ചറിയുകയും ഏതു സ്ഥാനത്തിരുന്നുകൊണ്ടാണോ ഇതൊക്കെ ചെയ്തത് അവിടെനിന്നു പുറത്താക്കുകയും ചെയ്തേ പറ്റൂ. വളച്ചൊടിച്ച ചരിത്രഭാഗങ്ങൾ പാഠപുസ്തകങ്ങളിൽനിന്നു നീക്കുകയും സത്യസന്ധമായുള്ളത് ഉൾപ്പെടുത്തുകയും വേണം.
ചരിത്രപാഠപുസ്തകങ്ങളിലെ തെറ്റുകൾ ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് ദീപിക പലവട്ടം അവ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ജൂണിലും ജൂലൈയിലും മുഖപ്രസംഗമെഴുതി. ഇക്കഴിഞ്ഞ നവംബറിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും ഏതാനും ദിവസം മുന്‍പ് മൂന്നു ലക്കങ്ങളിലായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ലേഖനങ്ങളെഴുതിയിരുന്നു.
കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്ഇആർടി) തയാറാക്കിയ പാഠപുസ്തകത്തിൽ ഏഴാം ക്ലാസിലുൾപ്പെടെയുള്ള സാമൂഹികശാസ്ത്ര പാഠങ്ങളിലാണ് തെറ്റുകൾ കടന്നുകൂടിയത്. അതിലേറെയും ക്രൈസ്തവമതവുമായി ബന്ധപ്പെട്ടു ലോകം അംഗീകരിച്ച ചരിത്രഭാഗങ്ങളാണ്. ഏതാണ്ട് എല്ലാംതന്നെ മുസ്ലിം അധിനിവേശത്തെപ്പോലും വെള്ളപൂശുന്ന വിധത്തിലായതിനാൽ യാദൃച്ഛികമാകാനിടയുമില്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം രണ്ടാം ഭാഗത്തിൽ കേരള നവോത്ഥാനത്തിന്റെ മാർഗദർശിയായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ നവോത്ഥാന ചരിത്രത്തിൽനിന്നുതന്നെ ഒഴിവാക്കി എന്നതാണ്. ഇതേ അധ്യായത്തിൽ ‘നവോത്ഥാനം കലയിൽ’ എന്ന ഭാഗത്തും തെറ്റുവരുത്തി. ലിയോണാർഡോ ഡാവിഞ്ചിയുടെ ‘അന്ത്യ അത്താഴം’, റാഫേലിന്റെ ‘ഏഥൻസിലെ വിദ്യാലയം’ എന്നീ ചിത്രങ്ങൾക്കൊപ്പം മൈക്കൽ ആഞ്ചലോ വരച്ച ‘അന്ത്യവിധി’ എന്ന അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്ന ചിത്രം മാറിപ്പോയി. 1573ൽ ഇറ്റാലിയൻ ചിത്രകാരനായ പൗളോ വെറോണേസെ വരച്ച ‘ദ ഫീസ്റ്റ് ഇൻ ദ ഹൗസ് ഓഫ് ലേവി’ എന്ന ചിത്രമാണ് തെറ്റായി ചേർത്തിരിക്കുന്നത്. ഇന്റർനെറ്റിലെ ഏതോ സൈറ്റിൽനിന്നു കിട്ടിയ വിവരം അതേപടി പാഠപുസ്തകത്തിൽ ചേർത്തതാവാം. എത്ര നിരുത്തരവാദപരമാണിത്!
കുരിശുയുദ്ധങ്ങളെക്കുറിച്ചും ഹാഗിയ സോഫിയ കത്തീഡ്രലിനെക്കുറിച്ചുമൊക്കെ എഴുതിയിരിക്കുന്നതു വായിച്ചാൽ പാഠപുസ്തകം തയാറാക്കിയവരുടെ മത-രാഷ്ട്രീയ താത്പര്യങ്ങൾ പച്ചയ്ക്കു തിരിച്ചറിയാം. ഇന്ന് ഇസ്താംബൂൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിളിൽ ബൈസന്റൈൻ രാജാവായിരുന്ന ജസ്റ്റീനിയൻ ഒന്നാമന്റെ കാലത്ത്, പാത്രിയർക്കീസിന്റെ ഭദ്രാസന പള്ളി (കത്തീഡ്രൽ) എന്ന നിലയിൽ ആറാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഹാഗിയ സോഫിയ. 1453ൽ മുഹമ്മദ് ദ കോൺക്വറർ എന്നറിയപ്പെടുന്ന ഓട്ടോമൻ സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ പള്ളി മോസ്കാക്കി. ആധുനിക തുർക്കിയുടെ ആദ്യ പ്രസിഡന്റ് മുസ്തഫ കെമാൽ അതാതുർക്ക് 1935ൽ മോസ്ക് മ്യൂസിയമാക്കിയെങ്കിലും ഇസ്ലാമിക മൗലികവാദിയായ ഇപ്പോഴത്തെ പ്രസിഡന്റ് എർദോഗൻ ഹാഗിയ സോഫിയ 2020 ജൂലൈയിൽ വീണ്ടും മോസ്കാക്കി.
പാഠപുസ്തകത്തിൽ ഈ കത്തീഡ്രലിനെ ആറാം നൂറ്റാണ്ടിൽ പണിത ചരിത്രസ്മാരകമെന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. പതിനൊന്നാം ക്ലാസ് ചരിത്രപാഠപുസ്തകത്തിൽ ‘മധ്യ ഇസ്ലാമിക പ്രദേശങ്ങൾ’ എന്ന ഭാഗത്ത് യഥാർഥ ചരിത്രത്തെ മറച്ചുവച്ചും മറ്റു മതങ്ങളെ തമസ്കരിച്ചും ഇസ്ലാമിനെ വെള്ളപൂശുന്നത് എങ്ങനെയെന്നതിന്റെ ഉദാഹരണമാണ്. ഇസ്ലാം അധിനിവേശത്തിന്റെ ഫലമായി ക്രൈസ്തവർക്കു നഷ്ടമായ ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാട് തിരികെപ്പിടിക്കാനായിരുന്നു കുരിശുയുദ്ധങ്ങളെങ്കിലും മുസ്ലിംകൾക്കെതിരേ ക്രിസ്ത്യാനികൾ നടത്തിയ കടന്നാക്രമണം എന്ന രീതിയിലാണ് കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ.
2013ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിലെ പി.കെ. അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഏറ്റവുമൊടുവിൽ പാഠ്യപദ്ധതി പരിഷ്കരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ടെക് പ്ലാറ്റ്ഫോം സർക്കാർ തുറന്നിട്ടുണ്ട്. എന്നുവരെയാണ് നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയമെന്ന് http://kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോമിൽ കാണുന്നില്ല. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം എൻസിഇആർടിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും മതേതരത്വത്തിനെതിരായതും ഹിന്ദുത്വാനുകൂലമായതുമായ തിരുത്തലുകൾ നടത്തുന്നതിനെ വിമർശിക്കുന്ന കേരളത്തിന് അപമാനമാണ് ഈ വ്യാജചരിത്രങ്ങൾ. ഈ അപനിർമിതി തിരുത്താൻ ഒട്ടും വൈകരുത്.